കോമയില്‍ നിന്നും ഉണര്‍ന്ന 18 കാരി ശെരിക്കും ഞെട്ടി, ഗര്‍ഭിണി ആയതുപോലുമറിയാതെ താന്‍ ഒരു കുഞ്ഞിനു ജന്മം നല്‍കിയതില്‍;

അപ്രതീക്ഷിതമായി അമ്മയായതില്‍ അത്ഭുതപ്പെട്ടിരിക്കുന്നത് പതിനെട്ടുകാരിയായ എബണി സ്റ്റീവന്‍സണ്‍ എന്ന യുവതിയാണ്.  ഇംഗ്ലണ്ടിലെ ഒല്‍ഥാമിലാണ് സംഭവം.  തലവേദനയും ബോധക്ഷയവും മൂലം നാല്  ദിവസം  കോമയില്‍ ആയിരുന്നു  യുവതി.   യുവതിയ്ക്ക് ബോധം വീണ്ടുകിട്ടിയത് നാലു ദിവസത്തിനു ശേഷമാണ്.

ആശുപത്രി അധികൃതര്‍ക്ക് അബദ്ധം പറ്റിയതാകുമെന്നാണ് എബണി ചിന്തിച്ചിരുന്നത്. കാരണം ആര്‍ത്തവം മുറതെറ്റാതെ വന്നിരുന്നു. ഗര്‍ഭത്തിന്റേതായ അവശതകളോ എന്തിനധികം വലിയ വയറുപോലും ഇല്ലായിരുന്നുവെന്ന് എബണി ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

തനിക്കു സുഖമില്ലെന്നു തോന്നിയപ്പോള്‍ ബെഡില്‍ കിടന്നതു മാത്രമേ എബണിക്ക് ഓര്‍മയുള്ളു, പിന്നീടവള്‍ എഴുന്നേല്‍ക്കുമ്ബോള്‍ പൂര്‍ണ ആരോഗ്യവതിയായ ഒരു പെണ്‍കുഞ്ഞും ഒപ്പമുണ്ടായിരുന്നു. എബണിക്ക് ഇരട്ടഗര്‍ഭപാത്രം പേറിയിരുന്ന യൂട്ട്രസ് ടിഡെല്‍ഫിസ് എന്ന അവസ്ഥയായിരുന്നു.

എബണിയുടെ അമ്മ തുടര്‍ച്ചയായി തലചുറ്റലും ബോധക്ഷയവുമൊക്കെ ഉണ്ടായതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴാണ് എബണിയുടെ ഒരു ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് വളരുന്നുണ്ടെന്ന വിവരം ആശുപത്രി അധികൃതര്‍ അറിയിച്ചത്.  സര്‍ജറി ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

തീര്‍ത്തും പ്രതീക്ഷിക്കാതെ പെട്ടെന്നൊരു ദിവസം അമ്മയായത് അറിഞ്ഞതിന്റെ ആഹ്ലാദത്തിലാണിപ്പോള്‍ എബണി.  ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കാന്‍ തീരുമാനിച്ചത് കോമയില്‍ ആയിരിക്കുമ്ബോള്‍ എബണിക്ക് രക്തസമ്മര്‍ദവും വര്‍ധിച്ചതോടെയാണ് . പ്രമുഖ മാധ്യമങ്ങളെല്ലാം  എബണിയുടെ പ്രസവം ഏറ്റെടുത്തു.