നിങ്ങളോട് എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തത്, എന്തിനാണ് എന്റെ ബീനയെ കുറിച്ച് ആവശ്യമില്ലാത്ത കാര്യങ്ങൾ നിങ്ങൾ എഴുതിപിടിപ്പിച്ചത്

പ്രേക്ഷർക്ക് ഏറെ പ്രിയപ്പെട്ട താരജോഡികൾ ആണ് ബീന ആന്റണിയും മനോജ്ഉം, തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇവർ അർധകരെ അറിയിക്കാറുണ്ട്, അടുത്തിടെ ആയിരുന്നു ഇരുവരും പതിനെട്ടാം വിവാഹവാർഷികം ആഘോഷിച്ചത്, തങ്ങളുടെ സന്തോഷവും സങ്കടവും ഇരുവരും സോഷ്യൽ…

പ്രേക്ഷർക്ക് ഏറെ പ്രിയപ്പെട്ട താരജോഡികൾ ആണ് ബീന ആന്റണിയും മനോജ്ഉം, തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇവർ അർധകരെ അറിയിക്കാറുണ്ട്, അടുത്തിടെ ആയിരുന്നു ഇരുവരും പതിനെട്ടാം വിവാഹവാർഷികം ആഘോഷിച്ചത്, തങ്ങളുടെ സന്തോഷവും സങ്കടവും ഇരുവരും സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്, കഴിഞ്ഞ ദിവസമാണ് ബീനക്ക് കോവിഡ് ബാധിച്ചു എന്ന് മനോജ് പറഞ്ഞത്, തന്റെ യൂട്യൂബ് ചാനൽ വഴിയാണ് മനോജ് ഈ കാര്യം പുറത്ത് വിട്ടത്, ഇപ്പോൾ ബീന രോഗ മുക്ത ആയ വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് മനോജ്, ശനിയാഴ്ച ബീനയെ ഡിസ്ചാർജ് ചെയ്യുമെന്നും മനോജ് പറയുന്നു. എന്നാൽ അതിനൊപ്പം വളരെ സങ്കടകരമായ കാര്യവും മനോജ് പറയുന്നുണ്ട്, എന്റെ ബീന ഗുരുതരാവസ്ഥയിൽ ആണെന്നൊക്കെ വാർത്തകൾ പലരും വളച്ചൊടിച്ചു, എന്തിനാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത്, നിങ്ങൾക്കുമില്ലേ കുടുംബം, ഞങ്ങൾ നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത് എന്നാണ് മനോജ് ചോദിക്കുന്നത്.

താൻ ഇട്ട വീഡിയോ വളച്ചൊടിച്ച് പലരും ഭയപ്പെടുത്തുന്ന വാർത്തകൾ ഉണ്ടാക്കി എന്നാണ് മനോജ് പറയുന്നത്, എന്തിനാണ് ഞങ്ങളെ ഇങ്ങനെ കൊന്നു കൊലവിളിച്ചത് എന്നാണ് താരം ചോദിക്കുന്നത്. എന്റെ ബീന ഹോസ്പിറ്റലില്‍… കൊവിഡ്.. ഞാനും അവളും അനുഭവിക്കുന്ന വേദനകള്‍… എന്ന ക്യാപ്ഷ്യനോടെയാണ് മനോജ് യൂട്യൂബില്‍ വീഡിയോ പങ്കിട്ടത്, ലൊക്കേഷനില്‍ വെച്ചാണ് നടിക്ക് രോഗം പിടിപ്പെട്ടത് എന്നാണ് സംശയം, അവിടെ ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവായിരുന്നു. ലോക്ക്ഡൗണ്‍ തുടങ്ങും മുമ്പായിരുന്നു പരമ്പരയില്‍ പങ്കെടുക്കാന്‍ ബീന പോയത്. പിന്നാലെ തൊണ്ടവേദനയും, ശരീരവേദനയും തുടങ്ങി. അതിനുശേഷമാണ് പരിശോധിച്ചത്, അതോടെയാണ് പോസിറ്റീവാണെന്നറിഞ്ഞതെന്നും മനോജ്  വ്യക്തമാക്കിയിരുന്നു.

ഇതിന് മുമ്പ് സഹോദരിക്കും കുട്ടിക്കും കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അവര്‍ റൂം ക്വാറന്റൈനില്‍ ഇരുന്ന് കുറച്ച് ദിവസം കഴിയുമ്പോഴേക്കും തന്നെ രോഗം മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ബീനയും പോസിറ്റീവ് ആയതും പിന്നാലെ റൂം ക്വാറന്റൈനില്‍ ഇരുന്നത് എന്നാല്‍ പനി മാറിയില്ല, മാത്രമല്ല ഓക്‌സിമീറ്റര്‍ വെച്ച് നോക്കിയപ്പോള്‍ ഓക്‌സിജന്‍ കുറയുന്നതായി തോന്നി, ചുമയും ക്ഷീണവുമുണ്ടായിരുന്നു, പിന്നാലെയാണ് ബന്ധത്തിലുള്ള ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇഎംസി ആശുപത്രിയിലേക്ക് മാറ്റിയത്.