ആ സിനിമ കണ്ട ശേഷം ടോവിനോയോട് അമ്മ പറഞ്ഞു ഇത്തരം സിനിമകള്‍ ചെയ്യല്ലേ എന്ന്..!!

മലയാള സിനിമയില്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ ശ്രദ്ധേയനായി മാറിയ നടനാണ് ടോവിനോ തോമസ്. താരത്തിന്റെ മിന്നല്‍ മുരളി എന്ന സിനിമ ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. ഓരോ സിനിമകള്‍ കഴിയുമ്പോഴും ഒരു…

മലയാള സിനിമയില്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ ശ്രദ്ധേയനായി മാറിയ നടനാണ് ടോവിനോ തോമസ്. താരത്തിന്റെ മിന്നല്‍ മുരളി എന്ന സിനിമ ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു.
ഓരോ സിനിമകള്‍ കഴിയുമ്പോഴും ഒരു നടന്‍ എന്ന നിലയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ് ടോവിനോ.

അതേസമയം, തന്റെ സിനികള്‍ കണ്ട് കഴിയുമ്പോള്‍ വീട്ടില്‍ നിന്ന് ഉണ്ടാവാറുള്ള പ്രതികരണത്തെ കുറിച്ച നടന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. തന്റെ വീട്ടുകരും താനും സിനിമയെ നോക്കിക്കാണുന്നത് രണ്ട് രീതിയിലാണെന്ന് ആണ് ടൊവിനോ പറയുന്നത്. വയലന്‍സ് ആയിട്ടുള്ള രംഗങ്ങള്‍ വീട്ടില്‍ ഉള്ളവര്‍ക്ക് വിഷമം ഉണ്ടാക്കാറുണ്ടെന്നും താരം പറയുന്നു.

ടോവിനോയുടെ വാക്കുകളിലേക്ക്… കള എന്ന സിനിമ റിലീസായ ശേഷം തനിക്ക് അടിപൊളി റിവ്യൂസ് കിട്ടിക്കൊണ്ടിരിക്കുകയാണ്. ആ സമയത്ത് അമ്മ പടം കണ്ട ശേഷം തന്നോട് പറഞ്ഞത് ‘എന്തിനാണ് മോനേ നീ ഇങ്ങനത്തെ സിനിമയൊക്കെ ചെയ്യുന്നത്, ഞങ്ങള്‍ക്ക് കണ്ടുകൊണ്ടിരിക്കാന്‍ കഴിയുന്നില്ല’ എന്നായിരുന്നു. അപ്പോഴാണ് താന്‍ ആ പെര്‍സ്‌പെക്ടീവ് ആലോചിക്കുന്നത്. താന്‍ ഇളയ മകനായതു കൊണ്ട് അമ്മയോട് കുറച്ചധികം അടുപ്പമുണ്ട്.

ആലോചിച്ചപ്പോള്‍ അമ്മ ആ പറയുന്നത് ശരിയാണ്. നമ്മള്‍ ഒരു സിനിഫയല്‍ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ആ വയലന്‍സൊക്കെ ഭയങ്കര കണ്‍വിന്‍സിംഗ് ആണ്. അപ്പോഴാണ് ആ വയലന്‍സ് രംഗങ്ങളില്‍ അഭിനയിക്കുന്നവരുടെ അച്ഛനമ്മമാര്‍ എന്തായിരിക്കും ചിന്തിക്കുകയെന്ന് ആലോചിച്ചത്. ഇതൊക്കെ വെറും തോന്നിപ്പിക്കലുകള്‍ മാത്രമല്ലേ ശരിക്കും തനിക്കൊന്നും പറ്റിയില്ലല്ലോ എന്ന് അമ്മയോട് പറഞ്ഞു. ശരിക്കും പറ്റിയല്ലോ എന്നായിരുന്നു മറുപടി.

‘നീ ചോരയൊക്കെ ഒലിപ്പിച്ച് മുറിവൊക്കെയായിട്ട് ഇരിക്കുന്നത് കാണാന്‍ ഞങ്ങള്‍ക്കിഷ്ടമില്ല’ എന്നായിരുന്നു അമ്മ പറഞ്ഞത്. എന്നാല്‍ പിന്നെ നിങ്ങള്‍ക്കിഷ്ടമാകുന്ന സിനിമ വേറെ ചെയ്യാമെന്ന് പറഞ്ഞ് അമ്മയെ സമാധാനിപ്പിച്ചു എന്നാണ് ടൊവിനോ പറയുന്നത്. കള എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പരിക്കേറ്റ് ചികിത്സയിലായിരുന്ന ടോവിനോയുടെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. അന്ന് താന്‍ ഒറ്റുപ്പെടലിന്റെ വേദന അനുഭവിച്ചെന്നും മരണത്തെ മുഖാമുഖം കണ്ടെന്നും ടോവിനോ മുന്‍പ് പറഞ്ഞിട്ടുണ്ട്.