മിനിസ്ക്രീൻ രംഗത്തെ നടിയായ ആലീസ് ക്രിസ്റ്റി കഴിഞ്ഞ ദിവസം നടന്ന ഒരു മോശമായ സംഭവത്തെ കുറിച്ച് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവക്കുകയാണ്, കഴിഞ്ഞ ദിവസം തീയറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ആടുജീവിത൦ കാണാൻ പോയപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ്, ചെങ്ങന്നൂരിലെ ഒരു തിയേറ്ററിലാണ് താനും ഭർത്താവുസജിനും സിനിമ കാണാൻ പോയത്, പിന്നിലെ സീറ്റിൽ ആയിരുന്നു തങ്ങൾ ഇരുന്നത്, അവിടെ വെച്ചാണ് ഇങ്ങനൊരു സംഭവം തങ്ങൾ കണ്ടത്
സിനിമ തുടങ്ങിയപ്പോൾ മുതൽ ഞങ്ങളുടെ തൊട്ടപ്പുറമുള്ള എ വൺ സീറ്റിലിരുന്ന വ്യക്തി ഫോൺ ഓണാക്കി വീഡിയോ എടുക്കാൻ തുടങ്ങി. ഏറെ നേരം വീഡിയോ എടുക്കുന്നത് മനസിലായപ്പോൾ ഞാൻ അയാളെ നോക്കി. എനിക്ക് മനസിലായിയെന്ന് മനസിലായപ്പോൾ അധികം ആരും ശ്രദ്ധിക്കാത്ത തരത്തിൽ ഫോൺ മാറ്റി പിടിച്ച് വീണ്ടും വീഡിയോ റെക്കോർഡിങ് തുടങ്ങി. കുറച്ച് നേരം ശ്രദ്ധിച്ചപ്പോൾ ഞങ്ങൾക്ക് മനസിലായി അയാൾ വീഡിയോ റെക്കോർഡ് ചെയ്യുകയാണെന്ന്
ആടുജീവിതം എത്രത്തോളം ബുദ്ധിമുട്ടി എടുത്ത സിനിമയാണെന്ന് നമുക്ക് എല്ലാം അറിയാവുന്നതാണ്. അങ്ങനെയുള്ളപ്പോൾ ആദ്യ ദിവസം തന്നെ ഒരാൾ തിയേറ്ററിൽ വന്നിരുന്ന് സിനിമ മുഴുവനായി ഫോണിൽ റെക്കോർഡ് ചെയ്തു പിന്നീട് അത് ഇൻർനെറ്റിൽ അപ്‌ലോഡ് ചെയ്താൽ അത് പിന്നെ സിനിമയെത്തന്നെ സാരമായി ബാധിക്കും.എന്നാണ് ആലീസ് പറയുന്നത്. കൂടാതെ താൻ ഇതിന് കുറിച്ച് ഒരു പരാതി തിയേറ്ററിന്റെ ഓഫീസിൽ നൽകി എന്നാൽ അവർ ആരും തന്നെ അയാളുടെ പ്രവൃത്തിയെ ചോദ്യം ചെയ്യാൻ വന്നില്ല ,ഇനിയും തിയേറ്ററുമായി ബന്ധപ്പെട്ടയാളു൦ കൂടി അറിഞ്ഞുകൊണ്ടാണോ അയാൾ സിനിമ മുഴുവൻ ഫോണിൽ പകർത്തിയതെന്നുപോലും തനിക്ക് സംശയമുണ്ട് കാരണം സിനിമ കഴിഞ്ഞ് ഇറങ്ങിയശേഷം വീണ്ടും തിയേറ്ററുമായി ബന്ധപ്പെട്ടയാളെ ചെന്ന് കണ്ട് സംസാരിച്ചപ്പോൾ യാതൊരു ഭാവവ്യത്യാസമോ ഒന്നും തന്നെ ഉണ്ടായില്ല എന്നും താൻ പരാതിപ്പെട്ടിട്ടും പുല്ലുവിലയാണ് തന്നത് ആലീസ് പറയുന്നു