വരാന്‍ പോകുന്നത് ഇന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത കടുത്ത ജലക്ഷാമത്തിന്‍റെ നാളുകള്‍, കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി സര്‍ക്കാര്‍

ഈ സമയത്തുണ്ടാകുന്ന ചൂട് അതിന്‍റെ പാരമ്യത്തില്‍ എത്തുകയാണ്. കടുത്ത ജല ക്ഷാമത്തെക്ക് നമ്മള്‍ നീങ്ങുകയാണ്. ഇപ്പോള്‍ മദ്ധ്യപൂർവദേശവും ആഫ്രിക്കയും ഉൾപ്പെടുന്ന മേഖല  നേരിടാന്‍ പോകുന്ന ജലക്ഷാമത്തെ ഗൗരവത്തോടെ കണ്ട്  കൃത്രിമ മഴ ഉൾപ്പെടെയുള്ള പദ്ധതികൾ വ്യാപകമാക്കണമെന്ന്…

ഈ സമയത്തുണ്ടാകുന്ന ചൂട് അതിന്‍റെ പാരമ്യത്തില്‍ എത്തുകയാണ്. കടുത്ത ജല ക്ഷാമത്തെക്ക് നമ്മള്‍ നീങ്ങുകയാണ്. ഇപ്പോള്‍ മദ്ധ്യപൂർവദേശവും ആഫ്രിക്കയും ഉൾപ്പെടുന്ന മേഖല  നേരിടാന്‍ പോകുന്ന ജലക്ഷാമത്തെ ഗൗരവത്തോടെ കണ്ട്  കൃത്രിമ മഴ ഉൾപ്പെടെയുള്ള പദ്ധതികൾ വ്യാപകമാക്കണമെന്ന് യുഎഇ.

കടൽവെള്ളം ശുദ്ധീകരിക്കാൻ കൂടുതൽ പ്ലാന്റുകൾ നിർമിക്കുകയും കൃത്രിമ മഴയ്ക്കുള്ള ക്ലൗഡ് സീഡിങ് വ്യാപകമാക്കുകയും വേണം. ജോർദാനിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ  ഭൂഗർഭ ജലശേഖരമുൾപ്പെടെ അപകടകരമാം വിധം കുറയുന്നതിനാൽ നൂതനസാങ്കേതിക വിദ്യകൾ അടിയന്തരമായി വികസിപ്പിക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ക്ലൗഡ് സീഡിങ് വിജയികരമായി നടപ്പാക്കാൻ കഴിഞ്ഞത് രാജ്യത്തിനു നേട്ടമായി. ഭൂഗർഭ ജലശേഖരം സംരക്ഷിക്കാനും നടപടികൾ സ്വീകരിച്ചു വരുന്നു. അന്തരീക്ഷ ഈർപ്പത്തിൽ നിന്ന് വെള്ളം വേർതിരിക്കുന്ന നൂതന സാങ്കേതിക വിദ്യയെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടന്നുവരികയാണ്.

കിണറുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.   ജലസംരക്ഷണത്തിനായി യുഎഇ ഊർജിത നടപടികൾ സ്വീകരിച്ചുവരികയാണ്.  ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലസംഭരണി സ്ഥിതിചെയ്യുന്നത് ലിവ മരുഭൂമിയിലാണ്.