കഴിഞ്ഞ ദിവസം ദുബായിയെ ഞെട്ടിച്ചുകൊണ്ടാണ് ആ വാർത്ത എത്തിയത്. പുലർച്ചെ ദുബായ്, റാഷിദിയ മെട്രോസ്റ്റേഷനടുത്തുവെച്ചുണ്ടായ ബസ് അപകടത്തിൽ 17 പേരാണ് മരണപ്പെട്ടത്. ഇതിൽ 8മലയാളികളും ഉണ്ടായിരുന്നു. എന്നാൽ ബസിൽ ഉണ്ടായിരുന്ന മലയാളിയായ യുവാവ് നിധിന് ലാല്‍ജി അത്ഭുതകരമായാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്. അപകടത്തിന്റെ നടുക്കം നിതിനിൽ നിന്നും ഇത് വരെ വിട്ടുമാറിയിട്ടില്ല. തന്റെ കൺമുന്നിൽ വെച്ച് തന്റെ കൂടെയുള്ളവർ മരണപ്പെടുന്ന രംഗം ഇപ്പോഴും നിധിന്റെ കണ്ണിൽ നിന്നും മാഞ്ഞു പോയിട്ടില്ല. സംഭവത്തെ കുറിച്ച് നിതിൽ പറയുന്നത് ഇങ്ങനെ,
ഒമാനില്‍ ഈദ് അവധി ആഘോഷിച്ച ശേഷം ദുബായിലേക്ക് തിരിച്ചുവരികയായിരുന്നു ബസിൽ ഉള്ളവർ. എന്നാൽ റാഷിദിയ മെട്രോസ്റ്റേഷനടുത്തുള്ള റോഡിലെ ഹൈറ്റ് ബാരിയറില്‍ ബസ് ഇ ടിച്ചുകയറി. അപ്പോഴേക്കും ബസിൽ ഉള്ളവരുടെ അലർച്ച മാത്രമാണ് കേൾക്കാൻ കഴിഞ്ഞത്. അൽപ്പ സമയം കൊണ്ട് തെന്നെ ബസ് ചോരപ്പുഴയായി. ബസിൽ രക്തം ഒഴുകുന്നു. ബസിന്റെ ഇടത് വശമാണ് അപകടത്തിൽ പെട്ടത്. അവിടെ ഇരുന്നവർ മരിക്കുന്നത് ഞാൻ നേരിൽ കണ്ടു. എന്നാൽ എനിക്ക് മുഖത്ത് ഒരു ചെറിയ മുറിവ് മാത്രമാണ് ഉണ്ടായത്. ഇത് പറയുമ്പോഴും നിധിന്റെ നടുക്കം വിട്ടുമാറിയില്ലായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം യുഎഇ സമയം 5.40ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ റാഷിദിയ മെട്രോ സ്റ്റേഷനു സമീപമായിരുന്നു അപകടം ഉണ്ടായത്. മരിച്ചവരില്‍ 12 പേര് ഇന്ത്യക്കാരാണ്.രണ്ടു പാക് സ്വദേശികളും അയര്‍ലന്‍ഡ്, ഒമാന്‍ സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒമാനിലെ മസ്കറ്റില്‍നിന്നു ദുബായിലേക്കു വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.