അദ്ദേഹം ഇല്ലാതെ പടം മുന്നോട്ട് പോകില്ല എന്ന അവസ്ഥയിൽ ആയിരുന്നു കാര്യങ്ങൾ

നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആണ് ദിലീപ് മലയാള സിനിമയിൽ ജനപ്രീയ നായകൻ എന്ന വിശേഷണം നേടിയെടുത്തത്. നൂറിലധികം ചിത്രങ്ങളളിൽ ആണ് ദിലീപ് ഇതിനോടകം അഭിനയിച്ചത്. ആദ്യം സഹ…

നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആണ് ദിലീപ് മലയാള സിനിമയിൽ ജനപ്രീയ നായകൻ എന്ന വിശേഷണം നേടിയെടുത്തത്. നൂറിലധികം ചിത്രങ്ങളളിൽ ആണ് ദിലീപ് ഇതിനോടകം അഭിനയിച്ചത്. ആദ്യം സഹ നടന്റെ വേഷത്തിൽ കൂടി എത്തിയ താരം പിന്നീട് നായകനായി മാറുകയായിരുന്നു.ദിലീപിന്റേതായി പുറത്തിറങ്ങിയ പല ചിത്രങ്ങളും ഇന്നും പ്രേഷകരുടെ ഇഷ്ട്ട ചിത്രങ്ങളുടെ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ സ്ഥാനം നേടിയിട്ടുണ്ട്. പറക്കും തളിക, കല്യാണരാമൻ, പഞ്ചാബി ഹൗസ് തുടങ്ങിയ ചിത്രങ്ങൾ എല്ലാം അതിനു ഉദാഹരണമാണ്. വളരെ പെട്ടന്ന് തന്നെ പ്രേക്ഷകരെ കയ്യിലെടുക്കാൻ കഴിവുള്ള താരം നിരവധി കുടുംബ പ്രേക്ഷകരെ ആണ് ഇതിനോടകം സ്വന്തമാക്കിയത്.

ഇപ്പോഴിതാ റാഫി ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. ഒരു ഇടവേളയ്‌ക്കു ശേഷം തിയേറ്ററിൽ എത്തുന്ന ദിലീപ് ചിത്രം ആണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംസാരിച്ച ദിലീപ് തെങ്കാശി പട്ടണത്തിൽ താൻ എത്തിയത് എങ്ങനെയാണെന്ന് പറയുന്നതാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ദിലീപിന്റെ വാക്കുകൾ ഇങ്ങനെ, വളരെ മനോഹരമായ സ്ക്രിപ്റ്റ് പറയുന്ന ആൾ ആണ് റാഫി ഇക്ക. ഡയലോഗുകൾ ഉൾപ്പെടെ ആണ് ഇക്ക കഥ പറയുന്നത്. അത് കൊണ്ട് തന്നെ ഇക്ക കഥ പറയുന്നത് കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്. അങ്ങനെ ഇരിക്കെ ആണ് ഒരിക്കൽ എന്നോട് തെങ്കാശി പട്ടണത്തിന്റെ കഥ പറയുന്നത്. രണ്ടു നായകന്മാരുടെ കഥ എന്ന തരത്തിൽ ആണ് കഥ പറഞ്ഞു തുടങ്ങിയത്.

കഥ പറഞ്ഞു തീർന്നപ്പോൾ ഇതിന്റെ ശത്രു എന്ന കഥാപാത്രത്തെ ആരാണ് ചെയ്യുന്നത് എന്ന് ഞാൻ റാഫിക്കയോട് ചോദിച്ചു. തീരുമാനിച്ചില്ല എന്ന് ഇക്ക പറഞ്ഞപ്പോൾ ഞാൻ ആ കഥാപാത്രം ചോദിച്ച് വാങ്ങുകയായിരുന്നു. ശത്രു ആണ് ആ കഥയിലെ പ്രധാന താരം. ആ കഥാപാത്രം ആണ് കഥ മുഴുവൻ കൊണ്ട് പോകുന്നത്. ശത്രു ഇല്ലെങ്കിൽ കഥ മുന്നോട്ട് പോകില്ലായിരുന്നു. അങ്ങനെ അൻപത് ദിവസത്തെ ഷൂട്ട് ഉണ്ടെന്നും പറഞ്ഞു ഷൂട്ടിങ് തുടങ്ങി. പല സീനുകളും സ്പോട്ടിൽ ഇമ്പ്രൂവ് ചെയ്തത് ആണ്. ഞാൻ കാവ്യയുടെ കയ്യിൽ നിന്ന് കഞ്ഞി വെള്ളം വാങ്ങിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. ആ സമയത്ത് വീട്ടിൽ പോകാനുള്ള അനുവാദം ചോദിച്ച് വന്നതാണ് മച്ചാൻ വർഗീസ്. ഉടനെ അദ്ദേഹത്തെ പിടിച്ച് സീനിൽ ഇട്ടു. അങ്ങനെ ഒരുപാട് രംഗങ്ങൾ സ്‌പോട്ടിൽ ഇമ്പ്രൂവ് ചെയ്തത് ആയിരുന്നു എന്നുമാണ് ദിലീപ് പറഞ്ഞത്.