ഇന്ത്യൻ വംശജയായ അമ്മ അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

അമേരിക്കയിലെ ന്യൂ ജഴ്സിയിലെ ബെർഗൻ കൗണ്ടിയിലാണ് ജയ്മിൻ ബവ്സറും ഭാര്യ ഹിരാൽ ബാഹെൻ ബവ്സറും  താമസിച്ചിരുന്നത്. ഇവർക്ക് ഒരു പെൺകുഞ്ഞ് പിറന്നത് അ‌ഞ്ച് ദിവസം മുൻപാണ്. ഹിരാൽ ബാഹെൻ ബവ്സറാണ്  സഹായമഭ്യർത്ഥിച്ച് പൊലീസിനെ വിളിച്ചത് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു. അഞ്ച്…

അമേരിക്കയിലെ ന്യൂ ജഴ്സിയിലെ ബെർഗൻ കൗണ്ടിയിലാണ് ജയ്മിൻ ബവ്സറും ഭാര്യ ഹിരാൽ ബാഹെൻ ബവ്സറും  താമസിച്ചിരുന്നത്. ഇവർക്ക് ഒരു പെൺകുഞ്ഞ് പിറന്നത് അ‌ഞ്ച് ദിവസം മുൻപാണ്. ഹിരാൽ ബാഹെൻ ബവ്സറാണ്  സഹായമഭ്യർത്ഥിച്ച് പൊലീസിനെ വിളിച്ചത് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു.

അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തും, കൈയ്യും മുറിച്ച് കൊലപ്പെടുത്തിയ നിലയിൽ ആയിരുന്നു പോലീസ് കണ്ടത്.  പൊലീസിന്റെ പ്രാഥമിക നിഗമനം പ്രസവശേഷമുള്ള മാനസിക സമ്മർദത്തെ തുടർന്നാണ് അമ്മ ഈ കടുംകൈയ്ക്ക് മുതിർന്നതെന്നാണ്.

അന്വേഷണത്തിന്റെ ഭാഗമായി കുഞ്ഞിന്റെ അച്ഛനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ഇന്ത്യൻ വംശജയായ അമ്മയെ അമേരിക്കയിൽ അറസ്റ്റ് ചെയ്തു. ഹിരാൽ താനാണ് കുഞ്ഞിനെ കൊന്നതെന്ന് മൊഴി നൽകി.  ഹിരാലിനെ പൊലീസ് അറസ്റ്റ് ചെയ്തത് തുടർന്നാണ്.

ഹിരാൽ അയൽക്കാരോട് നേരത്തെ കുഞ്ഞിനെ തനിക്ക് വേണ്ടെന്ന് പറഞ്ഞിരുന്നു. മാനസിക സമ്മർദമുണ്ടായിരുന്നതായാണ് സൂചന.  മനശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നത് മാനസിക സമ്മർദത്തെ തുടര്‍ന്നാകാം കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ്.