മലയാള സിനിമയിലെ വളരെ പ്രശസ്തനായ സംവിധായകണ് ഭാരതന്റെയും , അഭിനയ ലോകത്ത് പകരം വയ്ക്കാനില്ലാത്ത കലാകാരി കെപിഎസി ലളിതയുടെും മകനായിട്ടാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ ജനിച്ചത്. പക്ഷെ ജീവിതം കെട്ടിപ്പടുക്കാന്‍ അച്ഛനും അമ്മയും ഉണ്ടാക്കിയ പേരും പ്രശസ്തിയും മാത്രം പോരായിരുന്നു സിദ്ധാർത്ഥിന് . ഇരുവരുടെയും പാത പിന്തുടർന്നാണ് സിദ്ധാർഥ് സിനിമയിൽ എത്തുന്നത്. ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന സംവിധായകനും നടനുമാണ് സിദ്ധാർഥ്. പല താളപ്പിഴകളിലും കറക്റ്റ് ആയി ട്യൂൺ ചെയ്ത ഉയര്‍ച്ച താഴ്ചകളെ നേരിട്ട്തന്നെയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ മുന്നോട്ട് പോകുന്നത്. നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ സിദ്ധാര്‍ത്ഥ് കഴിവ് തെളിയിച്ചു കഴിഞ്ഞു. അമ്മയും അച്ഛനും നഷ്ടപ്പെട്ടിട്ടും, ജീവിതത്തില്‍ പല പ്രതിസദ്ധികളും ഉണ്ടായിട്ടും ഇപ്പോഴും സിദ്ധാര്‍ത്ഥ് ജീവിതം കൈ വിട്ടുപോകാതെ, സന്തോഷത്തോടെ കൊണ്ടു പോകുന്നുണ്ടെങ്കില്‍ അതിന് കാരണം ഒന്ന് മാത്രമാണ്, ഭാര്യ സുജിന. നര്‍ത്തകിയായ സുജിന ശ്രീധരന്‍ വ്യക്തമായ നിലപാടുകളുള്ള, ജീവിതത്തില്‍ കാഴ്ചപാടുകളുള്ള വ്യക്തിത്വത്തിന് ഉടമയാണ്. കുടുംബ വിശേഷങ്ങളും സന്തോഷങ്ങളും സിദ്ധാര്‍ത്ഥ് ഭരതനെക്കാള്‍ കൂടുതല്‍ പങ്കുവയ്ക്കാറുള്ളത് സുജിന തന്നെയാണ്. അങ്ങനെ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്.
സുജിന പുസ്തകം വായിക്കുന്നതിനിടയില്‍ അനുവാദമില്ലാതെ തള്ളിക്കയറി വന്ന സിദ്ധാര്‍ത്ഥിനൊപ്പം നിന്ന് എടുത്ത ഫോട്ടോയ്‌ക്കൊപ്പമാണ് സുജിനയുടെ പോസ്റ്റ്. 2023 എങ്ങനെയായിരുന്നു എന്നും, തങ്ങളുടെ സന്തോഷകരമായ വിവാഹ ജീവിതം എങ്ങനെയാണ് എന്നും സുജിനയുടെ പോസ്റ്റില്‍ നിന്നും വ്യക്തമാകും. ‘ മാന്ത്രികതയോ പ്രത്യേക ചേരുവകളോ ഒന്നും പ്രവൃത്തിക്കാത്ത വിവാഹ ജീവിതത്തില്‍ ഞങ്ങള്‍ പരസ്പരം തര്‍ക്കിക്കും, സ്‌നേഹിക്കും, ഞങ്ങള്‍ ഒരുമിച്ച് വളരും. 2023 ല്‍ ഒരുപാട് പ്രതിബന്ധങ്ങള്‍ തരണം ചെയ്യാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. 2024 നെ ആകാംക്ഷയോടെ കാത്തിരിക്കുന്നു’ എന്നാണ് സുജിന കുറിച്ചത്. 2009ല്‍ ആയിരുന്നു സിദ്ധാര്‍ഥിന്റെ ആദ്യ വിവാഹം. ജഗതി ശ്രീകുമാറിന്റെ അനന്തരവള്‍ കൂടിയായ അഞ്ജു എം ദാസ് ആയിരുന്നു ആദ്യ ഭാര്യ. 2012ലാണ് ഈ ബന്ധം വേര്‍പിരിഞ്ഞത്.. മൂന്നാനല്വ ര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും ആ ദാമ്പത്യം വിജയകരമായിരുന്നില്ല. 2013 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2019 ല്‍ ആണ് സുജിന സിദ്ധാര്‍ത്ഥിന്റെ ജീവിതത്തിലേക്ക് വരുന്നത്. വടക്കാഞ്ചേരി ഉത്രാളിക്കാവിൽ വച്ചായിരുന്നു വിവാഹം. ഇവര്‍ക്ക് ഒരു മകളാണ് ഉള്ളത്.
അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകനായ സിദ്ധാര്‍ഥ് 2002ലാണ് സിനിമയിലെത്തുന്നത്. കമല്‍ സംവിധാനം ചെയ്ത ‘നമ്മളി’ല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനേതാവായിട്ടായിരുന്നു തുടക്കം. തുടര്‍ന്ന് ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷം 2012ല്‍ അദ്ദേഹം ആദ്യ സിനിമ സംവിധാനം ചെയ്തു. അച്ഛന്‍ ഭരതന്‍ 1981ല്‍ സംവിധാനം ചെയ്ത ‘നിദ്ര’യുടെ റീമേക്ക് ആയിരുന്നു ഇത്. ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക, ജിന്ന് ചതുരം എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. നമ്മള്‍, രസികന്‍, കാക്കക്കറുമ്പന്‍, നിദ്ര, സ്പിരിറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്. 2015ൽ ഒരു കാർ അപകടത്തിൽ സിദ്ധാർത്ഥിന് ഗുരുതരമായി പരിക്കേറ്റിരുന്നത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. പിന്നീട് തിരിച്ചുവന്ന ശേഷമാണ് അദ്ദേഹം സിനിമയിൽ സജീവമായി തുടങ്ങിയത്.