സിനിമ എന്ന എന്റെ തീരുമാനം കുടുംബത്തിന് ബുദ്ധിമുട്ടായിരുന്നു..അശ്വത് ലാല്‍

ഹൃദയം സിനിമ കണ്ടവരാരും അരുണിന്റെ കൂടെ എല്ലാത്തിനും കട്ടയ്ക്ക് നിന്ന ചങ്ക് ആന്റണി താടിക്കാരനെ മറക്കാന്‍ വഴിയില്ല. വിനീത് ശ്രീനിവാസന്‍ ഹൃദയത്തിലേക്ക് അശ്വത്തിനെ വിളിയ്ക്കുന്നതിന് മുന്‍പും താരം സിനിമ എന്ന ലക്ഷ്യത്തില്‍ ജയം കാണാന്‍…

ഹൃദയം സിനിമ കണ്ടവരാരും അരുണിന്റെ കൂടെ എല്ലാത്തിനും കട്ടയ്ക്ക് നിന്ന ചങ്ക് ആന്റണി താടിക്കാരനെ മറക്കാന്‍ വഴിയില്ല. വിനീത് ശ്രീനിവാസന്‍ ഹൃദയത്തിലേക്ക് അശ്വത്തിനെ വിളിയ്ക്കുന്നതിന് മുന്‍പും താരം സിനിമ എന്ന ലക്ഷ്യത്തില്‍ ജയം കാണാന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു. ആഭാസം, പതിനെട്ടാം പടി, ആഹാ എന്നീ സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ഹൃദയം സിനിമയിലെ കഥാപാത്രമാണ് അശ്വത്തിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവ് സൃഷ്ടിച്ചത്.

ഇപ്പോഴിതാ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന കലാകാരന് സിനിമ എന്ന മേഖലയോടുള്ള ആഗ്രഹവും അതില്‍ കണ്ടെത്തിയ വിജയവും വീണ്ടും ചര്‍ച്ചയാവുകയാണ്. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ് അശ്വത്തിന്റെ കുടുംബം. താന്‍ സിനിമ എന്ന ലക്ഷ്യത്തിലേക്ക് ഇറങ്ങിയത് കുടുംബത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു എന്നാണ് താരം പറയുന്നത്. വീടിന്റെ ഹാളില്‍ ഇരുന്ന്, വല്ലപ്പോഴും മാത്രം തിയറ്ററില്‍ പോയി ഒക്കെ സിനിമ കാണുന്ന സാധാരണ കുടുംബമാണ് എന്റേത്.

ഞാന്‍ ഈ മേഖല തിരഞ്ഞെടുത്തത് അവര്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്തു ചെയ്താലും 100 ശതമാനം ആത്മാര്‍ഥതയോടെ ചെയ്യാനാണ് അവര്‍ പറഞ്ഞത്. അച്ഛന്‍ മണിയന്‍ പ്രൈവറ്റ് കമ്പനിയില്‍ ഡ്രൈവര്‍ ആണ്. അമ്മ ലതിക വീട്ടമ്മ. അനിയത്തി അമൃത ഐടിഐ പഠിക്കുന്നു..അശ്വത് പറയുന്നു. ഓഡിഷനിലൂടെയാണ് ഹൃദയത്തിലേക്ക് എത്തുന്നത്… പ്രണവിന്റെ സുഹൃത്തായെത്തുന്ന ആന്റണി താടിക്കാരന്‍ എന്ന കഥാപാത്രത്തിന് ഒട്ടേറെ അഭിനന്ദനങ്ങള്‍ ലഭിച്ചു.

ഹൃദയത്തിന് ശേഷമാണ് കൂടുതല്‍ പേരും എന്നെ ശ്രദ്ധിച്ചു തുടങ്ങിയത്.ഇത്രയും വലിയ ഒരു സിനിമ ഇറങ്ങുമ്പോള്‍ അതില്‍ സ്പാര്‍ക് ഉള്ള കാരക്ടര്‍ ലഭിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, പ്രതീക്ഷിച്ചിരുന്നില്ല. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ പ്രാധാന്യം ഉള്ള കഥാപാത്രം ആണ് എന്ന് മനസ്സിലായെങ്കിലും ഇത്രയും സ്‌പേസ് കിട്ടുമെന്നും കരുതിയില്ല. വിനീതേട്ടനും പ്രണവും തന്ന പിന്തുണ കൊണ്ടാണ്, കിട്ടിയ സ്‌പേസ് നന്നായി ഉപയോഗിക്കാന്‍ കഴിഞ്ഞത് എന്നാണ് അശ്വത് പറയുന്നത്. ഇപ്പോള്‍ ഒരു തെക്കന്‍ തല്ലുകേസ് എന്ന സിനിമയുടെ തിരക്കിലാണ് അശ്വത് ലാല്‍.