ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും, കേസിൽ സാക്ഷികളെ ദിലീപ് സ്വാധീനിക്കുന്നു വെന്നാരോപിച്ചാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. കേസിലെ ദിലീപിന് എതിരായിരുന്ന സാക്ഷികൾ മൊഴി മാറ്റി പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. ദിലീപും മുഖ്യപ്രതി സുനില്‍ കുമാറും തമ്മിലുള്ള ഗൂഡാലോചന തെളിയിക്കാനുള്ള പ്രോസിക്യൂഷന്‍റെ സാക്ഷിയടക്കം മൊഴി മാറ്റിയെന്നാണ് സൂചന.
പൾസർ സുനിയും ദിലീപും തമ്മിൽ തൃശൂര്‍ ടെന്നീസ് ക്ലബില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു എന്ന് മൊഴി നൽകിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്. കേസിൽ സാക്ഷികളെ ഒന്നും തന്നെ സ്വാധീനിക്കരുത് എന്ന് കർശന ഉപാധികളോടെയാണ് ദിലീപിന് ജാമ്യം അനുവദിച്ച് നൽകിയിരുന്നത്.
കേസില്‍ 302 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയാക്കേണ്ടത്. ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ 44 സാക്ഷികളുടെ വിസ്താരമാണ് പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായിരിക്കുന്നത്. ജനുവരിയ്ക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി കേസില്‍ വിധി പറയാനാണ് സുപ്രീം കോടതി സമയം അനുവദിച്ചിരിക്കുന്നത്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം സുപ്രീംകോടതി അനുവദിച്ചിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും
ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും, കേസിൽ സാക്ഷികളെ ദിലീപ് സ്വാധീനിക്കുന്നു വെന്നാരോപിച്ചാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. കേസിലെ ദിലീപിന് എതിരായിരുന്ന സാക്ഷികൾ…