എനിക്കും സ്ഥലം നഷ്ടപ്പെട്ടിട്ടുണ്ട്… ആ വേദന അറിയാം… പക്ഷേ !! ഒമര്‍ ലുലു പറയുന്നു

കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് കെ-റെയില്‍. സില്‍വര്‍ ലൈന്‍ പ്രോജക്ടിന്റെ ഭാഗമായുള്ള സര്‍വേ കല്ലിടല്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. സ്ഥലം ഏറ്റെടുക്കുന്നത് പോലെ തന്നെ എല്ലാവര്‍ക്കും നഷ്ടപരിഹാരത്തുകയും നല്‍കി പോരുന്നുണ്ട് എന്നാണ്…

കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് കെ-റെയില്‍. സില്‍വര്‍ ലൈന്‍ പ്രോജക്ടിന്റെ ഭാഗമായുള്ള സര്‍വേ കല്ലിടല്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. സ്ഥലം ഏറ്റെടുക്കുന്നത് പോലെ തന്നെ എല്ലാവര്‍ക്കും നഷ്ടപരിഹാരത്തുകയും നല്‍കി പോരുന്നുണ്ട് എന്നാണ് സര്‍ക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അറിയിക്കുന്നത്. സില്‍വര്‍ ലൈന്‍ പ്രോജക്ടിന്റെ ഭാഗമായുള്ള സര്‍വേ കല്ലിടല്‍ സംസ്ഥാനത്ത് പുരോഗമിക്കവെ ഇതിനെതിരെ വമ്പന്‍ പ്രതിഷേധങ്ങളും ഉയരുകയാണ്.

പദ്ധതിയെ പിന്തുണച്ച് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയ സംവിധായകന്‍ ഒമര്‍ലുലുവിന്റെ പോസ്റ്റ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സ്വന്തം വീട്ടില്‍ വന്ന് കുറ്റിയടിക്കുമ്പോള്‍ നിങ്ങള്‍ എന്ത് ചെയ്യും എന്ന് ചോദിച്ച് ചിലര്‍ കമന്റുകള്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അവര്‍ക്കുള്ള മറുപടിയുമായി മറ്റൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഒമര്‍ ലുലു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം… ഒരു പത്ത് മിനിറ്റ് മുന്‍പേ എത്തിയിരുന്നെങ്കില്‍….ലോകത്ത് ഏറ്റവും വിലപിടിച്ച വസ്തു സമയം ആണ് നഷ്ട്ടപ്പെട്ട സമയം.

omar lulu facebook post

ഒരിക്കലും നമുക്ക് തിരിച്ച് കിട്ടുകയില്ല. നമ്മള്‍ ഇപ്പോള്‍ അനുഭവിച്ച് കൊണ്ട് ഇരിക്കുന്ന റോഡും റെയിലും വിമാനത്താവളവും എല്ലാം ഇത് പോലെ പല ആളുകളുടെയും സ്ഥലമാണ്. യഥാര്‍ഥത്തില്‍ നമ്മുടെ എന്ന് പറയുന്ന ഭൂമി പോലും സര്‍ക്കാരിന്റെ ആണ്. അത് കൊണ്ടാണ് വര്‍ഷാവര്‍ഷം നമ്മള്‍ ലാന്‍ഡ് ടാക്സ് അടയ്ക്കുന്നത്. നാടിന്റെ നന്മയെ കരുതി നമ്മുടെ സമയത്തിന് വേണ്ടി എല്ലാവരും ഒത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കാം.

omar lulu

ഇനി എനിക്ക് നഷ്ടപ്പെടുമ്പോള്‍ ആണ് വേദന അറിയൂ എന്ന് പറയുന്നവരോട് നെടുമ്പാശേരി വിമാനത്താവളത്തിന് ഞങ്ങളുടെ സ്ഥലവും നഷ്ടപ്പെട്ടതാ, അതും അന്ന് ഭൂമിക്ക് തീരെ വിലയിലാതിരുന്ന സമയത്ത്. പക്ഷേ ഇന്ന് നോക്കുന്ന നേരം നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ട് കൊണ്ട് ലാഭം മാത്രമേ ഉണ്ടായിട്ട് ഉള്ളൂ. കെ റെയിലിനായി അക്ഷമനായി കാത്തിരിക്കുന്നു.. എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.