തലയോട്ടികലോടുള്ള ഇഷ്ടം മൂലം അതുപോലെയകാനായി നാവും, മൂക്കും, കാതും മുറിച്ച് യുവാവ്

മനുഷ്യന് പലതരത്തിലുള്ള ഇഷ്ടങ്ങള്‍ ഉണ്ട്. ചിലതിനോടു ചിലര്‍ക്ക് കൂടുതല്‍ ഭ്രാന്തമായി ഇഷ്ടം തോന്നുകയും അവരുടെ ജീവിതം വച്ച് കളിക്കുകയും ചെയ്യും. ഏതാണ്ട് അതുപോലൊരു സംഭവമാണ് കൊളംബിയയില്‍ നിന്നും കേള്‍ക്കുന്നത്. തലയോട്ടികലോടുള്ള അമിതാമായ താല്പര്യം മൂലം…

മനുഷ്യന് പലതരത്തിലുള്ള ഇഷ്ടങ്ങള്‍ ഉണ്ട്. ചിലതിനോടു ചിലര്‍ക്ക് കൂടുതല്‍ ഭ്രാന്തമായി ഇഷ്ടം തോന്നുകയും അവരുടെ ജീവിതം വച്ച് കളിക്കുകയും ചെയ്യും. ഏതാണ്ട് അതുപോലൊരു സംഭവമാണ് കൊളംബിയയില്‍ നിന്നും കേള്‍ക്കുന്നത്. തലയോട്ടികലോടുള്ള അമിതാമായ താല്പര്യം മൂലം തന്‍റെ മുഖം തലയോട്ടിക്ക് സമമാകാന്‍ കലക്കാ എന്നാ യുവാവ് തന്റെ  നാവും, മൂക്കും, കാതും മുറിച്ച്  മാറ്റി വ്യത്യസ്തനായിരിക്കുകയാണ്.

സ്വന്തം പേരിനൊപ്പം തന്നെ ഇദ്ദേഹം സ്‌കള്ളെന്ന് ചേര്‍ത്ത് ”കലാക്ക സ്‌കള്‍’ എന്നാക്കി പുനര്‍നാമകരണം ചെയ്തു. ചെറുപ്പത്തില്‍ തന്നെ സ്‌കളളിനെപ്പോലെയാകാനായി കലാക്കാ ശസ്ത്രക്രിയയ്ക്കായി വരെ മുതിര്‍ന്നു. എന്നാല്‍ അവന്റെ മാതാവ് പുത്രന്റെ ഈ പ്രവര്‍ത്തിക്ക് എതിര് നിന്നതിനാലാണ് കലാക്കാ സ്‌കള്‍ ഇതിന് മുതിരാതിരുന്നത്. ചെറുപ്പം മുതല്‍ കലാക്കാ എന്ന് പേരുളള ഇയാള്‍ തലയോട്ടികളോട് അഗാധമായ താല്പര്യമായിരുന്നു.

2 വര്‍ഷങ്ങള്‍ മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയനായി ഇവന്‍ മൂക്കിന്റെയും നാക്കിന്റെയും പകുതിയും ചെവി രണ്ടും അപ്പാടെയും മുറിച്ചുമാറ്റി. ഒപ്പം അവന്‍ മുഖം മൊത്തം ടാററൂ അടിച്ചു. കണ്‍കുഴികളില്‍ തലയൊട്ടിയെ പോലെയെന്നവണ്ണം നീലയും തവിട്ടും നിറത്തിലാണ് ടാററൂ അടിച്ചിരിക്കുന്നത്.

22 വയസ്സുളള ഈ യുവാവിന്റെ ചെയ്തികളെ സമൂഹം ഏറെ വിമര്‍ശിച്ചുവെങ്കിലും അവന്‍ ഈ മാററത്തെ ഏറിയ അഭിമാനത്തോടെയാണ് കാണുന്നത്. സ്‌കളളുകളെ ഞാനെന്റെ സഹോദരിമാരെപ്പോലെയാണ് കാണുന്നതെന്നും ഇവ എന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും കലാക്ക പറയുന്നു.  ഇപ്പോള്‍ കലാക്ക ഒരു തലയോട്ടിയെ പോലെയാണ് തന്നെയാണ് ഇരിക്കുന്നത്. അതില്‍ അവനു അതിയായ സന്തോഷമുണ്ടെന്നും പറയുന്നു