സ്ത്രീത്വത്തെ അപമാനിച്ച കേസിൽ തനിക്കു ഇളവുകൾ അനുവദിക്കണമെന്ന് നടൻ ഉണ്ണി മുകുന്ദൻ. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നുമാണ് താരം ഇളവിനെ ആവശ്യപ്പെട്ടത്. ഈ മാസം 17 നെ കേസിന്റെ വാദം കേൾക്കാനിരിക്കെ ആണ് താരം ഇങ്ങനൊരു ഇളവിന് ആവശ്യപ്പെട്ടത്. ഈ മാസം 9 നെ ആണ് ഈ കേസിനു മേൽ നടനെ സ്റ്റേ നീക്കിയത്. കേസ് ഒത്തുതീർപ്പ് ആയെന്നുള്ള സത്യവാങ് മൂലം വ്യാജം ആണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു
കോടതിയിൽ ഇനിയും ഈ സത്യവാങ്മൂലം നൽകിയതെന്ന് വിശദീകരിക്കണമെന്ന് കോടതി നിർദേശം വെച്ചിരുന്നു. വിവാദ അഭിഭാഷകൻ സൈബി ജോസ് ഹാജരായ അനുകൂല വിധി വാങ്ങിയ കേസ് ആയിരുന്നു ഇത്. വിദേശ മലയാളി ആയ സ്ത്രീ തന്റെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന രീതിൽ പരാതി മജിസ്‌ട്രേറ്റ് കോടതിയിൽ നല്കുവായിരുന്നു.
കൊച്ചിയിലെ ഫ്ലാറ്റിൽ തിരകഥ സംസാരിക്കാൻ എത്തിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും, തന്റെ സ്ത്രീത്വത്തെ അപമാനിച്ചു എന്നുള്ള രീതിയിൽ ആണ് നടനെതിരായി കേസ് നൽകിയത്.ഈ കേസിന്റെ വിശദീകരണം കേൾക്കാനിരിക്കെ ആണ് ഉണ്ണി ഇപ്പോൾ ഇങ്ങനൊരു ഇളവിന് ആവശ്യപ്പെട്ടത്