വൈശാഖിന്റെ ദുരിതത്തിന് അറുതി; സഹായഹസ്തവുമായി മഡോണയെത്തി

കേരള ടെന്നീസ് ബോള്‍ ക്രിക്കറ്റിലെ മിന്നും താരം വൈശാഖിന്റെ ദുരിതം കേട്ടറിഞ്ഞു സഹായഹസ്തവുമായി സിനിമാതാരം മെഡോണ സെബാസ്റ്റിനെത്തി. തിരുവനന്തപുരം സ്വദേശിയായ വൈശാഖിന്റെ രണ്ട് വര്‍ഷത്തേക്കുള്ള എല്ലാ ചെലവും വഹിക്കുന്നത് താരമാണ്. മഡോണ വൈശാഖിന്റെ സ്‌പോണ്‍സറാകാന്‍…

കേരള ടെന്നീസ് ബോള്‍ ക്രിക്കറ്റിലെ മിന്നും താരം വൈശാഖിന്റെ ദുരിതം കേട്ടറിഞ്ഞു സഹായഹസ്തവുമായി സിനിമാതാരം മെഡോണ സെബാസ്റ്റിനെത്തി. തിരുവനന്തപുരം സ്വദേശിയായ വൈശാഖിന്റെ രണ്ട് വര്‍ഷത്തേക്കുള്ള എല്ലാ ചെലവും വഹിക്കുന്നത് താരമാണ്. മഡോണ വൈശാഖിന്റെ സ്‌പോണ്‍സറാകാന്‍ തയാറാതിനെക്കുറിച്ച് വൈശാഖിന്റെ കോച്ചും മുന്‍ക്രിക്കറ്റ് താരവുമായ റൈഫി ഗോമസ് പറയുന്നത് ഇങ്ങനെയാണ്.

സിനിമാക്കഥപോലെയാണ് മെഡോണ വൈശാഖിന്റെ ജീവിതത്തിലേക്ക് സ്‌പോണ്‍സറായി എത്തുന്നത്. ദേശീയ ടെന്നിസ്‌ബോള്‍ ക്രിക്കറ്റ് താരമാണ് വൈശാഖ്. കൃത്യമായ ട്രെയിനിങ്ങ് ലഭിച്ചാല്‍ മുന്‍നിരക്രിക്കറ്റിലെ മികച്ച കളിക്കാരിലൊരാളാകാന്‍ വൈശാഖിന് സാധിക്കും. ഒരിക്കല്‍ എജിഎസ് ക്രിക്കറ്റ് അക്കാദമയിലെ അംഗം ഷാനു വൈശാഖിന്റെ കളി കാണാനിടയായി. ഷാനുവാണ് വൈശാഖിനെക്കുറിച്ച് എന്നോട് പറയുന്നത്.

വൈശാഖിന്റെ ബോളിങ്ങ് സ്പീഡും കായികക്ഷമതയും എന്നെ അത്ഭുതപ്പെടുത്തി. നല്ല പരിശീലനം നല്‍കിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് തന്നെ മികച്ച മുതല്‍ക്കൂട്ടാകാന്‍ വൈശാഖിന് സാധിക്കും. അടുത്തറിഞ്ഞപ്പോഴാണ് വൈശാഖിന്റെ ജീവിതസാഹചര്യം മനസിലാകുന്നത്. അച്ഛന്‍ പ്രായമായി ജോലിക്കൊന്നും പോകാന്‍ സാധിക്കില്ല. വൈശാഖ് ചെയ്യുന്ന അല്ലറചില്ലറ ജോലികൊണ്ടാണ് കുടുംബം പുലരുന്നത്. ഒരു ക്രിക്കറ്റ് താരത്തിന് വേണ്ട ഡയറ്റോ ജിമ്മിലെ വ്യായമോ ഒന്നും ലഭിക്കാന്‍ തക്ക സാഹചര്യമായിരുന്നില്ല. ഇഞ്ചക്കലില്‍ നിന്നും അക്കാദമിയിലേക്ക് സൈക്കളിലാണ് വന്നിരുന്നത്, എനിക്കതില്‍ വിഷമമുണ്ടായിരുന്നു. എന്റെ ഭാര്യയുടെ അടുത്ത സുഹൃത്താണ് മെഡോണ. ഒരു കുടുംബസംഗമത്തിന്റെ ഇടയ്ക്ക് എന്തോ കാര്യം സംസാരിച്ച കൂട്ടത്തില്‍ വൈശാഖിനെക്കുറിച്ചും ഞാന്‍ പറഞ്ഞു. വൈശാഖിന്റെ അവസ്ഥ കേട്ടയുടന്‍ മെഡോണ ഇങ്ങോട്ട് സ്‌പോണ്‍സര്‍ ചെയ്യാന്‍ തയാറാണെന്ന് പറയുകയായിരുന്നു. രണ്ട് വര്‍ഷത്തേക്കുള്ള വൈശാഖിന്റെ എല്ലാ ചിലവും വഹിക്കുന്നത് മഡോണയാണ്. അപ്രതീക്ഷിതമായി കൈവന്ന ഒരു ഭാഗ്യമാണിതെന്നും അദ്ദേഹം പറയുകയുണ്ടായി.