മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റെയും പാര്വതിയുടെയും. ഈ കുടുംബത്തിന്റെ വിശേങ്ങൾ പ്രേക്ഷകർ രണ്ടു കൈയും നീട്ടി സ്വീകരിക്കാറുമുണ്ട്. ഈ താര കുടുംബം കഴിഞ്ഞ ദിവസം സ്‌പെയിനിൽ യാത്ര പോയിരുന്നു. അതിന്റെ വിശേഷങ്ങൾ പങ്കു വെച്ചിരുന്നു.
സ്‌പെയിനിലെ അവസാന ദിവസം നടന്ന രസകരമായ ഒരു സംഭാഷണമാണ് നടന്‍ പങ്കുവച്ചത്. (നടന്‍ കാളിദാസ് ജയറാമും മാളവികയും) വന്ന് ജയറാമിനോട് തങ്ങളുടെ സങ്കടം പറഞ്ഞത്. പഠിച്ച സ്പാനിഷ് വാക്കുകളൊന്നും പ്രയോഗിക്കാന്‍ പറ്റാതിരുന്നതിന്റെ സങ്കടമായിരുന്നു ഇരുവര്‍ക്കും. അങ്ങനെയെങ്കിലും നാലു സ്പാനിഷ് വാക്കുകള്‍ പഠിച്ചല്ലോ എന്നുപറഞ്ഞ് മക്കളെ ആശ്വസിപ്പിക്കാന്‍ നോക്കിയെങ്കിലും ‘നാലൊന്നുമല്ല, ഇരുപത്തഞ്ചോളം വാക്കുകളാ ഞങ്ങള് പഠിച്ചത്’ എന്ന മറുപടിയില്‍ ജയറാമും ഒന്നു ഞെട്ടി.
ഓ..നോ നോസ് മാറ്റേ. നോ നോസ് മാറ്റേ…’ , കാളിദാസിന്റെ സ്പാനിഷ് പ്രയോഗങ്ങള്‍ കേട്ട് ഇതെന്ത് നോ നോസ്? എന്നായിരുന്നു ജയറാമിന്റെ സംശയം. അപ്പൊ ഇതിന്റെ സംശയം അർഥം എന്നെ കൊല്ലല്ലേ എന്നെ കൊല്ലല്ലേ എന്നാണെന്നു കണ്ണാ പറഞ്ഞു. പിന്നെനയാണ് രണ്ടു പേരും പഠിച്ച വാക്കുകകൾ ഞാൻ കേട്ട് തുടങ്ങിയത്. ‘അയ്യോ എന്റെ പോക്കറ്റടിച്ചേ’, ‘ഞങ്ങളുടെ പാസ്‌പോര്‍ട്ട് പോയേ, ദൈവത്തെയോര്‍ത്ത് പാസ്‌പോര്‍ട്ട് തിരിച്ചു തരൂ’, ‘എന്റെ അച്ഛനുമമ്മയെയും ഒന്നും ചെയ്യല്ലേ’, ഇതെല്ലാം കേട്ട് താന്‍ ഞെട്ടിത്തരിച്ചു പോയെന്ന് ജയറാം തന്നെ സമ്മതിക്കുന്നു.
അപ്പോൾ ഞാൻ കണ്ണനോട് ഞാൻ ചോദിച്ചു എന്താ കണ്ണാ ഇത് പഠിച്ചത് മുഴുവൻ നെഗറ്റീവ് ആണല്ലോ എന്ന്. അപ്പോൾ അവൻ പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു ‘അപ്പാ, ഇവിടെ വന്നിട്ട് സുഖാണോ എന്ന് ചോദിയ്ക്കാൻ നമുക്ക് ഇവിടെ പരിചയക്കാർ ആരും ഇല്ലാലോ? എന്തെങ്കിലും ആവിശ്യം വന്നാൽ ഉപയോഗിക്കാനുള്ള വാക്കുകൾ ആണ് ഞാൻ പഠിച്ചത്, അടിയന്തര ഘട്ടത്തിൽ വേണ്ടവായന ഇവ എന്നായിരുന്നു കാളിദാസന്റെ മറുപടി എന്ന് ജയവും പറയുന്നു.