കൊച്ചിയിലെ ലഹരി പാര്‍ട്ടികളില്‍ കഞ്ചാവും ഒപ്പം പെണ്‍വാണിഭവും, മുന്നില്‍ നിന്ന് എല്ലാം ഒരുക്കുന്നത് സ്ത്രീകള്‍, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

സ്ത്രീകൾ അടങ്ങുന്ന സംഘം നടത്തുന്ന ലഹരി പാർട്ടികളുടെ ഏറ്റവും വലിയ ലഹരി കഴിഞ്ഞ കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ ബിയറും വൈനും ഒക്കെ ആയിരുന്നു. ലഹരി കീഴടക്കിയവര്‍ക്ക് ഇപ്പോള്‍ വെറും പുച്ഛം മാത്രമാണ്. നമ്മുടെ കൊച്ചിയിൽ ലഹരി എന്നത് ഒരു മാഫിയ ശക്തി തന്നെയായി മാറുകയാണ്.

പെണ്കുട്ടികൾക്ക് മാത്രം ലഹരി വിൽപ്പന നടത്തുന്ന ഒരു സംഘം കൊച്ചി ഇടപ്പിള്ളിയിൽ പ്രവർത്തിക്കുന്നു,  കച്ചവടം ഉറപ്പിക്കുന്നത് ഓണ്ലൈൻ വഴിയാണ്. ഗുളിക രൂപത്തിൽ ഉള്ളതാണ് ലഹരി ആയി നൽകുന്നത്. പുരുഷൻ ആണെങ്കിൽ ലഹരി കൈമാറില്ല.  മെട്രോ സിറ്റിയിൽ കിട്ടാത്തത് ഒന്നും ഇല്ലാത്ത സ്ഥിതി ആണ് ഇപ്പോൾ.

കല്യാണ ആഘോഷങ്ങളുടെയും മറ്റ് പേരിൽ ഉള്ള ആഘോഷങ്ങൾ എല്ലാം വഴിയാണ് ലഹരി നൽകിയിരുന്നത്. ഇപ്പോൾ സ്ത്രീകൾ തന്നെ മുൻകൈ എടുത്ത് നടത്തുന്ന ഇത്തരം പാർട്ടികളിൽ പരമാവധി പത്ത് പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കില്ല.  കണ്ടുപിടിക്കാൻ തന്നെ വളരെ ബുദ്ധിമുട്ടാണ് പൊലീസിന്. പോലീസിനെ ഏറ്റവും കുഴക്കുന്നതും അത് തന്നെയാണ്.

പെണ്‍വാണിഭം തന്നെയാണ് ലഹരി കഴിഞ്ഞാൽ പിന്നെ നടക്കുന്നത്. ലഹരിക്ക് ഒപ്പം ഉള്ള ലൈംഗീക വൈകൃതങ്ങളും സുഖ രീതികളുടെ കഥ കൂടി പുറംലോകം അറിഞ്ഞത് തൃക്കാരക്കരയിൽ സീരിയൽ നടിയെ കൂടി പോലീസ് പിടിച്ചപ്പോൾ ആയിരുന്നു.  പെണ്വാണിഭ ഏജന്റുമാരുടെ അമ്പതോളം ശബ്ദ സന്ദേശങ്ങൾ സീരിയൽ നടിയുടെ വാട്ട്സ് ആപ്പിൽ ഉണ്ടായിരുന്നു.