നായിക ആക്കാംന്ന് പറഞ്ഞപ്പോഴേ എല്ലാത്തിനും ഓക്കെ പറഞ്ഞു, നായികേം ആയി, ന്നിട്ട് ഇപ്പൊ ന്താ പ്രശ്‌നം?: നടിയുടെ പീഡന പരാതിയില്‍ വൈറലായി യുവതിയുടെ കുറിപ്പ്

നടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ആരോപണ വിധേയനായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു സംസ്ഥാനം വിട്ടതായാണ് പോലീസ് വിലയിരുത്തല്‍. ഇന്നലെയാണ് നടി വിജയ് ബാബുവിന് എതിരെ പരാതി നല്‍കിയത്. പിന്നാലെ നടിയുടെ പേര്…

നടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ആരോപണ വിധേയനായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു സംസ്ഥാനം വിട്ടതായാണ് പോലീസ് വിലയിരുത്തല്‍. ഇന്നലെയാണ് നടി വിജയ് ബാബുവിന് എതിരെ പരാതി നല്‍കിയത്. പിന്നാലെ നടിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു വീഡിയോ പങ്കുവെയ്ക്കുകയും, പിന്നാലെ പരാതിയുടെ കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുകയും ചെയ്തു.

സമൂഹ മാധ്യമങ്ങളിലടക്കം വിജയ് ബാബുവിനെയും നടിയെയും പിന്തുണച്ചും കുറ്റപ്പെടുത്തിയുമൊക്കെ ആരാധകരും വിമര്‍ശകരുമെല്ലാം രംഗത്തെത്തി. ഇതില്‍ ചിലരുടെ നിരീക്ഷണങ്ങളും വിലയിരുത്തലുകളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. ഇത്തരത്തില്‍ നടിയെ കുറ്റപ്പെടുത്തി ഒരു യുവതി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ആശ മനോജ് എന്ന യുവതിയുടെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. കുറിപ്പിന്റെ പൂര്‍ണ രൂപം:

വിവാഹ വാഗ്ദാനം നല്‍കി പീഢിപ്പിച്ചു..
സിനിമയില്‍ നായിക ആക്കാം എന്ന് പറഞ്ഞു പീഢിപ്പിച്ചു..
ഇത്തരം പ്രയോഗങ്ങള്‍ ഒക്കെ ഒഴിവാക്കേണ്ട സമയം അതിക്രമിച്ചു ട്ടാ..
കെട്ടും ന്ന് പറയുമ്പോഴേക്കും കൂടെ പോയി കെടക്കണോ? ????
കെട്ടിക്കഴിഞ്ഞു ലൈഫ് ലോങ്ങ് കൂടെ കെടക്കാലോ… ??
നായിക ആക്കാം ന്ന് പറഞ്ഞപ്പോഴേ എല്ലാത്തിനും ഓക്കെ പറഞ്ഞു.. നായികേം ആയി.. ന്നിട്ട് ഇപ്പൊ ന്താ പ്രശ്‌നം?? ??????
ഓരോരോ അവസ്ഥകള്‍!??
എന്നെ കൊല്ലാന്‍ വരണ്ട ഇനി ??????

അതേസമയം, വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ ഫേസ്ബുക്ക് ലൈവ് വീഡിയോ ഡിലീറ്റ് ചെയ്തു. താനാണ് ഇരയെന്നും അതുകൊണ്ട് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയാണെന്നും പറഞ്ഞാണ് ഇയാള്‍ ഇരയുടെ പേര് പറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയാണ് വിജയ് ബാബു ഫേസ്ബുക്ക് ലൈവിലെത്തിയത്. വീഡിയോക്ക് ആറ് ലക്ഷത്തിന് മുകളില്‍ കാഴ്ചക്കാരുണ്ടായിരുന്നു.

വിജയ് ബാബുവിനെ ചോദ്യം ചെയ്യാന്‍ പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. നടന്‍ ഒളിവിലാണെന്നാണ് പോലീസിന്റെ വാദം. കേസിന്റെ വിശദാംശങ്ങള്‍ ഇതുവരെയും പൊലീസ് പുറത്തുവിട്ടിട്ടില്ല. വിജയ് ബാബു കേരളത്തിലില്ല എന്നും സംസ്ഥാനം വിട്ടു എന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇരയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കെയാണ് വിജയ് ബാബു ലൈവിലൂടെ പരാതിക്കാരിയുടെ വിവരങ്ങള്‍ പരസ്യമാക്കുന്നത്. അതേസമയം ഇരയുടെ പേര് വെളിപ്പെടുത്തിയതില്‍ താരത്തിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യുമെന്ന് കൊച്ചി ഡി.സി.പി വ്യക്തമാക്കി.

ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ എറണാകുളം തേവര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബലാത്സംഗം, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇന്നലെ രാത്രിയോടെ ഫേസ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു ആരോപണം നിഷേധിക്കുകയും പരാതിക്കാരിയുടെ പേര് ലൈവില്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. താനാണ് ഇരയെന്നും ആരോപണങ്ങള്‍ കള്ളമെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ തന്റെ കൈയ്യിലുണ്ടെന്നും വിജയ് ബാബു അവകാശപ്പെട്ടു. ‘ഇര, പ്രതി ബലാത്സംഗം ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. നമുക്ക് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടാകുമ്പോളാണ് അതിന്റെ ഗൗരവം മനസ്സിലാകുകയുള്ളൂ. ഞാന്‍ ഇത്തരം കാര്യങ്ങളില്‍ വലിയ പേടിയുള്ള ഒരാളല്ല. കാരണം, നമ്മള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതി. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളതുകൊണ്ടും ഇതില്‍ ഇര ഞാനായത് കൊണ്ടും എനിക്ക് പേടിയില്ല. ആരോപണം ഉന്നയിച്ച ആള്‍ ഇതില്‍ കക്ഷിയാണ്. കക്ഷിയായിട്ടും എന്തുകൊണ്ടാണ് അവരുടെ പേര് പുറത്ത് വരാത്തത്.

അവരുടെ പേരും പുറത്ത് കൊണ്ടുവരണം. അവര്‍ മാത്രം കേക്കും കഴിച്ച സന്തോഷമായിട്ട് ഇരുന്നാല്‍ പോരല്ലോ. എന്റെ കുടുംബം, എന്റെ അമ്മ, എന്റെ ഭാര്യ, എന്റെ കുട്ടി, സുഹൃത്തുക്കള്‍ തുടങ്ങി എന്നെ സ്‌നേഹിക്കുന്നവര്‍ ദുഃഖം അനുഭവിക്കുമ്പോള്‍ അപ്പുറത്ത് ഒരാള്‍ സുഖമായി ഇരിക്കുന്നു. ഒരു നിയമത്തിന്റെ പരിരക്ഷണത്തില്‍ അവര്‍ സുഖമായി ഇരിക്കുന്നു എന്ന് പറയുമ്പോള്‍ അത് എവിടുത്തെ ന്യായമാണ്. ഇക്കാര്യത്തില്‍ സത്യാവസ്ഥ പറയുന്നതിനാണ് ഇപ്പോള്‍ ലൈവില്‍ വന്നിരിക്കുന്നത്.’ വിജയ് ബാബു പറഞ്ഞു.