കടലിനടിയില്‍ റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പ് വീണ്ടും, ഭീതിയോടെ ജനങ്ങള്‍

ടോക്യോ:   റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭുചലനമുണ്ടായത് ജപ്പാന്‍റെ പടിഞ്ഞാറന്‍ തീരമായ യമഗാട്ടയിലാണ്.  ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി സര്‍ക്കാര്‍. ജപ്പാന്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഭൂചലനത്തെ തുടര്‍ന്ന് സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. തിരമാലകള്‍ 3.3 മീറ്റര്‍…

ടോക്യോ:   റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭുചലനമുണ്ടായത് ജപ്പാന്‍റെ പടിഞ്ഞാറന്‍ തീരമായ യമഗാട്ടയിലാണ്.  ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി സര്‍ക്കാര്‍. ജപ്പാന്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഭൂചലനത്തെ തുടര്‍ന്ന് സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.

തിരമാലകള്‍ 3.3 മീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ജപ്പാന്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.  ഭൂചലനമുണ്ടായത് സമുദ്രത്തിലെ 10 കിലോമീറ്റര്‍ അടിയിലാണ്. സുനാമിയുണ്ടാകാന്‍ കൂടുതല്‍  സാധ്യതയുള്ളത് , നിഗാട്ട, ഇഷികാവ തുടങ്ങിയ തീര നഗരങ്ങളില്‍ ആണ്.

കാഷിവസാകി-കാരിവ ആണവ വൈദ്യുത നിലയത്തിലെ ഏഴ് റിയാട്കറുകള്‍ അടയ്ക്കുകയും രണ്ട് ബുള്ളറ്റ് ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു. ഇപ്പോള്‍ പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും ന്യൂസ് ഏജന്‍സി അറിയിച്ചു.

മുന്‍പ് ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂചലനവും സുനാമിയുമുണ്ടായത് 2011 മാര്‍ച്ച് 11നാണ്. ഏകദേശം 18000 പേര്‍ കൊല്ലപ്പെടുകയും ഫുക്കുഷിമ ആണവ നിലയം തകരുകയും  ചെയ്തു.