‘കുഞ്ഞു ബഡ്ജറ്റിൽ ചെയ്ത ഒരു തട്ടികൂട്ട് ഫിലിം തന്നെ ആയിരുന്നു’ ഒടുവിൽ സംവിധായകന്റെ കുറ്റ സമ്മതം

ഒമർ ലുലു സംവിധാനം ചെയ്ത പുതിയ ചിത്രമാണ് നല്ല സമയം. ഡിസംബർ 30 ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ സിനിമ രണ്ട് ദിവസത്തിനകം തീയ്യേറ്റുകളിൽ നിന്നും പിൻവലിച്ചിരുന്നു. ചിത്രത്തിലെ അമിതമായി ലഹരി ഉപയോഗിക്കുന്ന രംഗങ്ങൾ ഉണ്ടെന്ന…

ഒമർ ലുലു സംവിധാനം ചെയ്ത പുതിയ ചിത്രമാണ് നല്ല സമയം. ഡിസംബർ 30 ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ സിനിമ രണ്ട് ദിവസത്തിനകം തീയ്യേറ്റുകളിൽ നിന്നും പിൻവലിച്ചിരുന്നു. ചിത്രത്തിലെ അമിതമായി ലഹരി ഉപയോഗിക്കുന്ന രംഗങ്ങൾ ഉണ്ടെന്ന കാരണത്താൽ എക്സൈസ് വകുപ്പ് കേസ് എടുത്തതിനെ തുടർന്നാണ് സിനിമ തീയ്യേറ്റുകളിൽ നിന്നും പിൻവലിച്ചത്.

ഇപ്പോഴിതാ കുഞ്ഞു ബഡ്ജറ്റിൽ ചെയ്ത ഒരു തട്ടികൂട്ട് ഫിലിം തന്നെ ആയിരുന്നു നല്ല സമയം എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ഒമർ ലുലു. ”’നല്ല സമയം സിനിമ നിങ്ങൾ ഭൂരിപക്ഷം പേർക്കും ഇഷ്ടപ്പെട്ടില്ലാ എന്ന് അറിഞ്ഞു സന്തോഷം ഇഷ്ടപ്പെട്ടെങ്കിൽ ഞാൻ വീണ്ടും ഇങ്ങനത്തെ സിനിമ ചെയ്യാൻ ഇടവന്നേനെ. ലോക്ഡൗണിന് OTT റിലീസ് ചെയ്യാൻ വേണ്ടി വല്ല്യ ലൊക്കേഷൻ ഷിഫ്റ്റ് ഒന്നും ഇല്ലാതെ കുഞ്ഞു ബഡ്ജറ്റിൽ ചെയ്ത ഒരു തട്ടികൂട്ട് ഫിലിം തന്നെ ആയിരുന്നു ‘നല്ല സമയം’, ജീവിക്കേണ്ട അളിയാ. പക്ഷേ ഞാൻ പോലും പ്രതീക്ഷിക്കാത രീതിയിൽ ‘നല്ല സമയം’ എന്ന സിനിമക്ക് ഇത്ര റീച്ച് ഉണ്ടാക്കി തന്ന എല്ലാവരോടും ഹൃദയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു. പിന്നെ പടച്ചവൻ നിങ്ങൾക്ക് ഇഷ്ടപ്പെട്ടരീതിയിൽ ഉള്ള സിനിമ എടുക്കാൻ എന്നെ അനുഗ്രഹിക്കട്ടെ, അപ്പോ എല്ലാവർക്കും ‘നല്ല സമയം’ നേരുന്നു”

നല്ല സമയത്തിൽ ഇർഷാദ് നായകനാകുന്ന സിനിമയിൽ അഞ്ച് പുതുമുഖങ്ങളാണ് നായികമാരായി എത്തിയത്. നോറ ജോൺസൺ, നന്ദന സഹദേവൻ,നീന മധു, ഗായത്രി ശങ്കർ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങൾക്ക് പുറമെ ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാരിയർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. എ സർട്ടിഫിക്കറ്റ് സെൻസർബോർഡാണ് നല്ല സമയം ചിത്രത്തിന് നൽകിയത്.