ഷൂട്ടിംഗ് തുടക്കത്തില്‍ കോവിഡ്, പ്രൊമോഷനിടെ പ്രളയവും!!! ദുബായ് പ്രളയത്തില്‍ പെട്ട് ആടുജീവിതം ടീം

ആരാധകലോകത്തിന്റെ ഏരെ കാത്തിരിപ്പിന് ശേഷമാണ് ആടുജീവിതം സിനിമ തിയ്യേറ്ററിലെത്തിയത്. വര്‍ഷങ്ങളുടെ പ്രയത്‌നമാണ് ആടുജീവിതത്തിനെ സ്‌ക്രീനിലെത്തിച്ചത്. ഷൂട്ടിംഗിന്റെ ആരംഭത്തില്‍ കോവിഡ് വെല്ലുവിളിയായെത്തി. ഇപ്പോഴിതാ ചിത്രത്തിന്റെ ഗള്‍ഫിലെ പ്രൊമോഷനിടെ അപ്രതീക്ഷിതമായി പ്രളയവും ഭീഷണിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി…

ആരാധകലോകത്തിന്റെ ഏരെ കാത്തിരിപ്പിന് ശേഷമാണ് ആടുജീവിതം സിനിമ തിയ്യേറ്ററിലെത്തിയത്. വര്‍ഷങ്ങളുടെ പ്രയത്‌നമാണ് ആടുജീവിതത്തിനെ സ്‌ക്രീനിലെത്തിച്ചത്. ഷൂട്ടിംഗിന്റെ ആരംഭത്തില്‍ കോവിഡ് വെല്ലുവിളിയായെത്തി. ഇപ്പോഴിതാ ചിത്രത്തിന്റെ ഗള്‍ഫിലെ പ്രൊമോഷനിടെ അപ്രതീക്ഷിതമായി പ്രളയവും ഭീഷണിയായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത മഴ ദുബായിയെ വെള്ളത്തിലാഴ്ത്തിയിരിക്കുകയാണ്. ഇപ്പോഴും വെള്ളക്കെട്ടുകള്‍ പലയിടത്തു നിന്നും പൂര്‍ണമായും മാറിയിട്ടില്ല. ദുബായിലെത്തിയ മലയാള സിനിമാപ്രവര്‍ത്തകരും പേമാരിയില്‍ പെട്ടിരിക്കുകയാണ്. സംവിധായകന്‍ ബ്ലെസി, ഗോകുല്‍, ഉണ്ണി മുകുന്ദന്‍, എന്നിവരെല്ലാം മണിക്കൂറുകളോളം ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങി.

ആടുജീവിതത്തിന്റെ ചിത്രീകരണത്തിനിടയില്‍ കൊവിഡ് 19 കാലത്ത് മരുഭൂമിയില്‍ കുടുങ്ങിയവരാണ് പൃഥ്വിരാജും ബ്ലെസിയും അടക്കമുള്ളവര്‍. ചിത്രത്തില്‍ ഹക്കീമിനെ അവതരിപ്പിച്ച ഗോകുലിനും ഗായകന്‍ ജിതിനും 24 മണിക്കൂറോളം ദുബായ് അല്‍ മക്തൂമിനും വിമാനത്താവളത്തില്‍ കുടുങ്ങേണ്ടി വന്നു. ബ്ലെസ്സി കൊച്ചിയില്‍ നിന്നും എത്തേണ്ടിയിരുന്ന ദുബായ് വിമാനം റദ്ദാക്കിയിരുന്നു. ജയ് ഗണേഷിന്റെ പ്രചാരണത്തിനാണ് ഉമഅമി മുകുന്ദന്‍ ദുബായിലെത്തിയത്.