15 വര്‍ഷത്തെ ഇടവേള, അതേ സ്ഥലം, അതേ മുതല, കണ്ടുനിന്നവര്‍ക്ക്‌ സ്റ്റീവ് ഇര്‍വിനെ ഓര്‍മ്മിപ്പിച്ച് മകന്‍ റോബര്‍ട്ട് ഇര്‍വിന്‍

മൃഗസ്‌നേഹികൾ മറക്കാൻ വഴിയില്ല സ്റ്റീവ് ഇര്‍വിനെ. ലോകപ്രശസ്‍തനായ ഓസ്ട്രേലിയന്‍ വന്യജീവി സംരക്ഷകന്‍ സ്റ്റീവ്‍ ഇര്‍വിന്‍ ഇന്നും നമ്മുടെ മനസ്സില്‍ ഉണ്ട്. മൃഗങ്ങളുടെ പരുപാടി ഡിസ്കവറി ചാനല്‍ ഇപ്പോഴും സംപ്രേക്ഷണം ചെയ്‌താല്‍ ഇന്നും നമ്മളില്‍ ചിലര്‍ സ്റ്റീവ് ഇര്‍വിനെ സ്മരിക്കും.…

മൃഗസ്‌നേഹികൾ മറക്കാൻ വഴിയില്ല സ്റ്റീവ് ഇര്‍വിനെ. ലോകപ്രശസ്‍തനായ ഓസ്ട്രേലിയന്‍ വന്യജീവി സംരക്ഷകന്‍ സ്റ്റീവ്‍ ഇര്‍വിന്‍ ഇന്നും നമ്മുടെ മനസ്സില്‍ ഉണ്ട്. മൃഗങ്ങളുടെ പരുപാടി ഡിസ്കവറി ചാനല്‍ ഇപ്പോഴും സംപ്രേക്ഷണം ചെയ്‌താല്‍ ഇന്നും നമ്മളില്‍ ചിലര്‍ സ്റ്റീവ് ഇര്‍വിനെ സ്മരിക്കും.

ദി ക്രൊക്കഡൈല്‍ ഹണ്ടര്‍ ടെലിവിഷന്‍ പരമ്പരയിലൂടെ ആണ് സ്റ്റീവ് ജനകീയനായത്. ക്രോക്കഡൈല്‍ ഹണ്ടര്‍ പരിപാടിയും ലോകമെങ്ങും ഹിറ്റായി.  കന്‍ റോബര്‍ട്ട് ഇര്‍വിനും ഇന്ന് ഇര്‍വിന്റെ ഓര്‍മ്മകള്‍ക്ക് മനോഹരമായ നിറങ്ങള്‍ നല്‍കുകയാണ്.  റോബര്‍ട്ട് ഇര്‍വിന്‍ ചിത്രത്തിലൂടെ പ്രഖ്യാപിക്കുകയാണ് അച്ഛന്റെ അതേ വഴിയാണ് താനും പിന്തുടരുന്നതെന്ന്.

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുന്നത് റോബര്‍ട്ട് ഇര്‍വിന്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ്. ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത് പിതാവ് സ്റ്റീവ് 15 വർഷം മുമ്പ് തലയ്ക്ക് തീറ്റ കൊടുക്കുന്ന ചിത്രം പങ്കുവച്ച മകൻ അതേ മുതലയ്ക്ക് അതേ സ്ഥലത്ത് തീറ്റയിട്ടു കൊടുക്കുന്ന ചിത്രാമാണ്.

കാൽ പോലും അച്ഛന്റെ അതേപടിയാണെന്ന് ചിലര്‍ കമന്റ് ചെയ്തു. വളരെയധികം സാമ്യമാണ് പിതാവിനോട് മകനുളളത്.  സ്റ്റീവ് മരിച്ചത് 2006 സെപ്തംബർ നാലിനായിരുന്നു.