ഭിക്ഷയെടുത്താണ് ഞാന്‍ ജീവിച്ചത്, നസീര്‍ സംക്രാന്തി

മിമിക്രിവേദികളില്‍ നിന്ന് കോമഡി ഷോ വേദികളിലേക്കെത്തിയ നസീര്‍ സംക്രാന്തി പ്രേക്ഷകരുടെ പ്രിയതാരമാണ്. ഇപ്പോള്‍ കൈ നിറയെ അവസരങ്ങളും മിനിസ്‌ക്രീന്‍ പ്രോഗ്രാമുകളും ഒക്കെയായി തിളങ്ങി നില്‍ക്കുകയാണ് നസീര്‍. എന്നാല്‍ തന്റെ പഴയകാല ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്…

മിമിക്രിവേദികളില്‍ നിന്ന് കോമഡി ഷോ വേദികളിലേക്കെത്തിയ നസീര്‍ സംക്രാന്തി പ്രേക്ഷകരുടെ പ്രിയതാരമാണ്. ഇപ്പോള്‍ കൈ നിറയെ അവസരങ്ങളും മിനിസ്‌ക്രീന്‍ പ്രോഗ്രാമുകളും ഒക്കെയായി തിളങ്ങി നില്‍ക്കുകയാണ് നസീര്‍. എന്നാല്‍ തന്റെ പഴയകാല ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍.

നസീറിന്റെ വാക്കുകള്‍-

ഇവിടം വരെയൊക്കെ എത്തുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കാനാകാത്ത കുട്ടിക്കാലമായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്നാണ് നസീര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. വീടുപോലുമില്ല, അന്ന് പട്ടിണിയാകാതിരിക്കാനുള്ള പലവിധ പരിപാടികളുമായി ഓട്ടത്തിലായിരുന്നു.
ജാഡയില്‍ പറഞ്ഞാല്‍ പതിനൊന്നു വയസ്സിലേ നാട്ടില്‍ മീന്‍ എക്‌സ്‌പോര്‍ട്ടിങ്. സര്‍ക്കാരുമായി ചേര്‍ന്നുള്ള കോടികളുടെ ബിസിനസ്, ക്രാപ് സര്‍വീസ് നടത്തിയിരുന്നു താനെന്നും താരം പറയുന്നു. കേള്‍ക്കുമ്പോള്‍ ഒരിതില്ലേ, പക്ഷേ സത്യത്തില്‍ ചെയ്തത് മീന്‍ കച്ചവടവും ലോട്ടറി കച്ചവടവും ആക്രിപെറുക്കലുമായിരുന്നു. പിന്നെ, ഭിക്ഷാടനവും.രാവിലെ അര സൈക്കിളുമെടുത്ത് മീന്‍കച്ചവടത്തിനു പോകും. തിരിച്ചു വന്നാല്‍ നേരെ കോട്ടയം ടൗണില്‍ ലോട്ടറി കച്ചവടം. മൂന്നുമണിയായാല്‍ സായാഹ്ന പത്രക്കെട്ടു വരും. കുറേക്കാലം ആക്രി പെറുക്കാന്‍ വീടുകള്‍ തോറും നടന്നു. ഒപ്പം ഭിക്ഷയുമെടുക്കും.ഒരിക്കല്‍ ഏതോ വീട്ടില്‍ നിന്ന് ഭിക്ഷയെടുത്തു കിട്ടിയ ഇരുപതു പൈസ കൂട്ടുകാരന്‍ ഹെഡ് ആന്‍ഡ് ടെയില്‍ കളിച്ച് കളഞ്ഞപ്പോള്‍ വഴിയില്‍ നിന്നു കരഞ്ഞ ആളാണ് ഞാനെന്നും നസീര്‍ വ്യക്തമാക്കുന്നു. സിനിമയിലേക്കുള്ള വഴി തുറന്നത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. അദ്ദേഹം ചെയര്‍മാനായിരിക്കുന്ന ചാനലില്‍ ഷോ ചെയ്യാന്‍ അവസരം നല്‍കി. സിനിമകളില്‍ റോളുകള്‍ ശുപാര്‍ശ ചെയ്തു വാങ്ങിത്തരും. അങ്ങനെയാണ് ഉട്ടോപ്യയിലെ രാജാവിലും മറ്റും പ്രാധാന്യമുള്ള റോളുകള്‍ കിട്ടിയത്. ഏറ്റവും ഒടുവില്‍ തോപ്പില്‍ ജോപ്പനില്‍ വരെ എനിക്ക് അവസരം വാങ്ങി നല്‍കിയത് മമ്മൂക്കയാണ്.