മകനുവേണ്ടി അനാശാസ്യ കേന്ദ്രം തുടങ്ങിയ അച്ഛന്‍, സംഭവം കേരളത്തില്‍…!

ടൈല്‍സിന്റെ ബിസിനസ്സിനു വേണ്ടിയെന്നു പറഞ്ഞ് വീട് വാടകയ്ക്ക് എടുത്ത് അനാശാസ്യകേന്ദ്രം നടത്തിവന്നിരുന്ന  നടത്തിപ്പുകാരന്റെ മൊഴി കേട്ട് പൊലീസ് ഞെട്ടി. തന്റെ മകനു വേണ്ടിയാണ് താന്‍ വേശ്യാലയം നടത്തിയിരുന്നത് എന്ന അയാളുടെ മൊഴി കേട്ട് ശരിക്കും എല്ലാവരും ഞെട്ടി.…

ടൈല്‍സിന്റെ ബിസിനസ്സിനു വേണ്ടിയെന്നു പറഞ്ഞ് വീട് വാടകയ്ക്ക് എടുത്ത് അനാശാസ്യകേന്ദ്രം നടത്തിവന്നിരുന്ന  നടത്തിപ്പുകാരന്റെ മൊഴി കേട്ട് പൊലീസ് ഞെട്ടി. തന്റെ മകനു വേണ്ടിയാണ് താന്‍ വേശ്യാലയം നടത്തിയിരുന്നത് എന്ന അയാളുടെ മൊഴി കേട്ട് ശരിക്കും എല്ലാവരും ഞെട്ടി.

ഇയാള്‍ അനാശാസ്യ കേന്ദ്രം തുടങ്ങിയത് പോക്സോ കേസില്‍ ജയിലിലായ മകനെ പുറത്തിറക്കാനാണ്. സി.ഐ പോലും  ഈ വെളിപ്പെടുത്തലില്‍ ഞെട്ടിപ്പോയി. കുറഞ്ഞത് 50,000 രൂപ മകന് ജാമ്യം ലഭിക്കണമെങ്കില്‍ വേണമെന്ന് അറിഞ്ഞതോടെ ഏത് വിധേനയും പണം കണ്ടെത്താന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു.

ആലുവ കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയിരുന്ന സ്ത്രീയെ ഈ സമയം പരിചയപ്പെടുകയും ഇവരുടെ ഒത്താശയോടെയാണ് പെരുമ്പാവൂരില്‍ അനാശാസ്യ കേന്ദ്രം തുടങ്ങിയത്. എട്ട് പേരാണ് പിടിയിലായത്. മൂന്ന് പേര്‍ സ്ത്രീകളാണ്. ഇവര്‍ അറസ്റ്റിലായത് ബുധനാഴ്ച പൊലീസ് നടത്തിയ റെയ്ഡിലാണ്.

നടത്തിപ്പുകാരന്‍ വീട് വാടകയ്‌ക്കെടുത്തത് ഒരു മാസം മുമ്പാണ്. അയല്‍വാസികളോട് പറഞ്ഞിരുന്നത് ടൈല്‍ ബിസിനസിനാണെന്നാണ് . ചെറുപ്പക്കാര്‍ വീട്ടില്‍ വന്നു പോകുന്നത് കണ്ട് അയല്‍വാസികള്‍ക്കു സംശയം തോന്നിയിരുന്നു ഇയാള്‍ അളുകളെ കേന്ദ്രത്തില്‍ എത്തിച്ചിരുന്നത്  ഫോണില്‍ ബന്ധപ്പെട്ടും ഏജന്റിനെ നിയോഗിച്ചുമായിരുന്നു.