മകളുടെ ഒത്താശയോടെ സ്വന്തം പിതാവിനോട് കാമുകൻ ആ കൊടും ക്രൂരത ചെയ്തു

മകളുടെ പ്രണയത്തെ എതിർത്ത പിതാവിനെ കാമുകനും സുഹൃത്തുക്കളും ചേർന്ന് അടിച്ച് കൊന്നു. പത്തനംതിട്ട ഇലന്തൂർ ഇടപ്പരിയാരം വിജയ് വിലാസത്തിൽ സജീവ് ആണ് മരിച്ചത്. 27 ന് പട്ടാപകലാണ് സജീവിന്‌ മർദ്ദനമേറ്റത്. മകളുടെ പ്രണയവിവരമറിഞ്ഞ് ഗൾഫിൽ…

മകളുടെ പ്രണയത്തെ എതിർത്ത പിതാവിനെ കാമുകനും സുഹൃത്തുക്കളും ചേർന്ന് അടിച്ച് കൊന്നു. പത്തനംതിട്ട ഇലന്തൂർ ഇടപ്പരിയാരം വിജയ് വിലാസത്തിൽ സജീവ് ആണ് മരിച്ചത്. 27 ന് പട്ടാപകലാണ് സജീവിന്‌ മർദ്ദനമേറ്റത്. മകളുടെ പ്രണയവിവരമറിഞ്ഞ് ഗൾഫിൽ ജോലിയുള്ള സജീവ് 2 ആഴ്ച്ച മുൻപാണ് സജീവ് നാട്ടിലെത്തിയത്. കോട്ടയം സ്വദേശിയായ ഡ്രൈവറുമായുള്ള പ്രണയത്തിൽ നിന്നും മകളെ പിന്തിരിപ്പിക്കാൻ സജീവ് കഴിവതും ശ്രെമിച്ചിരുന്നു. തുടർന്ന് കാമുകൻ ഇവരുടെ വീട്ടിൽ എത്തി പിതാവിനെ ചോദ്യം ചെയ്തു. തങ്ങൾ പ്രായപൂർത്തി ആയവരാണെന്നും ആര് തടസം നിന്നാലും അവളുടെ കഴുത്തിൽ താലി ചാർത്തുമെന്നും പറഞ്ഞതോടെ സജീവ് ക്ഷുപിതനായി.

തുടർന്ന് വാക്കേറ്റവുമുണ്ടായി. വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമായി മകൾ അടുത്ത ദിവസം ആരുമറിയാതെ സ്ഥലം വിടുകയും ചെയ്തു. 27 ന് മെഴുവേലി കൊറിയാനി പള്ളിയിലെ ഭാര്യ വീട്ടിൽ സജീവ് എത്തിയതറിഞ്ഞ് മകളുടെ കാമുകനും 4 സുഹൃത്തുക്കളും ചേർന്ന് ആക്രമിക്കുകയായിരുന്നു. അടിയേറ്റ് നിലത്തു വീണ സജീവ് വീട്ടിൽ എത്തി താമസ്യാ തളർന്നു വീണു. തുടർന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് വൈക്കത്തെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് സജീവ് മരിച്ചു സജീവിന്റെ മൃദദേഹം പോസ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. അതേ സമയം പിതാവ് മർദിച്ചു എന്ന് കാട്ടി മകളും കാമുകനും ചേർന്ന് ആറന്മുള പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോസ്റ്റുമാർട്ടം റിപ്പോർട് ലഭിച്ചാൽ മാത്രമേ മരണ കാരണം വെക്തമാവുകയുള്ളു എന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ചന്ദ്ര ബാബു പറഞ്ഞു.