വൈ ഫൈ പങ്കുവെക്കുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക, സൗദിയില്‍ പ്രവാസിക്ക് തടവ്‌ ശിക്ഷ വിധിച്ചു

കൂടെ താമസിക്കുന്ന യുവാവിനു തന്‍റെ ഇന്റര്‍നെറ്റ്‌ വൈ ഫൈ നല്‍കിയതിന് സൗദി നഗരമായ ഖമീസ് മുശൈത്തിലെ ക്രിമിനല്‍ കോടതി ഗുജറാത്ത് സ്വദേശി റഹ്മത്തുല്ല അന്‍സാരിയെ ശിക്ഷിച്ചത്.  മുശൈത്ത് അല്‍ മുബാറക്കി ബില്‍ഡിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ആണ്…

കൂടെ താമസിക്കുന്ന യുവാവിനു തന്‍റെ ഇന്റര്‍നെറ്റ്‌ വൈ ഫൈ നല്‍കിയതിന് സൗദി നഗരമായ ഖമീസ് മുശൈത്തിലെ ക്രിമിനല്‍ കോടതി ഗുജറാത്ത് സ്വദേശി റഹ്മത്തുല്ല അന്‍സാരിയെ ശിക്ഷിച്ചത്.  മുശൈത്ത് അല്‍ മുബാറക്കി ബില്‍ഡിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ആണ് യുവാവ് ജോലി ചെയ്തിരുന്നത്.

യുവാവിന്‍റെ കൂടെ താമസിക്കുന്ന ഇന്റര്‍നെറ്റ്‌ ആള്‍ സഭ്യമല്ലാത്തതുമായ കാര്യങ്ങള്‍ക്കായി ഉപയോഗിച്ചതിനു പിന്നാലെ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ റഹ്മത്തുല്ലയെ അന്വേഷണ വിധേയമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അധികൃതരുടെ പരിശോധനാ വേളയില്‍ സുഹൃത്ത് നാട്ടിലായിരുന്നു.പിന്നീട് അവധി കഴിഞ്ഞ് തിരിച്ചു വന്നതുമില്ല.

ഇന്റര്‍നെറ്റ് കണക്ഷന്റെ ഉടമസ്ഥന്‍ എന്ന നിലയില്‍ റഹ്മത്തുല്ല അന്‍സാരിക്കെതിരേ അധികൃതര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ശിക്ഷാ കാലാവധിയും പിന്നിട്ട് ഒമ്പതു മാസത്തോളം ജയിലില്‍ കഴിഞ്ഞ ഇദ്ദേഹത്തിന് മോചനം സാധ്യമായത് ഇന്ത്യന്‍ സോഷ്യല്‍ ഫോറം എക്‌സിക്യൂട്ടീവ് മെമ്പറുമായ സൈദ് മൗലവി അരീക്കോടിന്റെ ഇടപെടലിലൂടെയാണ്.

പിഴയായ മൂവായിരം റിയാല്‍ കമ്പനി അടക്കാന്‍ തയ്യാറാവുകയും റഹ്മത്തുല്ലയുടെ പാസ്സ്‌പോര്‍ട്ടും ടിക്കറ്റും കമ്പനിയില്‍ നിന്ന് ലഭ്യമാക്കുകയും ചെയ്തതോടെ ഇദ്ദേഹത്തെ ജയില്‍ അധികൃതര്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചയച്ചു. സ്വന്തം പേരിലുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യുമ്പോള്‍ അവര്‍ ചെയ്യുന്ന അനധികൃത പ്രവര്‍ത്തനങ്ങളില്‍ നെറ്റിന്റെ ഉടമയും ഉത്തവാദിയായേക്കാം സൂക്ഷിക്കുക.