എന്റെ ഫോണിൽ എടുത്ത നിന്റെ അവസാനത്തെ ഫോട്ടോ ആണിത്, വിസ്മയയുടെ ഓർമ്മയിൽ വിജിത്ത്

നാടിനെ ഏറെ നടുക്കിയ ഒരു മരണം ആയിരുന്നു വിസ്മയയുടേത്, സ്ത്രീധനത്തിന്റെ പേരിൽ കൊടും പീഡനം നേരിട്ട് മരണപ്പെട്ട വിസ്മയക്ക് നീതി നേടി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും, വിസ്മയയുടെ സഹോദരൻ ആണ് വിജിത്, തന്റെ സഹോദരിക്കൊപ്പമുള്ള…

നാടിനെ ഏറെ നടുക്കിയ ഒരു മരണം ആയിരുന്നു വിസ്മയയുടേത്, സ്ത്രീധനത്തിന്റെ പേരിൽ കൊടും പീഡനം നേരിട്ട് മരണപ്പെട്ട വിസ്മയക്ക് നീതി നേടി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും, വിസ്മയയുടെ സഹോദരൻ ആണ് വിജിത്, തന്റെ സഹോദരിക്കൊപ്പമുള്ള ചിത്രങ്ങളും ഓർമ്മകളും വിജിത് തൻറെ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്, ഇപ്പോൾ തന്റെ ഫോണിൽ എടുത്ത വിസ്‌മയയുടെ അവസാന ചിത്രം പങ്കുവെച്ചിരിക്കുകയാണ് വിജിത്ത്, നിനക്ക് ഒരുപാട് ഇഷ്ടപെട്ട എത്രയെത്ര ഫോട്ടോകൾ ഞാൻ ഈ ഫോണിൽ എടുത്തു….. പക്ഷെ ഈ ഫോട്ടോയിലേക്ക് നെഞ്ച് പൊട്ടുന്ന വേദനയോടെയല്ലതെ നോക്കാൻ പറ്റുന്നില്ലടി….. എന്റെ ഫോണിൽ എടുത്ത നിന്റെ അവസാനത്തെ ഫോട്ടോ ആണിത്.. എന്ന് പറഞ്ഞാണ് വിജിത്ത് ചിത്രം പോസ്റ്റ് ചെയ്തത്.

വിജിത്തിന്റെ പോസ്റ്റ് ഇങ്ങനെ, മാളൂട്ടി……നിന്റെ ഓരോ ഫോട്ടോയും എനിക്ക് ഓരായിരം ഓർമ്മകൾ ആണ്…. നിനക്ക് ഒരുപാട് ഇഷ്ടപെട്ട എത്രയെത്ര ഫോട്ടോകൾ ഞാൻ ഈ ഫോണിൽ എടുത്തു….. പക്ഷെ ഈ ഫോട്ടോയിലേക്ക് നെഞ്ച് പൊട്ടുന്ന വേദനയോടെയല്ലതെ നോക്കാൻ പറ്റുന്നില്ലടി….. എന്റെ ഫോണിൽ എടുത്ത നിന്റെ അവസാനത്തെ ഫോട്ടോ ആണിത്…. അതും നീ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ച നമ്മുടെ അച്ഛനോടൊപ്പം….നീതി ദേവത നിനക്കായി കണ്ണ് തുറക്കട്ടെ, നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ ചിത്രം ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.

സ്ത്രീധന പീഡനത്തിന്റെ പേരിലാണ് വിസ്മയയ്ക്ക് തന്റെ ജീവൻ നഷ്ടപെടുത്തേണ്ടി വന്നത് . ചടയമംഗലം നിലമേൽ കൈതോട് കെകെഎംപി ഹൗസിൽ ത്രിവിക്രമൻ നായരുടെയും സജിത വി.നായരുടെയും മകളാണു വിസ്മയ.കിരണിന്റെ വീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയോടു ചേർന്ന ശുചിമുറിയുടെ വെന്റിലേഷനിൽ തൂങ്ങിയ നിലയിലാണു പുലർച്ചെ 3 മണിയോടെ വിസ്മയയെ കാണുന്നത്.ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചെന്നു ഭർതൃവീട്ടുകാർ പറഞ്ഞിരുന്നു . കൊല്ലം ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ ജോലി നോക്കുന്ന കിരൺകുമാറും പന്തളം മന്നം ആയുർവേദ കോളജിലെ ബിഎഎംഎസ് നാലാം വർഷ വിദ്യാർഥിനി വിസ്മയയും ഒരു വർഷം മുൻപാണു വിവാഹിതരായത്.