കൃത്യമായ സംവിധാനം ഉണ്ടായാല്‍ ആരും മാലിന്യം കവറിലാക്കി കളയില്ലായിരുന്നു!!! മോഹന്‍ലാല്‍

ദിവസങ്ങളായി കൊച്ചി അനുഭവിച്ച ദുരന്താവസ്ഥയ്ക്ക് അല്പം ആശ്വാസമായിരിക്കുകയാണ്. ബ്രഹ്‌മപുരം പ്ലാന്റിലെ തീയും പുകയും സാരമായി തന്നെ ജനജീവിത്തെ ബാധിച്ചിരുന്നു. പ്രതിസന്ധി ഗുരുതരമായപ്പോഴാണ് പല താരങ്ങളും പ്രതിഷേധക്കുറിപ്പുമായി എത്തിയത്. മലയാളത്തിന്റെ താരരാജാവും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. അഞ്ച്…

ദിവസങ്ങളായി കൊച്ചി അനുഭവിച്ച ദുരന്താവസ്ഥയ്ക്ക് അല്പം ആശ്വാസമായിരിക്കുകയാണ്. ബ്രഹ്‌മപുരം പ്ലാന്റിലെ തീയും പുകയും സാരമായി തന്നെ ജനജീവിത്തെ ബാധിച്ചിരുന്നു. പ്രതിസന്ധി ഗുരുതരമായപ്പോഴാണ് പല താരങ്ങളും പ്രതിഷേധക്കുറിപ്പുമായി എത്തിയത്. മലയാളത്തിന്റെ താരരാജാവും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. അഞ്ച് വര്‍ഷം മുമ്പേ തന്നെ താരം വരാനിരിക്കുന്ന ദുരന്തത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇപ്പോഴിതാ 5 വര്‍ഷം മുമ്പേ താരം കുറിച്ച വാക്കുകള്‍ വീണ്ടും ശ്രദ്ധേയമായിരിക്കുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രി വായിച്ചറിയാൻ എന്ന തലക്കെട്ടോടെ തുറന്ന കത്തെഴുതുകയായിരുന്നു മോഹൻലാല്‍. ഇത് മോഹൻലാല്‍ എന്ന നടൻ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്ക് എഴുതുന്ന ഒരു സൌഹൃദക്കത്തല്ല. കേരളത്തില്‍ ജീവിക്കുന്ന മോഹൻലാല്‍ എന്ന മനുഷ്യൻ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നല്‍കുന്ന നിവേദനമാണ് എന്നായിരുന്നു ബ്ലോഗിന്റെ തുടക്കം. മാലിന്യം എന്ന ഭീകരൻ എന്ന തലക്കെട്ടോടെയായിരുന്നു കുറിപ്പ് എഴുതിയത്. കേരളം നേരിടുന്ന ചില വിഷയങ്ങള്‍ അക്കമിട്ട് നിരത്തിയിരുന്നു മോഹൻലാല്‍.

ആളുകള്‍ മാലിന്യം കവറിലാക്കി വലിച്ചെറിയുന്നതുകൊണ്ടാണ് ഈ അവസ്ഥ വന്നതെന്നു പറയുന്നതു കേട്ടു. കൃത്യമായൊരു സംവിധാനം ഉണ്ടായാല്‍ ആരും മാലിന്യം കവറിലാക്കി കളയില്ല. അത്തരമൊരു സംവിധാനം നമുക്കില്ല എന്നതാണു പ്രധാന കാരണം. സംസ്‌കരിക്കാന്‍ മികച്ച സംവിധാനമുണ്ടായാല്‍ ജനം സ്വയം അത്തരം സംസ്‌കാരം പിന്‍തുടരും. പരസ്പരം കുറ്റം പറയുന്നതിനു പകരം നാം ചെയ്യേണ്ടത് എന്തു ചെയ്യുമെന്നും എപ്പോള്‍ നാം സംസ്‌കരണത്തിനു സജ്ജമാകുമെന്നാണ്.

തിരുവനന്തപുരത്തെ മാലിന്യ സംസ്‌കരണ ചര്‍ച്ചയ്ക്കു വേണ്ടി 5 യോഗത്തില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ടെന്നും താരു പറയുന്നു. എല്ലാ യോഗത്തിലും പറയുന്നത് ഒരേ കാര്യമായതോടെ ഞാനിനി വരുന്നില്ലെന്നു പറഞ്ഞു. ചര്‍ച്ച ചെയ്യുന്നതുകൊണ്ടു മാത്രം ഒന്നും നടക്കില്ല. നടപടി വേണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

എന്റെ അമ്മയെപ്പോലെ എത്രയോ അമ്മമാര്‍ പുകയുന്ന കൊച്ചിയിലെ വീടുകളിലുണ്ട് എന്നതാണു ഏറെ ദിവസമായി എന്റെ ഏറ്റവും വലിയ വേദനയെന്നു മോഹന്‍ലാല്‍. പുകയുന്ന ഈ കൊച്ചിയില്‍ ആയിരക്കണക്കിനു അമ്മമാരും മുതിര്‍ന്ന ആളുകളും ജനിച്ചു വീണ കുട്ടികളും വിങ്ങി വിങ്ങി കഴിയുന്നു എന്നതു പേടിപ്പെടുത്തുന്ന സത്യമാണെന്നും മോഹന്‍ലാല്‍ പറയുന്നു.

ഇത് പ്രകൃതി ദുരന്തമോ കാലാവസ്ഥാ വ്യതിയാനമോ അല്ല. മനുഷ്യനുണ്ടാക്കിയ ദുരന്തമാണ്. ഞാന്‍ പൊഖറാനില്‍ ഷൂട്ടിങ്ങിലാണ്. പലരും പറഞ്ഞു ലാല്‍ രക്ഷപ്പെട്ടുവെന്ന്. ആരും സ്ഥിരമായി അന്യ നാട്ടില്‍ താമസിക്കില്ലല്ലോ. അതുകൊണ്ടുതന്നെ താല്‍ക്കാലികമായി നാടുവിട്ട ആരും രക്ഷപ്പെടുന്നില്ല. അവരേയും ഇതെല്ലാം നാളെമോ മറ്റന്നാളോ കാത്തിരിക്കുന്നുണ്ട്.

ഇത് ആരുടെ വീഴ്ചയാണെന്നു തര്‍ക്കിക്കുമ്പോള്‍ ഇതിനുള്ള അടിയന്തര പരിഹാരം ചര്‍ച്ച ചെയ്യാതെ പോകുന്നു. എത്ര അലക്ഷ്യമായാണു നാം ഇതു കൈകാര്യം ചെയ്‌തെന്നു തിരിച്ചറിയുന്നത് ഇപ്പോഴാണ്. ഈ പുക കൊച്ചിയില്‍ മാത്രം നില്‍ക്കുമെന്നു കരുതരുത്. അതു ലോകത്തിന്റെ പല ഭാഗത്തും പല തരത്തില്‍ എത്തുന്നുണ്ടന്നും താരം ഓര്‍മ്മിപ്പിക്കുന്നുണ്ട്.