
മുസ്ലീം സമുദായത്തില്‍ നിന്ന് തന്നെ മുഖം മൂടുന്ന വസ്ത്രങ്ങള്‍ക്കെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നുവരേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞെന്നും നിഖാബിനോടാണ് എതിര്‍പ്പെന്നും തന്റെ ഫേസ്ബുക്കില്‍ കുറിചിരിക്കുകയാനിദ്ദേഹം. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിച്ചതിനെ അനുകൂലിച്ചായിരുന്നു അദ്ധേഹത്തിന്റെ പോസ്റ്റ്.

300 പേരുടെ ജീവൻ നൽകേണ്ടി വന്നു ശ്രീലങ്കയിൽ ഒരാളുടെ മുഖം മൂടുന്ന ഇത്തരം വേഷം നിരോധിക്കുവാൻ. അഡ്വക്കേറ്റ് ഷുക്കൂര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത് ആധുനിക ജനാധിപത്യത്തിന് ചേര്‍ന്നതല്ല ഇത്തരം വേഷങ്ങള്‍ എന്നാണ്. നിഖാബിനോടാണ് വിയോജിപ്പ് എന്നും പറയുന്നു.

പൊതു ഇടത്തിൽ മുഖം മൂടി പ്രത്യക്ഷപ്പെടുന്നത് വസ്ത്ര സ്വാതന്ത്ര്യമായി കാണുവാൻ കഴിയില്ല. സുരക്ഷയുടെ പ്രശ്നമാണ് അത് എന്റെ മാത്രമല്ല നിങ്ങളുടെ സുരക്ഷയിലും എനിക്ക് ആശങ്ക ഉണ്ടെന്നും വെളിപ്പെടുത്തുന്നു. അദ്ധേഹത്തില്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:-
പരിഷ്കൃതമായ സമൂഹത്തില്‍ ഇത്തരത്തില്‍ ആറാം നൂറ്റാണ്ടിലെ വസ്ത്രധാരണം ഒരിക്കലും ചേരുകയില്ല, പൊതുയിടങ്ങളില്‍ ഒട്ടും യോജിച്ചതല്ല മുഖം പൂര്‍ണമായും മൂടുന്ന വസ്ത്രങ്ങള്‍. സുരക്ഷ തന്നെയാണ് പ്രധാന പ്രശ്നമായി സുരക്ഷ ഉദ്ധ്യോഗസ്ഥര്‍ പറയുന്നതും.











