ഐ ഫോണ്‍ വാങ്ങാനായി സ്വന്തം കിഡ്നി വിറ്റ യുവാവിന്‍റെ രണ്ടാമത്തെ വൃക്ക അണുബാധയെ തുടർന്ന് തകരാറിൽ

ഐ ഫോണ്‍ ഭ്രാന്ത് ചൈനക്കാര്‍ക്കിടയില്‍ രൂക്ഷമാണ്. മറ്റുള്ളവര്‍ സ്വന്തമാക്കുമ്പോള്‍ അത് തനിക്കും വേണമെന്ന രീതിയാണ് അവിടെ. അതുകൊണ്ടുതന്നെ ഐ ഫോണ്‍ സ്വന്തമാക്കാനായി കിഡ്നി വിക്കുന്ന യുവത്വം ചൈനയില്‍ കൂടുതലാണ്. അത്തരത്തില്‍ കിഡ്നി വിറ്റ യുവവിനുണ്ടായ…

ഐ ഫോണ്‍ ഭ്രാന്ത് ചൈനക്കാര്‍ക്കിടയില്‍ രൂക്ഷമാണ്. മറ്റുള്ളവര്‍ സ്വന്തമാക്കുമ്പോള്‍ അത് തനിക്കും വേണമെന്ന രീതിയാണ് അവിടെ. അതുകൊണ്ടുതന്നെ ഐ ഫോണ്‍ സ്വന്തമാക്കാനായി കിഡ്നി വിക്കുന്ന യുവത്വം ചൈനയില്‍ കൂടുതലാണ്. അത്തരത്തില്‍ കിഡ്നി വിറ്റ യുവവിനുണ്ടായ ദാരുനാനുഭാവമാണ് ചൈനയില്‍ ഇപ്പോള്‍ വാര്‍ത്ത.

പൊങ്ങച്ചം കാട്ടാനായി ചൈനയിലെ വിദ്യാർത്ഥി ആയ  സിയോവേ വാങിനു ഒരു ഐഫോണ്‍ വേണമെന്ന മോഹമുദിച്ചു. പണം തന്റെ കൈവശമില്ലാതിരുന്നതിനാൽ  രണ്ടു കിഡ്‌നികളില്‍ ഒരെണ്ണം വില്‍ക്കുക എന്നാ മാര്‍ഗമായിരുന്നു സിയോവേ കണ്ടെത്തിയത്. ശേഷം വൃക്കദാനത്തിനായി ചൈനയിലെ ഒരു ആശുപത്രിയെ സമീപിച്ചു.

2,22640 രൂപയാണ്  ശസ്ത്രക്രിയയ്ക്ക് വിധേയനായ സിയാവോ വാങിന് പ്രതിഫലം കിട്ടിയത്.  ശസ്ത്രക്രിയക്ക് ശേഷം മറ്റ് പ്രശ്നങ്ങൾ ഒന്നുമുണ്ടാകില്ലെന്നും  എല്ലാം കഴിഞ്ഞ് സാധാരണപോലെ തന്നെ ജീവിതം നയിക്കാമെന്നും സിയാവോ വാങിനെ ആശുപത്രി അധികൃതർ അറിയിച്ചു. വാങിന്റെ ആ​ഗ്രഹ പ്രകാരം  ഐഫോണ്‍ 4 ഫോണുകളില്‍ ഒന്ന് ഇതിലൂടെ  സ്വന്തമാക്കാനുമായി.

പക്ഷേ ശസ്ത്രക്രിയയെ തുടര്‍ന്ന് ഉണ്ടായ മുറിവ് ഉണങ്ങിയില്ല. ആ ശസ്ത്രക്രിയ വാങിനെ ശിഷ്ടജീവിതം കിടക്കയില്‍ തന്നെ കിടത്തി. മുറിവിൽ അണുബാധ ഉണ്ടായതിനെ തുടർന്ന് അടുത്ത വൃക്കയിലേക്ക് കൂടി പിടിച്ചതോടെ ജീവിക്കാന്‍ നിരന്തരം ഡയാലിസിസിന് വിധേയമാകേണ്ട സ്ഥിതിയില്‍ വാങിനെ എത്തിച്ചു. വാങ് ഐഫോണ്‍ 4 സ്വന്തമാക്കിയത് ഏഴു വര്‍ഷം മുൻമ്പ് 17 വയസ്സുള്ളപ്പോള്‍ ആയിരുന്നു.