‘സോ കോള്‍ഡ് ത്രീഡി മാന്യന്മാരുടെയും നിലവാരത്തിനും, ഇരട്ടതാപ്പുകള്‍ക്കും മരണത്തിലൂടെ അവര്‍ മറുപടി നല്‍കുന്നു’ കുറിപ്പ്

മരണമടഞ്ഞ മുതിര്‍ന്ന സി പി എം നേതാവും മുന്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുമായ എം സി ജോസഫൈന്റെ മൃതദേഹം പഠനാവശ്യത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറും. സി പി എം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന…

മരണമടഞ്ഞ മുതിര്‍ന്ന സി പി എം നേതാവും മുന്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുമായ എം സി ജോസഫൈന്റെ മൃതദേഹം പഠനാവശ്യത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറും. സി പി എം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ജോസഫൈന്റെ ആഗ്രഹപ്രകാരം തന്നെയാണ് മൃതദേഹം കൈമാറുന്നത്. സി പി എം പാര്‍ട്ടി കോണ്‍ഗ്രസിനിടയ്ക്ക് ഹൃദയാഘാതം മൂലം കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇപ്പോഴിതാ ജോസഫൈന്റെ തീരുമാനത്തെ കുറിച്ച് പ്രതികരിച്ച് അഡ്വ. ശ്രീജിത്ത് പെരുമനയുടെ കുറിപ്പ്. എംസി ജോസഫൈന്‍ ശത്രുക്കള്‍ക്ക് ഇനി എത്ര വല്ല്യ ശൂര്‍പ്പണഖയുമാകട്ടെ, അവരുടെ മൃതദേഹം പഠനാവശ്യത്തിന് കളമശേരി മെഡിക്കല്‍ കോളജിന് കൈമാറും എന്ന ഒറ്റ തീരുമാനത്തില്‍ ജീവിച്ചിരിക്കുന്ന പല സോ കോള്‍ഡ് ത്രീഡി മാന്യന്മാരുടെയും നിലവാരത്തിനും, ഇരട്ടതാപ്പുകള്‍ക്കും മരണത്തിലൂടെ അവര്‍ മറുപടി നല്‍കുന്നു.

എംസി ജോസഫൈന്റെ മൃതദേഹം പഠനാവശ്യത്തിന് കളമശേരി മെഡിക്കൽ കോളജിന് കൈമാറും.
എംസി ജോസഫൈൻ ശത്രുക്കൾക്ക് ഇനി എത്ര വല്ല്യ ശൂർപ്പണഖയുമാകട്ടെ,
അവരുടെ മൃതദേഹം പഠനാവശ്യത്തിന് കളമശേരി മെഡിക്കൽ കോളജിന് കൈമാറും എന്ന ഒറ്റ തീരുമാനത്തിൽ ജീവിച്ചിരിക്കുന്ന പല സോ കോൾഡ് ത്രീഡി മാന്യന്മാരുടെയും നിലവാരത്തിനും, ഇരട്ടതാപ്പുകൾക്കും മരണത്തിലൂടെ അവർ മറുപടി നൽകുന്നു..
PS : ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ് എങ്കിലും ഈ അവസരത്തിൽ ഒരിക്കൽ കൂടി പറയട്ടെ , മരണ ശേഷം ഈയുള്ളവന്റെയും മൃദദേഹം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ പഠനത്തിന് നൽകും 😊
അഡ്വ ശ്രീജിത്ത് പെരുമന