ഇളയദളപതിയെന്ന് സിനിമാപ്രേക്ഷകർ ഒരേ പോലെ വിളിക്കുന്ന അഭിനേതാവാണ് നടൻ വിജയ്.അഭിനയ ശൈലി കൊണ്ടും അതെ പോലെ തന്നെ ഏറ്റവും മികവുറ്റ ഡാൻസും കൊണ്ട് യുവപ്രേഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരം ഇപ്പോളിതാ തന്റെ പേരിൽ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും അതിന് വേണ്ടി വളരെ വിശാലമായി യോഗം ചേരുകയും ചെയ്യുന്നവരെ വിലക്കണമെന്ന് ആവിശ്യപ്പെട്ടു കൊണ്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നടൻ വിജയ്.
അതെ പോലെ എടുത്ത് പറയേണ്ട ഒരു പ്രധാന കാര്യം എന്തെന്നാൽ സ്വന്തം അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍, അമ്മ ശോഭ ശേഖര്‍,വളരെ പ്രധാനികളായി ആരാധക സംഘടനയില്‍ ഉണ്ടായിരുന്ന എക്‌സിക്യൂട്ടിവ് മെമ്പർ എന്നിവരുൾപ്പെടെ പതിനൊന്ന് ആളുകൾക്കെതിരെയാണ് വിജയ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.അതെ പോലെ വളരെ പ്രധാനമായും ഈ കേസ് ഹൈക്കോടതി സെപ്റ്റംബര്‍ 27 ലേക്ക് മാറ്റിയിരിക്കുകയാണ് താരത്തിന്റെ ഏറ്റവും അടുത്ത ബന്ധു പത്മനാഭന്‍ വിജയ് യുടെ പേരിൽ പുതിയൊരു പാർട്ടി രൂപീക്കരിക്കുന്ന കാര്യം കുറച്ചു നാൾ മുൻപ് പ്രഖ്യാപിച്ചിരുന്നു.വളരെ പെട്ടെന്ന് തന്നെ എടുത്ത ഒരു തീരുമാനമായിരുന്നു അത്.
മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ പാര്‍ട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത് ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ മുന്നേറ്റം എന്ന പേരിലാണ്.ഈ പാർട്ടിയുടെ ട്രഷറര്‍മാര്‍ വിജയുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖറും, അമ്മ ശോഭയുമാണ്.ഈ കാരണം കൊണ്ട് തന്നെ വിജയ് രംഗത്ത് വന്നിരുന്നു.താരത്തിന്റെ ഏറ്റവും ശക്തമായ നിലപാട് എന്തെന്നാൽ തന്റെ പേരോ അതെ പോലെ ചിത്രമോ ഉപയോഗിച്ച് പാര്‍ട്ടി രൂപീകരിക്കാന്‍ താന്‍ ആർക്കും ചുമതല നല്കിയിട്ടില്ലെന്നായിരുന്നു.അതെ പോലെ തമിഴ് സിനിമാലോകത്തിന്റെ ചരിത്രത്തിൽ സ്റ്റൈൽ മന്നൻ രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള നടനാണ് വിജയ്.