‘ഈയടുത്തായി ഇറങ്ങിയതില്‍ ശെരിക്കും ഞെട്ടിച്ച മലയാളം സിനിമ’

മിമിക്രി കലാകാരന്‍ ബിനു തൃക്കാക്കര ആദ്യമായി നായകനാകുന്ന മൈ നെയിം ഈസ് അഴകന് മികച്ച റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. ഒരു യമണ്ടന്‍ പ്രേമകഥയ്ക്കുശേഷം ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ നെയിം ഈസ് അഴകന്‍.…

മിമിക്രി കലാകാരന്‍ ബിനു തൃക്കാക്കര ആദ്യമായി നായകനാകുന്ന മൈ നെയിം ഈസ് അഴകന് മികച്ച റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്.
ഒരു യമണ്ടന്‍ പ്രേമകഥയ്ക്കുശേഷം ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ നെയിം ഈസ് അഴകന്‍. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ സമദ് ട്രൂത്താണ് ചിത്രത്തിന്റെ നിര്‍മാണം. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫര്‍ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, കൃഷ്ണപ്രഭ എന്നിവരാണ് മറ്റഭിനേതാക്കള്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഈ സിനിമയുടെ നായകനായ ബിനു തൃക്കാക്കര തന്നെ എഴുതി അഭിനയിച്ച ഒരു നല്ല സിനിമയെന്നാണ് മനു മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഈയടുത്തായി ഇറങ്ങിയതില്‍ ശെരിക്കും ഞെട്ടിച്ച മലയാളം സിനിമ ഇത് തന്നെയാണ് ഒരു മുന്‍വിധിയോടെ സിനിമകളെ സമീപിക്കുന്ന വൃത്തികെട്ട സംസ്‌കാരം എന്നെയും ബാധിച്ചിരിക്കുന്നു എന്ന കാര്യം അല്‍പ്പം കുറ്റബോധത്തോടെ ഞാനും അംഗീകരിക്കേണ്ടിയിരിക്കുന്നു ??. ഒരാളുടെ ഉയരം, നിറം, conventional പുറംമോടി ഇത്യാദി അനാവശ്യ കാര്യങ്ങള്‍ നാം അറിയാതെ തന്നെ ഒരു സിനിമ കാണണോ വേണ്ടയോ എന്ന തീരുമാനത്തെ ബാധിക്കുന്നു…. ഓഹ് ഇതേതോ ഊള- തട്ടിക്കൂട്ട് പടമായിരിക്കും എന്ന മട്ടില്‍ നാം തള്ളിക്കളയുന്നു. അങ്ങനെയിരിക്കെ ഇതേ പേജില്‍ കണ്ട റിവ്യൂ പ്രകാരം ഇന്നലെ ഈ സിനിമ കണ്ടു… ശരിക്കും മനസ്സ് നിറഞ്ഞു…. വളരെ straight forward& honest സിനിമ. മുരടനെങ്കിലും ഒരു കുടുംബം ഒരു അല്ലലും ഇല്ലാതെ കൊണ്ടു നടക്കുന്ന ഒരു അച്ഛന്റെ സിനിമ. ഈ സിനിമയുടെ നായകനായ ബിനു തൃക്കാക്കര തന്നെ എഴുതി അഭിനയിച്ച ഒരു നല്ല സിനിമയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫൈസല്‍ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, സന്ദീപ് സുധ എന്നിവരുടെ ഗാനങ്ങള്‍ക്ക് ദീപക് ദേവ്, അരുണ്‍ രാജ് എന്നിവര്‍ ചേര്‍ന്ന് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു കടവൂര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ അരീബ് റഹ്‌മാന്‍ എന്നിവരാണ്. പി ആര്‍ ഒ: വൈശാഖ് സി വടക്കേവീട്.