ഒന്നുമില്ലാതിരുന്ന ഒരാൾക്ക് ഞാൻ ഒരു വീടും കുടുംബവും ഉണ്ടാക്കി കൊടുത്തു, കോവിഡ് മഹാമാരി ആരംഭിച്ച സമയം മുതൽഞങ്ങൾ ഒരുപാട് സ്നേഹിച്ചു…, പീറ്ററുമായുള്ള വിവാഹ ബന്ധ തകർച്ചയെ കുറിച്ച് വനിത

ഏറെ വിവാദങ്ങൾ സൃഷിടിച്ച ഒരു വിവാഹം ആയിരുന്നു  വനിതാ വിജയകുമാറിന്റെയും പീറ്ററിനെയും, നടി വനിതയുടെ മൂന്നാം വിവാഹം ആയിരുന്നു ഇത്, പീറ്ററിന്റെ രണ്ടാം വിവാഹവും, ആദ്യ രണ്ടു വിവാഹങ്ങളിൽ വനിതക്ക് മൂന്നു പെൺകുട്ടികൾ ഉണ്ട്,…

ഏറെ വിവാദങ്ങൾ സൃഷിടിച്ച ഒരു വിവാഹം ആയിരുന്നു  വനിതാ വിജയകുമാറിന്റെയും പീറ്ററിനെയും, നടി വനിതയുടെ മൂന്നാം വിവാഹം ആയിരുന്നു ഇത്, പീറ്ററിന്റെ രണ്ടാം വിവാഹവും, ആദ്യ രണ്ടു വിവാഹങ്ങളിൽ വനിതക്ക് മൂന്നു പെൺകുട്ടികൾ ഉണ്ട്, ഈ മൂന്നുപേരും വനിതക്കൊപ്പമാണ് താമസം, മക്കളുടെ പൂർണ സമ്മതത്തോടെയാണ് താൻ പീറ്ററിനെ വിവാഹം ചെയ്യുന്നത് എന്ന് വനിത പറഞ്ഞിരുന്നു, പിന്നാലെ ഇവരുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
Vanitha-Vijayakumar
ഇരുവർക്കും ആശംസകൾ നേർന്ന് നിരവധിപേർ എത്തി, എന്നാൽ ഇവരുടെ വിവാഹത്തിന് ശേഷം പീറ്ററിനെ ആദ്യ ഭാര്യ രംഗത്ത് എത്തിയിരുന്നു, താനുമായുള്ള വിവാഹബന്ധം വേർപ്പെടുത്താതെയാണ് ഇയാൾ വനിതയെ വിവാഹം ചെയ്തത് എന്ന് പീറ്ററിന്റെ ആദ്യ ഭാര്യ പറഞ്ഞു. എന്നാൽ ഇത് പിന്നീട് കെട്ടടങ്ങുക ആയിരുന്നു
ഒക്ടോബര്‍ അഞ്ചിനായിരുന്നു വനിതയുടെ നാല്‍പതാം ജന്മദിനം. പീറ്ററുമാിട്ടുള്ള വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ ആയതിനാല്‍ വിപുലമായി തന്നെ ആഘോഷിച്ചിരുന്നു. വനിതയുടെ ആദ്യ ബന്ധത്തിലുള്ള രണ്ട് പെണ്‍മക്കള്‍ പീറ്ററിനും വനിതയ്ക്കുമൊപ്പമാണ് താമസം. ഗോവയിലേക്കുള്ള യാത്രയില്‍ ഇവരും ഉണ്ടായിരുന്നു. പെണ്‍മക്കള്‍ തന്നെ പിറന്നാള്‍ സമ്മാനത്തെ കുറിച്ചും വനിത സൂചിപ്പിച്ചിരുന്നു.
ഗോവയിലെ ബീച്ചിലും മറ്റിടങ്ങളിലുമായിട്ടുള്ള നല്ല നിമിഷങ്ങളിലെ ചിത്രങ്ങള്‍ വനിത സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു. പിന്നാലെ വനിതയുടെ ദാമ്ബത്യ ജീവിതം തകര്‍ന്നുവെന്ന തരത്തിലെ വാര്‍ത്തകളാണ് പുറത്ത് വന്നത്. ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായെന്നും വനിത പീറ്റരിനെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നും റിപ്പോര്‍ട്ടുകളെത്തിയിരുന്നു. ഗോവയില്‍ വച്ച്‌ അമിതമായി മദ്യപിച്ച പീറ്റര്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം നടന്നു. തുടര്‍ന്ന് വനിത പീറ്ററിന്റെ കരണത്തടിക്കുകയും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

ഇപ്പോൾ ആ വാർത്തകളോട് വനിത പ്രതികരിച്ചിരിക്കുകയാണ്, ഞാന്‍ ഒരു കുടുംബം തകര്‍ത്തു എന്ന് പറയുന്നവരോടാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വീടും കുടുംബവുമില്ലാതെ കഴിയുന്ന ഒരാള്‍ക്ക് ഞാനൊരു കുടുംബം ഉണ്ടാക്കി കൊടുത്തു. അവന്‍ വേദനകളിലായിരുന്നു. കൊവിഡ് മഹാമാരി ആരംഭിച്ച മോശം സമയങ്ങളില്‍ ഞങ്ങള്‍ പരസ്പരം സ്നേഹിച്ചു. ചിരിച്ച്‌ കൊണ്ട് ജീവിച്ചു. ഞങ്ങളെ ചുറ്റിപറ്റിയുള്ള കാര്യങ്ങള്‍ മാധ്യമങ്ങള്‍ മനപൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണ്. ഒരു കാര്യവും ഞാന്‍ മറച്ച്‌ വെച്ചിട്ടില്ല. എന്റെ ജീവിതത്തെ കുറിച്ച്‌ ആരോടും വിശദീകരിക്കേണ്ട ആവശ്യം എനിക്കില്ല. എനിക്ക് തന്നെ അത് കൈകാര്യം ചെയ്യാന്‍ സാധിക്കും. എന്നാണ് വനിത പറയുന്നത്