വിനായകൻ ഷൂട്ടിങ് സെറ്റിൽ എങ്ങനെ? കൃത്യനിഷ്ഠയുണ്ടോ അതോ കുഴപ്പക്കാരനോ?

ടി. കെ. വിനായകൻ എന്ന വളരെ ചെറുപ്പക്കാരൻ. ഡാൻസ് നോടുള്ള ഇഷ്ടം കാരണം അമ്പലപ്പറമ്പിലും ഉത്സവങ്ങളിലും നൃത്തം ചെയ്തു യാതൊരുവിധ ലക്ഷ്യങ്ങളും ഇല്ലാതെ അലക്ഷ്യമായി ജീവിതം. അതിനിടയിൽ പള്ളിപ്പെരുന്നാളിനോട്‌ അനുബന്ധിച്ച് ഒരു നൃത്തമത്സരം ഉണ്ടാവുകയും…

ടി. കെ. വിനായകൻ എന്ന വളരെ ചെറുപ്പക്കാരൻ. ഡാൻസ് നോടുള്ള ഇഷ്ടം കാരണം അമ്പലപ്പറമ്പിലും ഉത്സവങ്ങളിലും നൃത്തം ചെയ്തു യാതൊരുവിധ ലക്ഷ്യങ്ങളും ഇല്ലാതെ അലക്ഷ്യമായി ജീവിതം. അതിനിടയിൽ പള്ളിപ്പെരുന്നാളിനോട്‌ അനുബന്ധിച്ച് ഒരു നൃത്തമത്സരം ഉണ്ടാവുകയും അതിൽ പങ്കെടുക്കുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ആ ചെറിയ ട്രോഫിയുമായി വീട്ടിലേക്ക് വന്നു വിനായകൻ. ആ ട്രോഫിയുടെ മൂട് അടർത്തി അന്ന് രാത്രിവിനായകന്റെ  അമ്മ അതിൽ മെഴുകുതിരി കത്തിച്ചുവച്ചു. അതുകണ്ട് വിനായകൻ നോവൊന്നും തോന്നിയില്ല കാരണം അവരുടെ ജീവിതം അങ്ങനെ ആയിരുന്നു. അവിടെ തീർന്നില്ല  പിന്നെയും ഒത്തിരി ട്രോഫികൾ മെഴുകുതിരി കത്തിക്കാനായി ആ അമ്മയ്ക്ക് കിട്ടി.പിന്നീട് കമ്മട്ടിപാടം എന്ന സിനിമയിലെ അഭിനയത്തിന് വിനായകന് സംസ്ഥാന അവാർഡ് കിട്ടി. ടി. കെ. വിനായകന്റെ വീട്ടിൽ പത്രക്കാരും ചാനൽകാരും സുഹൃത്തുക്കളും എത്തി.വിനായകന് അമിതമായ ആഹ്ലാദമോ ആഘോഷമോ ഒന്നും ഉണ്ടായില്ലെങ്കിലും ആ ചാനലുകാർ അമ്മയോട്‌ വിനായകന്റെ വായിൽ ഒരു മധുരം വച്ചുകൊടുക്കാൻ പറഞ്ഞു. ഒപ്പം വിനായകനോട് അമ്മയുടെ വായിലും.പക്ഷേ വിനായകന്  അതൊരു കാട്ടിക്കൂട്ടൽ ആയിരുന്നു. അത് കൊണ്ട് തന്നെ  വിനയായകൻ ആ ചാനല് കാരോട് ചോദിച്ച ഒരു ചോദ്യമുണ്ട് “എന്തിന്”? അയാളുടെ ജീവിതം അഭിനയമോ പ്രകടനപരതയോ അല്ലാത്തതുകൊണ്ട് ആ മനുഷ്യന് ചോദിക്കാൻ അങ്ങിനെയേ കഴിയൂ.  പലരും പറയുന്നത് വിനായകൻ അഹങ്കാരി ആണെന്നാണ്. തോന്നിയത് പോലെ സംസാരിക്കുന്ന, ആരെയും തെറിവിളിക്കുന്ന ചെയ്യുന്ന ജോലിക്ക് അമിതമായി പ്രതിഫലം ചോദിക്കുന്ന വിവാദങ്ങൾ വിളിച്ചു വരുത്തുന്ന , കേസും കൂട്ടവുമായി ഒക്കെ നടക്കുന്ന ആരെയും കൂസാത്ത ഒരാൾ. എന്നാൽ ജയിലറിലെ വർമൻ വിനായകന്റെ കരിയർ മാറ്റിമറിയ്ക്കുമെന്നത് ഉറപ്പാണ്. മാമന്നനിലെ ഫഹദിനെ തമിഴിൽ ആഘോഷിച്ച പോലെ വിനായകനെയും തമിഴർ വിസ്മയത്തോടെയാണ് നോക്കുന്നത്.വിനായകൻ  തമിഴ് സിനിമയ്ക്ക് വേണമെന്ന് ആവശ്യപ്പെടുകയാണ്. എന്ത് കൊണ്ടായിരിക്കും വിനാകാൻ ഇങ്ങനെ ഡിമാൻഡ് ചെയ്യപ്പെടുന്നത്.  ജയിലറിൽ വിനായകൻ പറയുന്ന പഞ്ച് ഡയലോഗ് ആണ് 100 പേർസന്റ് പ്രഫഷനൽ” എന്നത്. അത് തന്നെയാണ് വിനായകനും.സമൂഹം നിർണയിക്കുന്ന പോലെ ജീവിക്കാൻ തന്റെ സ്വാതന്ത്ര്യബോധം അനുവദിക്കുന്നില്ലെന്ന് പറയുമ്പോൾ തന്നെ, അടുക്കും ചിട്ടയുമുള്ള ജീവിതവുമുണ്ട് വിനായകന്.  സമൂഹം എന്തും പറഞ്ഞോട്ടെ എന്നാണയാൾക്ക് .

നിശ്ചയിച്ച സമയത്തിന് മുൻപേ സെറ്റിൽ എത്തുന്ന, കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന, എത്ര തിരക്കുണ്ടെങ്കിലും ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന, ഡയറ്റ് നോക്കി മാത്രം ഭക്ഷണം കഴിക്കുന്ന വിനായകനെ പല പ്രേക്ഷകർക്കും അറിവുണ്ടാവില്ല. ഇങ്ങനെ ഒരു വിനയാകാനെക്കുറിച്ച സംവിധായകൻ  രാജീവ് രവി ഇക്കാര്യം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. വെൽ ഒർഗനൈസ്ഡ് ആണ് വിനായകൻ എന്നാണു രാജീവ് രവി പറഞ്ഞത്. വെൽ ഓർഗനൈസ്ഡ് അല്ലെങ്കിൽ താൻ പൊളിഞ്ഞു പോകുമെന്നാണ് വിനായകനും പറയുന്നത്.   പണ്ടൊരിക്കൽ വിനായകൻ പറഞ്ഞത് , അറുപത് വയസ്സ് വരെയുള്ള വിനായകൻ സെറ്റ് ആണെന്നാണ് . ‘‘എന്റെ അറിവുകൊണ്ടും ചിന്തകൊണ്ടും ഞാൻ കുറെനാളത്തേക്കുള്ള പ്ലാൻ സെറ്റ് ചെയ്തുവച്ചിട്ടുണ്ട്.  അറിവു നേടിയതൊന്നും പുസ്തകം വായിച്ചല്ല’’ എന്നാണ് വിനകന്റെ വാക്കുക്കൾ.. ചുറ്റുമുള്ളതിൽ നിന്നും  സ്വാംശീകരിച്ച .മനനം ചെയ്തു തുടർജീവിതത്തിലേക്കു ചേർത്തുവയ്ക്കുകയും ചെയ്യുന്നത് എളുപ്പമല്ല. ഓരോ കഥാപാത്രയമാകാനും എപ്പോഴും തയാറെടുത്തിരിക്കണമെന്നു വിനായകനു നിഷ്കർഷയുണ്ടെന്നു തോന്നും. പൂർണമായും സംവിധായകന്റെ ടൂളാണ് നടന്നെന്നു വിനായകൻ വിശ്വസിക്കുന്നു. സംവിധായകർ എന്ത് ആവശ്യപ്പെടുന്നു അതായി അയാൾ മാറുന്നു.  വിനായകന്റെ കൊച്ചി ഭാഷാഭേദം  അതാവശ്യപ്പെടുന്ന മലയാള സിനിമകളിൽ മാത്രമാണ് കാണാറുള്ളത്. ഇതര ഭാഷാ സിനിമകളിൽ വിനായകൻ വേറൊരു തരം നടനാണ്. ഭാഷയിലും ശരീരചലനങ്ങളിലും അയാൾ വേറിട്ടിരിക്കുന്നു. തന്നെ ഉപയോഗിക്കുന്ന സംവിധായകനനുസരിച്ചു മാറാനുള്ള ശേഷി അസാമാന്യ  അഭിനയ പ്രതിഭകൾക്കുള്ളതാണല്ലോ. അതയാൾക്ക് തന്നെ അറിയാം. അതിനും വിനായകന് അഭിപ്രായമുണ്ട്. സിനിമയിൽ വരും മുൻപേ തന്നിലാ പ്രഭാഭം ഉണ്ടെന്നു മനസിലാക്കിട്ടുണ്ടായാൽ .പിന്നീടാണ് മലയാള സിനിമ അത് തിരിച്ചറിഞ്ഞതെന്നു മാത്രം.