ഭൂമി മനുഷ്യന്‍റെതു മാത്രമല്ല, കാട്ടാനകളെ തീകൊളുത്തി ഓട്ടിക്കുന്ന ഭീകര ചിത്രങ്ങള്‍

ഒരു കൊടും ക്രൂരതയുടെ കഥയാണ് ലോകം മുഴുവന്‍ വേദനയൊടെ ഏറ്റവാങ്ങിയ ഈ ചിത്രത്തിന് പറയുവാനുള്ളത്. ആ കുട്ടിയാന കരഞ്ഞു കൊണ്ട് ഓടുകയാണ് വാലിന് തീ പിടിച്ച് അമ്മയാനയുടെ പിന്നാലേ ശരീരം മുഴുവന്‍ തീപിടിച്ച് വേദനയോടെ. സാങ്ച്വറി വന്യജീവി ഫൗണടേഷന്‍റെ ഈ വര്‍ഷത്തേ…

ഒരു കൊടും ക്രൂരതയുടെ കഥയാണ് ലോകം മുഴുവന്‍ വേദനയൊടെ ഏറ്റവാങ്ങിയ ഈ ചിത്രത്തിന് പറയുവാനുള്ളത്. ആ കുട്ടിയാന കരഞ്ഞു കൊണ്ട് ഓടുകയാണ് വാലിന് തീ പിടിച്ച് അമ്മയാനയുടെ പിന്നാലേ ശരീരം മുഴുവന്‍ തീപിടിച്ച് വേദനയോടെ. സാങ്ച്വറി വന്യജീവി ഫൗണടേഷന്‍റെ ഈ വര്‍ഷത്തേ ഏറ്റവും മികച്ച പുരസ്കാരം നേടിയ ചിത്രം.

വേദനയൊടേ അനേകം പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചു കഴിഞ്ഞു മരണ വെപ്രാളത്തില്‍ ഓടുന്ന ആനകളുടെ പുറകില്‍ തീ കൊളുത്തിയശേഷം ഓടി രക്ഷപെടുന്ന യുവാക്കളേയും കാണാം. വെസ്റ്റ് ബംഗാളിലാണ് ഈ കൊടും ക്രൂരത അരങ്ങേറിയത്. അമച്ഛ്വര്‍ ഫോട്ടോ ഗ്രാഫറായ ബഹ്ളബ് ഹസ്റയാണ് നരകം ഇവിടെയാണ് എന്ന അടിക്കുറിപ്പോടു കൂടി ചിത്രം പങ്കു വെച്ചത്.

പ്രമുഖ പരിതസ്ഥിതിപ്രവര്‍ത്തകര്‍ ഉള്‍പ്പെടേ ഞെട്ടലോടെയാണ് ഈ ചിത്രം പങ്കു വെച്ചിരിക്കുന്നത്. കാടിറങ്ങി ആനകള്‍ നാട്ടില്‍ വരുന്നത് തടയാന്‍ പ്ളാസ്റ്റിക്ക് കൂടുകളില്‍ പെട്രോള്‍ നിറച്ച ശേഷം തീ കൊളുത്തി എറിയുകയാണ് ചെയ്യുന്നത് വന്യജീവി വകുപ്പും ഈ പ്രവര്‍ത്തികളില്‍ കാര്യമായ നടപടി സ്വീകരിച്ചില്ലാ.

സാമാന്യബോധമില്ലാത്ത മനുഷ്യാനീയാണ് ലോകത്തിലെജീവിച്ചിരിക്കുന്ന ജീവജാലങ്ങളിൽ ഏറ്വുവലിയ നിക്യഷ്ട ജീവി. പഞ്ചിമ ബംഗാള്‍. അസം ബീഹാര്‍. ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ വന്യജീവികള്‍ക്കു നേരെയുള്ള കൊടും ക്രൂരതകളാണ് അരങ്ങേറുന്നത് എന്ന് ഫോട്ടോഗ്രാഫര്‍ ഹസ്റ അറിയിച്ചു .