ജിഷ്ണുവിന്റെ മരണശേഷം രാഘവന്റെ കുടുംബം എല്ലാം രീതിയിലും തകർന്ന അവസ്ഥയിലാണ്, നടൻ രാഘവൻകുറിച്ച് ജോളി ജോസഫ് പറയുന്നു

മലയാള സിനിമാ ലോകത്ത് ഒരു കാലഘട്ടത്തിൽ നിറഞ്ഞു നിന്നിരുന്ന നടനായിരുന്നു രാഘവൻ. ഇപ്പോളിതാ അദ്ദേഹത്തിന്റെ നിലവിലെ  ദയനീയ സാഹചര്യത്തെ കുറിച്ച് തുറന്ന് പറയുകയാണ് പ്രമുഖ നിർമ്മാതാവും വ്യവസായിയുമായ ജോളി ജോസഫ്.വളരെ ചുരുക്കം ചില ചിത്രങ്ങൾ…

jishnu-raghavan

മലയാള സിനിമാ ലോകത്ത് ഒരു കാലഘട്ടത്തിൽ നിറഞ്ഞു നിന്നിരുന്ന നടനായിരുന്നു രാഘവൻ. ഇപ്പോളിതാ അദ്ദേഹത്തിന്റെ നിലവിലെ  ദയനീയ സാഹചര്യത്തെ കുറിച്ച് തുറന്ന് പറയുകയാണ് പ്രമുഖ നിർമ്മാതാവും വ്യവസായിയുമായ ജോളി ജോസഫ്.വളരെ ചുരുക്കം ചില ചിത്രങ്ങൾ കൊണ്ട് മലയാളികൾ പ്രിയങ്കരനായി മാറിയ നടന്‍ ജിഷ്ണുവിന്റെ മരണ ശേഷം രാഘവന്റെ കുടുംബം വളരെ സാമ്പത്തികമായും മാനസികമായും തകർന്ന അവസ്ഥയിലാണ്.മലയാളത്തിൽ തുടങ്ങി തമിഴ്,തെലുങ്ക്,കന്നട എന്നീ ഭാഷകളിലായി ഏകദേശം നൂറ്റിഅമ്പതോളം ചിത്രങ്ങളിൽ വളരെ മികച്ച അഭിനയം കാഴ്ചവെച്ച അദ്ദേഹം ജീവിതമാർഗ്ഗത്തിന് വേണ്ടി സീരിയലും സിനിമയിലും ഒരേ പോലെ  അവസരങ്ങൾ തേടി അലയുകയാണെന്ന് തുറന്ന് പറയുകയാണ് ജോളി ജോസഫ്.സിനിമയിൽ ആയാലും സീരിയലിൽ ആയാലും ശരി ഇങ്ങനെ ഉള്ളവരെ കൂടി പരിഗണിക്കുന്നത് മികച്ച തീരുമാനമായിരിക്കുമെന്ന് ജോളി ജോസഫ് ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കുന്നു.

Raghavan
Raghavan

ജോളി ജോസഫിന്റെ ഫേസ്ബുക്കിന്റെ പൂർണരൂപം ഇങ്ങനെ..

രാഘവേട്ടന്‍ 1941-ല്‍ കണ്ണൂരിലെ തളിപ്പറലാണ് ജനിച്ചത്. ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഗ്രാമീണ വിദ്യാഭ്യാസത്തില്‍ ബിരുദം നേടി, ഡല്‍ഹി നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ഡിപ്ലോമ നേടിയതിനുശേഷം അദ്ദേഹം ടാഗോര്‍ നാടക സംഘത്തില്‍ ജോലി ചെയ്തു. 1968 ലെ ‘കായല്‍ക്കര’യാണ് ആദ്യചിത്രം. പിന്നീട് മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ ഏകദേശം 150 ഓളം സിനിമകള്‍ അഭിനയിച്ചു. കിളിപ്പാട്ട് (1987) എവിഡന്‍സ്‌ (1988) എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.കഴിഞ്ഞ 20 വര്‍ഷമായി തമിഴ്-മലയാളം ടിവി സീരിയലികളിലുമുണ്ട്. പക്ഷേ ഇപ്പോള്‍ വളരെ കുറവാണ്. ഞങ്ങളുടെ ജിഷ്ണു അന്തരിച്ചിട്ട് അഞ്ചു കൊല്ലം കഴിഞ്ഞു. അവന്റെ കൂട്ടായിരുന്ന ഞാനും മധു വാര്യരും നിഷാന്ത് സാഗറും അരവിന്ദറും ഒക്കെ രാഘവേട്ടനെയും ശോഭചേച്ചിയെയും സ്വന്തം മാതാപിതാക്കളെപോലെ തന്നെയാണ് കണ്ടിരുന്നതും ബഹുമാനിച്ചിരുന്നതും. ഇപ്പോഴും അങ്ങിനെത്തന്നെയാണ്.

Raghavan-5
Raghavan-5

ഇന്നുള്‍പ്പടെ ഇടക്കിടയ്ക്ക് രാഘവേട്ടനുമായി വിശേഷങ്ങള്‍ പറയാറുമുണ്ട്, വല്ലപ്പോഴും കാണാറുമുണ്ട്. 80 വയസ്സായ , ആരോടും പരിഭവമില്ലാത്ത രാഘവേട്ടന്‍ വല്ലപ്പോഴും കിട്ടുന്ന അഭിനയാവസരങ്ങള്‍ കൊണ്ട് മാത്രമാണ് ജീവിക്കുന്നത്. അവന്‍ ഉണ്ടായിരുന്നെങ്കിലോ?കോഴിക്കോടുള്ള നാടകം ജീവിതമാക്കിയ വലിയൊരു കലാകാരി അവരുടെ അനന്തരവനുമായി കഴിഞ്ഞ രണ്ടു ദിവസമായി കൊച്ചിയില്‍ പലരെയും കണ്ടു സീരിയലിലോ സിനിമയിലോ, ജീവിക്കാന്‍ വേണ്ടിയുള്ള ഒരവസരത്തിനു ഓടിപ്പാഞ്ഞു നടക്കുന്നത് കണ്ടു. ഇന്നുച്ചയ്ക്ക് , ഒരുകാലത്ത് നാടകങ്ങള്‍ കൊണ്ട് അരി വാങ്ങിച്ചിരുന്ന എന്റെ ഓഫിസിലുമെത്തി .. ഞാനാദ്യമായിട്ടാണ് അവരെ കാണുന്നത്.

jishnu raghav1
jishnu raghav1

അവരുടെ കൂടെ ഭക്ഷണം കഴിച്ച്‌ എണീറ്റപ്പോള്‍ അവര്‍ കണ്ണ് നനഞ്ഞു വിതുമ്ബി മെല്ലെ പറഞ്ഞു, ‘ ഇതെന്റെ അവസാനത്തെ അലച്ചിലാണ് , ഇപ്പോള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ , ഇനി ഞാനീ പണിക്കില്ല …’ ഞാനാ പാവത്തെ സാന്ത്വനപ്പെടുത്തിയെങ്കിലും , മനസ്സിന് ഒരു സുഖവുമില്ലായിരുന്നു , എന്നതാണ് സത്യം.എന്റെ പ്രിയപ്പെട്ട സിനിമാ- സീരിയല്‍ പ്രവര്‍ത്തകരായ സ്നേഹിതരെ , പ്രായമുള്ള കഥാപാത്രങ്ങള്‍ വരുമ്ബോള്‍ , ജീവിക്കാന്‍ വേണ്ടി അലയുന്ന പഴയ കലാകാരന്മാരായ കുറേ ആത്മാക്കളെ കൂടി ഓര്‍ക്കണേ, പരിഗണിക്കണേ… ! നാളെ ഈ ഗതി നമുക്കും വരാതിരിക്കാന്‍ ഇതേ ഒരുമാര്‍ഗം എന്നുകൂടി വളരെ സ്നേഹത്തോടെ ഓര്‍മപ്പെടുത്തുന്നു ! ഇന്ന് ഞാന്‍ നാളെ നീ  മഹാകവി സാക്ഷാല്‍ ജി. ശങ്കരക്കുറുപ്പ് പറഞ്ഞതാണ്…. സസ്നേഹം നിങ്ങളുടെ ജോളി ജോസഫ്.