പണ്ട‌ത്തെ വിജയ് ആയിരുന്നെങ്കിൽ ഒരാഴ്ച വീടിന് പുറത്തിറങ്ങില്ല; വെളിപ്പെടുത്തൽ

അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്തിമോപചാരം അർപ്പിച്ച് മടങ്ങുമ്പോൾ തമിഴ് സൂപ്പർതാരം വിജയിക്ക് ചെരുപ്പേറ് കിട്ടിയത് തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ചിരുന്നു. കാറിൽ കയറാൻ പോകുന്ന വഴിയാണ് നടന് നേരെ ചെരുപ്പേറ് ഉണ്ടായത്.…

അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്തിമോപചാരം അർപ്പിച്ച് മടങ്ങുമ്പോൾ തമിഴ് സൂപ്പർതാരം വിജയിക്ക് ചെരുപ്പേറ് കിട്ടിയത് തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ചിരുന്നു. കാറിൽ കയറാൻ പോകുന്ന വഴിയാണ് നടന് നേരെ ചെരുപ്പേറ് ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആരാധകർ കടുത്ത രോഷത്തിലായിരുന്നു. കുറേക്കാലമായി വിജയ്‍ക്കെതിരെ കടുത്ത രോഷത്തിലാണ് വിജയകാന്ത് ആരാധകർ. ഈ വിഷയം തന്നെയാണ് ചെരുപ്പേറിലേക്ക് നയിച്ചത് എന്നാണ് വിവരം.

എന്നാൽ, ഇത്തരത്തിൽ വലിയൊരു അപമാനം നേരിട്ടിട്ടും യാതൊരു പതർച്ചയും ഇല്ലാതെ വിജയ് അടുത്ത ദിവസവും പൊതു വേദിയിൽ എത്തിയിരുന്നു. തമിഴ്നാട്ടിൽ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ചവർക്കുള്ള സഹായ വിതരണത്തിന് വിജയ് എത്തിയത്. തൂത്തുക്കുടി, തിരുനെൽവേലി ജില്ലക്കാർക്കാണ് അവശ്യ സാധനങ്ങളുമായി വിജയ് എത്തിയത്. കിറ്റുകൾ നേരിട്ട് വിതരണം ചെയ്യുകയും ചെയ്തു.

എന്നാൽ ഈ സംഭവത്തിൻറെ മറ്റൊരു വശം പറയുകയാണ് തമിഴ് സിനിമ ജേർണലിസ്റ്റായ ചെയ്യാർ ബാലു. പണ്ടത്തെ വിജയ് ആണെങ്കിൽ ക്യാപ്റ്റൻറെ സംസ്കാര ചങ്ങിനിടെ ചെരുപ്പേറ് കിട്ടിയ സംഭവത്തിൻറെ പേരിൽ ഒരാഴ്ച വീട്ടിൽ നിന്ന് പുറത്ത് പോലും ഇറങ്ങില്ലായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഇമോഷണലായി വിജയ് ഏറെ മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറയുന്നുണ്ട്.