ആര്‍ത്തവ രക്തം ഭക്ഷണത്തില്‍ കലര്‍ത്തി കഴിപ്പിച്ചു!! കങ്കണയുടെ ദുര്‍മന്ത്രവാദ ആരോപണങ്ങളില്‍ കുറ്റബോധമില്ലെന്ന് മുന്‍ കാമുകന്‍

ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കങ്കണ റണാവത്ത്. സ്‌ക്രീനില്‍ നിറഞ്ഞ കൈയ്യടി നേടുമ്പോഴും പ്രസ്താവനകളിലൂടെ വിവാദങ്ങളുടെ റാണിയാണ് കങ്കണ. നിരവധി വിമര്‍ശനങ്ങളാണ് താരത്തിനെതിരെ നിറയാറുള്ളത്. കങ്കണയും അധ്യായന്‍ സുമനുമായുള്ള പ്രണയവും ബ്രേക്കപ്പുമെല്ലാം വാര്‍ത്തയായിരുന്നു. അതിനിടെ സുമന്‍…

ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കങ്കണ റണാവത്ത്. സ്‌ക്രീനില്‍ നിറഞ്ഞ കൈയ്യടി നേടുമ്പോഴും പ്രസ്താവനകളിലൂടെ വിവാദങ്ങളുടെ റാണിയാണ് കങ്കണ. നിരവധി വിമര്‍ശനങ്ങളാണ് താരത്തിനെതിരെ നിറയാറുള്ളത്. കങ്കണയും അധ്യായന്‍ സുമനുമായുള്ള പ്രണയവും ബ്രേക്കപ്പുമെല്ലാം വാര്‍ത്തയായിരുന്നു. അതിനിടെ സുമന്‍ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും കങ്കണയെ വീണ്ടും വിവാദത്തിലെത്തിച്ചിരുന്നു.

ഇപ്പോഴിതാ കങ്കണയ്ക്കെതിരായ തുറന്നു പറച്ചിലില്‍ കുറ്റബോധമില്ലെന്ന് പറയുകയാണ് അധ്യായന്‍ സുമന്‍. നടന്‍ ശേഖര്‍ സുമന്റെ മകനാണ് അധ്യായന്‍ സുമന്‍. 2008 ലെ ഹാലെ ദില്‍ ലൂടെയായിരുന്നു സുമന്‍ അരങ്ങേറുന്നത്. ആയിരുന്നു ആദ്യ സിനിമ. റാസ് ദ മിസ്ട്രി കണ്ടിന്യൂസിലൂടെയാണ് സുമനും കങ്കണയും ആദ്യമായി ഒന്നിക്കുന്നത്. റാസിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. പക്ഷേ ആയുസ് കുറവായിരുന്നു ആ പ്രണയത്തിന്. 2009 ല്‍ തന്നെ ഇരുവരും പിരിയുകയും ചെയ്തു.

പക്ഷേ വിവാദം തുടങ്ങുന്നത് പിന്നെയും വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. 2017ലാണ് സുമന്‍ തന്റെ മുന്‍ കാമുകി കങ്കണയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. ബോളിവുഡിനെയാകെ ഞെട്ടിച്ച വെളിപ്പെടുത്തലായിരുന്നു സുമന്‍ നടത്തിയത്.

കങ്കണ തന്നെ ശാരീരികവും മാസികവുമായി പീഡിപ്പിച്ചിരുന്നുവെന്നാണ് സുമന്‍ പറഞ്ഞത്. കങ്കണ തന്നില്‍ ദുര്‍മന്ത്രവാദം നടത്താന്‍ ശ്രമിച്ചു, ആര്‍ത്തവ രക്തം കലര്‍ന്ന ഭക്ഷണം കഴിപ്പിച്ചെന്നും സുമന്‍ ആരോപിച്ചിരുന്നു. ഒരു ദിവസം രാത്രി 12 മണിയ്ക്ക് കറുത്ത വസ്ത്രമണിഞ്ഞ് കങ്കണ പൂജ ചെയ്ത സംഭവമുണ്ടായിട്ടുണ്ടെന്നും സുമന്‍ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ ഈ പറഞ്ഞതിലൊന്നും കുറ്റബോധമില്ലെന്നാണ് അധ്യായന്റെ പുതിയ വെളിപ്പെടുത്തല്‍. ന്യൂസ് 18 ഷോയിലായിരുന്നു സുമന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. കങ്കണയെ പേടിച്ചിട്ട് താന്‍ വര്‍ഷങ്ങളോളം മിണ്ടാതിരുന്നു. അങ്ങനെ താന്‍
വിഷാദരോഗിയായി മാറിയെന്നും സുമന്‍ പറയുന്നു.

എന്റെ റിലേഷന്‍ഷിപ്പിനെ കുറിച്ച് സംസാരിച്ചതില്‍ എനിക്ക് കുറ്റബോധമില്ല. ഏതൊരു മനുഷ്യനേയും പോലെയാണ് ഞാനും സംസാരിച്ചത്. ആളുകള്‍ക്ക് എന്റെ ഭാഗം അറിയാത്തതിനാലാണ്. പത്രസമ്മേളനം നടത്തുകയോ എനിക്ക് സംഭവിച്ച കാര്യങ്ങളെ കുറിച്ച് പറഞ്ഞ് ബഹളം ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. ഒരിക്കല്‍ മാത്രമാണ് കാര്യങ്ങള്‍ സംസാരിച്ചത്. എന്നോട് തന്നെയുള്ള ബഹുമാനത്തിന്റെ പേരില്‍ പറഞ്ഞതാണ് അത് എന്ന് സുമന്‍ പറയുന്നു.

എല്ലാ നാണയത്തിനും രണ്ട് വശമുണ്ടെന്ന് മനസിലാക്കണം. മറുവശം ആളുകള്‍ക്ക് അറിയാം. ഒരിക്കല്‍ മാത്രം സംസാരിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. ചര്‍ച്ചയാക്കാനല്ലെന്നും സുമന്‍ പറഞ്ഞു. എനിക്ക് പബ്ലിസിറ്റിയായിരുന്നു വേണ്ടതെങ്കില്‍ ഞാന്‍ 2009 ല്‍ തന്നെ പറയുമായിരുന്നു. അല്ലാതെ 2017 ല്‍ അല്ല എന്നും അധ്യായന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു ദിവസം കങ്കണ തന്നോട് രാത്രി വീട്ടിലേയ്ക്ക് വരാന്‍ പറഞ്ഞു. എന്തോ പൂജയുണ്ടായിരുന്നു. രാത്രി പന്ത്രണ്ട് മണിക്കായിരുന്നു പൂജ. കറുത്ത വസ്ത്രമാണ് കങ്കണ ധരിച്ചിരുന്നത്. വീടിന്റെ കര്‍ട്ടനും കറുപ്പായിരുന്നു. ചുറ്റിനും ദൈവത്തിന്റെ രൂപങ്ങളും അഗ്നികുണ്ഡവും ഉണ്ടായിരുന്നുവെന്നും പേടിപ്പിക്കുന്ന പൂജയായിരുന്നു എന്നും സുമന്‍ പറഞ്ഞിരുന്നു.

ചില മന്ത്രങ്ങള്‍ ചൊല്ലാന്‍ കങ്കണ തന്നെ നിര്‍ബന്ധിച്ചു. പിന്നീട് ഒരു മുറിയില്‍ പൂട്ടിയിട്ടെന്നും സുമന്‍ പറയുന്നു. മന്ത്രം ചൊല്ലിയില്ലെങ്കിലും ചൊല്ലിയെന്ന് പറഞ്ഞാണ് പിന്നീട് പുറത്തിറങ്ങിയത്. ഒരു ദിവസം രാത്രി കങ്കണ തന്നോട് ശവപ്പറമ്പില്‍ പോകാന്‍ പറഞ്ഞെന്നും എന്നാല്‍ പേടിയായത് കാരണം പോയില്ലെന്നും സുമന്‍ വെളിപ്പെടുത്തിയിരുന്നു.

മാത്രമല്ല, കങ്കണ തന്നെ സ്ഥിരമായി ജ്യോത്സ്യന്റെ അടുത്ത് കൊണ്ടുപോകാറുണ്ടായിരുന്നെന്നും സുമന്‍ പറഞ്ഞിരുന്നു. തന്നില്‍ ദുര്‍മന്ത്രവാദം ചെയ്യുകയായിരുന്നു കങ്കണ എന്നാണ് ജോത്സ്യന്‍ പറഞ്ഞതെന്നും സുമന്‍ പറഞ്ഞു. കങ്കണ തനിയ്ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കാറുണ്ടോ എന്ന് ജ്യോത്സ്യന്‍ ചോദിച്ചിരുന്നു. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അതില്‍ അവര്‍ തന്റെ അശുദ്ധ രക്തം കലര്‍ത്തുന്നുണ്ടെന്നും അത് ദുര്‍മന്ത്രവാദമാണെന്നുമാണ് ജ്യോത്സ്യന്‍ പറഞ്ഞതെന്നും സുമന്‍ വെളിപ്പെടുത്തിയിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം ആഷ്രം വെബ് സീരീസിലൂടെയാണ് സുമന്‍ വീണ്ടും അഭിനയത്തിലേക്ക് എത്തിയിരിക്കുകയാണ്. ശേഷം ഇന്‍സ്പെക്ടര്‍ അവിനാഷ് എന്ന സീരീസിലും സുമന്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ചുപ്പ് ആണ് സുമന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.