ദയ എന്ന സിനിമയിലൂടെ മലയാളത്തിന്റെ അഭിനയലോകത്തിലേക്കെത്തിയ നടനാണ് അലന്‍സിയര്‍. അദ്ദേഹം നാടകത്തിലൂടെയാണ് അഭിനയമേഖലയിൽ എത്തിയത്.അതെ പോലെ തന്നെ ഞാൻ സ്റ്റീവ് ലോപസ്,മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിൽ വളരെ മികച്ച അഭിനയം കാഴ്ച വെച്ച് കൊണ്ട് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടുവാൻ താരത്തിന് കഴിഞ്ഞു.2018 ലെ മികച്ച സ്വഭാവ നടനുള്ള അവാർഡ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ മികച്ച അഭിനയം കൊണ്ട് അലന്‍സിയറിന് നേടുവാനായി.
ഇപ്പോളിതാ മലയാളത്തിന്റെ പ്രമുഖ സംവിധായകൻ വേണു അലന്‍സിയര്‍ തന്നോട് അപമര്യാദയായി പെരുമാറി എന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്.അതെ വേണു പറയുന്നത് ഏറ്റവും പുതിയ ചിത്രത്തിന്റെ കഥ പറയുമ്പോൾ ആയിരുന്നു എന്നാണ്.വേണു പരാതി നല്‍കിയിരിക്കുന്നത് സിനിമാ മേഖലയിലെ സാങ്കേതിക പ്രവര്‍ത്തരുടെ സംഘടനയായ ഫെഫ്കയ്ക്കാണ്.
അതെ പോലെ സംവിധായകൻ വേണുവാണ് ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയനു വേണ്ടിയുള്ള ചിത്രമായ കാപ്പ സംവിധാനം ചെയ്യുന്നത്.അലസിയർ ഈ ചിത്രത്തിന്റെ കഥ പറയുമ്പോളാണ് വളരെ മോശമായി പെരുമാറിയതെന്ന് സംവിധായകൻ വ്യക്തമാക്കുന്നു.ഈ ചിത്രം നിർമ്മിക്കുന്നത് ദിലീഷ് നായര്‍,ജിനു വി എബ്രഹാം,ഡോല്‍വിന്‍ കുര്യാക്കോസ് എന്നിവർ ചേർന്ന് കൊണ്ടാണ്.അതെ പോലെ ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ആസിഫ് അലി, അന്ന ബെന്‍ എന്നിവരാണ്.