തന്നോട് അശ്ലീലം പറഞ്ഞയാളുടെ വിവരങ്ങൾ വെളിപ്പെടുത്തി; എന്നാൽ സ്ത്രീകൾ അടക്കം ആര്യയ്ക്ക് നേരെ വിമർശനം ഉയർത്തുന്നു

കഴിഞ്ഞ ദിവസം   ആര്യ ബാബു തനിക്ക് വന്നൊരു അശ്ലീല ഫോൺ കോളിന്റെ വിവരങ്ങൾ  സോഷ്യൽ മീഡിയ വഴി  വെളിപ്പെടുത്തിയത്.  പ്രൊജക്ടിന്റെ കാര്യം പറയാൻ കമ്പനി നമ്പറിൽ  വിളിച്ചയാൾ അശ്ലീമായി സംസാരിക്കുന്നതിന്റെ വീഡിയോയും അയാളുടെ ഫോൺ…

ഴിഞ്ഞ ദിവസം   ആര്യ ബാബു തനിക്ക് വന്നൊരു അശ്ലീല ഫോൺ കോളിന്റെ വിവരങ്ങൾ  സോഷ്യൽ മീഡിയ വഴി  വെളിപ്പെടുത്തിയത്.  പ്രൊജക്ടിന്റെ കാര്യം പറയാൻ കമ്പനി നമ്പറിൽ  വിളിച്ചയാൾ അശ്ലീമായി സംസാരിക്കുന്നതിന്റെ വീഡിയോയും അയാളുടെ ഫോൺ നമ്പറും അടക്കം  താരം പുറത്തുവിട്ടിരുന്നു. ഇത് വലിയ രീതിയിൽ വാർത്തയാകുകയും ചെയ്തിരുന്നു.  എന്നാൽ ഈ വാർത്തകൾക്ക് താഴെ വന്ന വിമർശന കമന്റുകളെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി  ഇപ്പോൾ. ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയും അവയ്ക്ക് താഴെ വന്ന കമന്റുകളുമാണ് ആര്യ ബാബു പങ്കുവച്ചിരിക്കുന്നത്. ഒരു പ്രത്യേകത എന്തെന്നാൽ  സ്ത്രീകൾ അടക്കമുള്ളവരാണ് ആര്യയ്ക്ക് എതിരെ മോശം കമന്റുകളുമായി എത്തിയത്. ചിലർ അശ്ലീലം പറഞ്ഞയാളെ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്. ‘കമന്റ് സെക്ഷനിലെ നന്മ മരങ്ങളോട്.  എന്നാൽ ഇവർക്ക് നല്ല ചുട്ട മറുപടി നൽകുന്നുണ്ട് ആര്യ.  നിങ്ങളുടെ കുടുംബത്തോട് സഹതാപം തോന്നുകയാണ്. നിങ്ങളെ വളർത്തിയതിന്’, എന്നാണ് ആര്യ കുറിക്കുന്നത്. ഒപ്പം വാർത്തകൾക്ക് നല്ല ചിത്രങ്ങൾ നൽകാമായിരുന്നുവെന്നും ആര്യ പറയുന്നുണ്ട്.  പിന്നാലെ നിരവധി പേരാണ് ആര്യയ്ക്ക് പിന്തുണയുമായി രം​ഗത്ത് എത്തിയത്. പറയുന്നവരുടെ വായ മൂടികെട്ടാൻ നമ്മളെ കൊണ്ട് പറ്റില്ല, ഇങ്ങനെയുള്ള കുറേവന്മാർ ചേർന്നതാണ് നമ്മുടെ സമൂഹം, കാര്യമാക്കണ്ട വിട്ടേര്, ഇങ്ങനെയുള്ള എല്ലാത്തിനെയും സോഷ്യൽ മീഡിയയിൽ നിന്നും തന്നെ അകറ്റി നിർത്തണം, ഈ സമൂഹം എങ്ങോട്ടാണ് പോകുന്നത്,

മൂന്നാമത്തെ സ്ക്രീൻ ഷോട്ടിൽ പറയുന്നവന്റെ അണപ്പല്ല് ഊരിയെടുക്കണം’, എന്നിങ്ങനെയാണ്   എത്തുന്ന  കമന്റുകൾ. എന്നാൽ പിന്നീട് ഇക്കാര്യം വിശദീകരിക്കുന്ന വിഡിയോയിലും  ആര്യയെ വിമർശിക്കുന്നവരുണ്ട്. കഴിഞ്ഞ ദിവസം ആണ് പ്രൊജക്ടിന്റെ കാര്യം പറയാനെന്ന് പറഞ്ഞ് വിളിച്ച്, അശ്ലീലം പറഞ്ഞ ആളുടെ വീഡിയോ ആര്യ പുറത്തുവിട്ടത്. ആര്യയുടെ സുഹൃത്താണ് ഇയാളോട് സംസാരിച്ചത്. താൻ സ്വയം ഭോഗം ചെയ്യുകയാണ് എന്നൊക്കെ ഇയാൾ പറയുന്നത് വീഡിയോയിൽ കേൾക്കാമായിരുന്നു. സംഭവത്തില്‍ സുഹൃത്ത് വഴി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.  എന്താണയുണ്ടായതെന്നു ആര്യ തന്റെ യൂ ട്യൂബ് ചാനലിൽ വിശദമായി പറയുന്ന വീഡിയോ അപ്ലോഡ് ചെയ്തിട്ടുമുണ്ട്. വൈകിട്ട് ഏഴ് മണിയോടെ കമ്പനി നമ്പറിലേക്കായിരുന്നു കോള്‍ വന്നത്. വളരെ മാന്യമായിട്ടായിരുന്നു അയാളുടെ സംസാരം. ഇംഗ്ലീഷിലായിരുന്നു അയാള്‍ സംസാരിച്ച് തുടങ്ങിയത്. ഇത് ആര്യയുടെ നമ്പറാണോ എന്ന് ചോദിച്ചാണ്  അയാൾ തുടങ്ങിയത്. ആര്യയുമായി ഒരു പ്രൊജക്ടിനെക്കുറിച്ച് സംസാരിക്കാന്‍ വേണ്ടിയാണ് വിളിച്ചത്. എന്താണ് ആര്യയെ കോൺടാക്റ്റ് ചെയ്യാനുള്ള വഴി എന്നു ചോദിച്ചു  പിന്നീട്  പേഴ്സണൽ  നമ്പർ ചോദിച്ചു. എന്നാൽ പഴ്സണൽ നമ്പർ തരാൻ പറ്റില്ലെന്ന് ഫോണെടുത്ത ആര്യയുടെ ടീമംഗം  വിജി പറഞ്ഞു.

കാര്യം പറഞ്ഞോളു, ചോദിച്ചിട്ട് പറയാം എന്നു പറഞ്ഞു.  അപ്പോഴേക്കും  അപ്രതീക്ഷിതമായി അയാൾ അശ്ലീല പ്രയോഗം നടത്തുകയായിരുന്നു. അത്രയും മാന്യമായി സംസാരിച്ചിരുന്ന മനുഷ്യന്റെ വായില്‍ നിന്നും ഇത് വീണപ്പോള്‍ സത്യം പറഞ്ഞാൽ  ആദ്യം ചിരി വന്നുവെന്നും ഇയാൾ  വലിയ പ്രായമുള്ള ആളൊന്നുമല്ല. മുപ്പതുകളിലാണ് എന്നും ആര്യ വിഡിയോയിൽ പറയുന്നു. തുടര്‍ന്ന് അയാള്‍ ആര്യയെ കിട്ടുമോ, ആര്യയെ വേണം എന്നൊക്കെ പറയാന്‍ തുടങ്ങി.  പിന്നാലെയാണ് റെക്കോർഡ് ചെയ്തത്.  കേസ് കൊടുക്കണം എന്നൊന്നും താല്‍പര്യമിലായിരുന്നു  അങ്ങനെ ചെയ്തതു കൊണ്ട് എന്തെങ്കിലും നടക്കുമെന്ന പ്രതീക്ഷയുമില്ല. പക്ഷെ ഇത് കണ്ടു  സുഹൃത്തുക്കൾക്കെല്ലാം ഇത് കണ്ടിട്ട് ദേഷ്യം വന്നുവെന്നും  സുഹൃത്അനൂപ് കംപ്ലെയ്ന്റ് ചെയ്തുവെന്നും ആര്യ പറയുന്ന്നുണ്ട്. . പിന്നാലെയാണ് ആര്യ  കേസ് മെയില്‍ ചെയ്യുന്നത്.
തൃക്കാക്കര പൊലീസ് സ്‌റ്റേഷനില്‍ പോയി പരാതി നല്‍കിയിട്ടുണ്ട്. വിശദമായി തന്നെ മൊഴി നല്‍കിയിട്ടുണ്ട്. .അതേസമയം ഇതൊരു ഇന്റര്‍നെറ്റ് കോള്‍ ആണെന്നാണ് പൊലീസ് അറിയിച്ചത്. എന്തോ അസുഖമുള്ള വ്യക്തിയാണ് ഇതിനു പിന്നിൽ എന്നും   ഇതുപോലെ കുറേ ആളുകളുണ്ടാകാംമെന്നും  ഇതൊരു മാനസിക പ്രശ്‌നമാണ്. ഇതിന് ചികിത്സയാണ് വേണ്ടത് എന്നും ആര്യ പറയുന്നു. ആരാണ് ഇത് ചെയ്യുന്നത് എന്ന് അറിയാൻ തനിക്കൊരു ആകാംഷയുണ്ട്.  ആരാണ് ഇത് ചെയ്തതെന്ന് കണ്ടുപിടിക്കും എന്നു തന്നെയാണ് പ്രതീക്ഷഎന്നും ആര്യ വിഡിയോയിൽ പറഞ്ഞു