കല്യാണക്കാര്യം ആദ്യം എന്നോടാണ് പറഞ്ഞത്. മൂന്ന് കുഞ്ഞുങ്ങളെയും ഗര്‍ഭിണിയായപ്പോള്‍ ആദ്യം എന്നെ അറിയിച്ചു. മൂന്നാമത്ത കുഞ്ഞിന് വളകാപ്പ് ചടങ്ങ് നടത്തിയത് ഞാനാണ്.ഡാൻസ് കൊറിയോഗ്രാഫ് രംഗത്ത് വര്‍ഷങ്ങളായി സജീവമായ താരമാണ് കലാ മാസ്റ്റര്‍. കലാ മാസ്റ്റര്‍ ഒരുക്കുന്ന ഗാനരംഗങ്ങള്‍ എന്നും ജനപ്രീതിനേടുന്നുണ്ട്.ഏത് തരത്തിലുള്ള ഗാനത്തിനും അനുസൃതമായി ഭംഗിയുള്ള നൃത്തച്ചുവടുകള്‍ ഒരുക്കാൻ കലാ മാസ്റ്റര്‍ക്ക് ഉള്ള വൈദഗ്ധ്യം ഒന്ന് വേറെ തന്നെയാണ്. ചന്ദ്രമുഖി ഉള്‍പ്പെടെ ഐക്കോണിക്കായ പല ഗാനരംഗങ്ങളും ചിട്ടപ്പെടുത്തിയത് കലാ മാസ്റ്ററാണ്. വിവിധ ഭാഷകളിലായി 4000 ത്തോളം ഗാനങ്ങള്‍ക്ക് കലാ മാസ്റ്റര്‍ കൊറിയോഗ്രാഫി ചെയ്‌തിട്ടുണ്ട്. സിനിമാ താരങ്ങളുമായി അടുത്ത സൗഹൃദം കലാ മാസ്റ്റര്‍ സൂക്ഷിക്കുന്നുണ്ട്.തൊണ്ണൂറുകളിലെ നായികമാരുടെ ഏറ്റവും പ്രിയപ്പെട്ട കൊറിയോഗ്രാഫറാണ് കലാ മാസ്റ്റര്‍. സിനിമാ രംഗത്തെ സൗഹൃദങ്ങളെക്കുറിച്ച് കലാ മാസ്റ്റര്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. നടി രംഭയെക്കുറിച്ച് കലാ മാസ്റ്റര്‍ സംസാരിച്ചു. വളരെ നല്ല സുഹൃത്താണ് രംഭയെന്ന് കലാ മാസ്റ്റര്‍ പറയുന്നു. ഞാൻ വിദേശത്ത് പോയാല്‍ അവളുടെ വീട്ടില്‍ പോകാറുണ്ട്. രംഭ നാട്ടിലെത്തിയാല്‍ ആദ്യം കാണാൻ വരുന്നത് എന്നെയാണ്. എന്നെ കണ്ട ശേഷമേ മറ്റുള്ളവരെ കാണൂ. കല്യാണക്കാര്യം ആദ്യം എന്നോടാണ് പറഞ്ഞത്. മൂന്ന് കുഞ്ഞുങ്ങളെയും ഗര്‍ഭിണിയായപ്പോള്‍ ആദ്യം എന്നെ അറിയിച്ചു. മൂന്നാമത്ത കുഞ്ഞിന് വളകാപ്പ് ചടങ്ങ് നടത്തിയത് ഞാനാണ്. അവളുടെ ഭര്‍ത്താവ് വളരെ നല്ല വ്യക്തിയാണെന്നും കലാ മാസ്റ്റര്‍ വ്യക്തമാക്കി. ഭര്‍ത്താവിനൊപ്പം കാനഡയിലാണ് രംഭ ഇന്നുള്ളത്.ഇന്ദ്രകുമാര്‍ പത്മനാഭൻ എന്നാണ് ഭര്‍ത്താവിന്റെ പേര്. വിവാഹ ശേഷമാണ് രംഭ അഭിനയ രംഗം വിട്ടത്. അഭിമുഖത്തില്‍ മറ്റ് താരങ്ങളെക്കുറിച്ചും കലാ മാസ്റ്റര്‍ സംസാരിച്ചു. അജിത്തിനെ കാണാനോ സംസാരിക്കാനോ അധികം കഴിയില്ല. എന്നാല്‍ കണ്ടാല്‍ വളരെ നന്നായി സംസാരിക്കും. കുറേനേരം സംസാരിക്കും. മനസില്‍ ഒന്നും വെക്കില്ല. മാധവൻ വളരെ സ്വീറ്റായ വ്യക്തിയാണ്. പഴയ കാല നടൻ കാര്‍ത്തിക് തനിക്ക് പ്രിയപ്പെട്ട ആളാണെന്നും കലാ മാസ്റ്റർ പറഞ്ഞു. അദ്ദേഹം ഷൂട്ടിംഗിനെത്താൻ വൈകുമ്പോള്‍ ദേഷ്യം വരും എന്നാല്‍ നടൻ സെറ്റിലെത്തിയാല്‍ ദേഷ്യപ്പെടാൻ തോന്നില്ലെന്നും കലാ മാസ്റ്റര്‍ വ്യക്തമാക്കി. ഇൻഡസ്ട്രിയില്‍ ആര്‍ക്കെങ്കിലും പ്രശ്നമുണ്ടെന്ന് അറിഞ്ഞാല്‍ ഞാൻ അതില്‍ ഇടപെടും. ഏത് വിഷയമാണെങ്കിലും താൻ ഇടപെടും.
തന്റെ സ്വഭാവം അങ്ങനെയാണ്. എന്നാല്‍ അഡ്ജസ്റ്റ്മെന്റുകള്‍ പോലുള്ള വിഷയങ്ങളെക്കുറിച്ച് ഒരു ആര്‍ട്ടിസ്റ്റും തന്നോട് സംസാരിച്ചിട്ടില്ലെന്നും കലാ മാസ്റ്റര്‍ വ്യക്തമാക്കി.നമ്മളെ കാണുന്ന രീതി വളരെ പ്രധാനമാണ്. എന്നെ കണ്ടാല്‍ പുരുഷൻമാരെ പോലെയാണ്. അത്തരത്തിലാണ് ഞാൻ പെരുമാറുക. എന്റെ കൂടെ വര്‍ക്ക് ചെയ്ത ആര്‍ട്ടിസ്റ്റികളില്‍ ആരും ഇതുവരെ എന്നോട് പരാതിപ്പെട്ടിട്ടില്ല. എല്ലായിടത്തിലും സംഭവിക്കുന്ന തെറ്റ് സിനിമാ രംഗത്തും നടക്കുന്നുണ്ട്. സിനിമാ രംഗമായതിനാലാണ് ഇത്രയും വലിയ ചര്‍ച്ചയാകുന്നതെന്നും കലാ മാസ്റ്റര്‍ വ്യക്തമാക്കി. തന്റെ സ്വഭാവത്തിലെ മോശം വശവും നല്ല വശവും കലാ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. അസിസ്റ്റന്റുമായി വഴക്കിടുമെങ്കിലും അവര്‍ പിന്നെയും വന്ന് എന്റെ മുന്നില്‍ കരഞ്ഞാല്‍ ഞാനത് മറക്കും. അത് എനിക്ക് ഇഷ്ടമല്ല. മറ്റുള്ളവര്‍ക്ക് എന്ത് ആപത്ത് വന്നാലും മുന്നില്‍ നില്‍ക്കാൻ ഞാനുണ്ടാകും. അത് തന്റെ സ്വഭാവത്തിലെ നല്ല വശമാണെന്നും കലാ മാസ്റ്റര്‍ വ്യക്തമാക്കി. നടി മീനയുടെ ഭര്‍ത്താവ് മരിച്ചപ്പോള്‍ നടിയെ ആശ്വസിപ്പിക്കാൻ കലാ മാസ്റ്റര്‍ഓടിയെത്തി. കലാ മാസ്റ്റര്‍ തനിക്ക് നല്‍കിയ പിന്തുണയെക്കുറിച്ച് മീനയും തുറന്ന് പറഞ്ഞിട്ടുണ്ട്.