കാര്‍ത്തിക മുരളീധരന് എന്തുപറ്റി, തുറന്ന് പറഞ്ഞ് നടി

കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും കാര്‍ത്തിക മുരളീധരനെ എല്ലാവര്‍ക്കും അറിയാം. മാത്രമല്ല, നടിയുടെ തടിയെ കുറിച്ചും ഒട്ടേറ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ തടി കുറച്ച് കിടുക്കന്‍ ലുക്കിലാണ് കാര്‍ത്തിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ തടി കുറച്ചപ്പോള്‍ നേരിടേണ്ടി…

കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും കാര്‍ത്തിക മുരളീധരനെ എല്ലാവര്‍ക്കും അറിയാം. മാത്രമല്ല, നടിയുടെ തടിയെ കുറിച്ചും ഒട്ടേറ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ തടി കുറച്ച് കിടുക്കന്‍ ലുക്കിലാണ് കാര്‍ത്തിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ തടി കുറച്ചപ്പോള്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്.

നടിയുടെ വാക്കുകള്‍ ഇങ്ങനെ:

രണ്ടുവര്‍ഷമായി വെയ്റ്റ് ലോസില്‍ ഉടക്കി കിടക്കുകയായിരുന്നു കരിയര്‍. പലപ്രാവശ്യം ബോഡി ഷെ യ് മി ങ്ങ് നേരിടേണ്ടി വന്നു. കോളേജില്‍ പഠിക്കുമ്പോള്‍ ശരീരം വേണ്ടപോലെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ശരീരഭാരം 85 കിലോയില്‍ എത്തി. എന്നാല്‍ എനിക്ക് ഇഷ്ടമാണ് എന്റെ ശരീരം. ചുറ്റുമുള്ളവര്‍ക്ക് അത് പ്രശ്‌നമാണ്. അത് എന്നോടു വന്ന് പറയാന്‍ അവര്‍ ആഗ്രഹിക്കുന്നു. പറയാതിരിക്കാന്‍ കഴിയില്ല എനിക്കോ വീട്ടുകാര്‍ക്കോ കൂട്ടുകാര്‍ക്കോ കുഴപ്പമില്ല. സിനിമാ താരമായാല്‍ എന്തും വന്നു പറയാമെന്ന് ധാരണ പുലര്‍ത്തുന്നവരുണ്ട്.
വണ്ണം കൂടിയാല്‍ എല്ലാവരും ശ്രദ്ധിക്കും. തടിച്ചിഎന്ന വിളി കുറെ കേട്ടു. ഞാന്‍ അവര്‍ക്ക് ഒരു മറുപടിയും കൊടുത്തില്ല. വണ്ണം കുറച്ചില്ലെങ്കില്‍ സിനിമ കിട്ടില്ല എന്നു കേട്ടു. അഭിനയിക്കാനറിയാം, വണ്ണം കുറയ്ക്കണമെന്ന ഉപദേശം നല്‍കി നഷ്ടപ്പെട്ട സിനിമയുണ്ട്. വിക്ടോറിയ സൂപ്പര്‍ മോഡല്‍ ആണ് എല്ലാവരുടെ സങ്കല്‍പത്തിലെ പെണ്ണ്. മുയലിനെ പോലെ ഭക്ഷണം കഴിക്കാന്‍ എനിക്ക് കഴിയില്ല. മുംബയില്‍ ജീവിക്കുന്ന ചോറും കൂട്ടാനും ഉച്ചയ്ക്ക് കഴിക്കുന്ന മലയാളിയാണ് ഞാന്‍. മനസിനെ പാകപ്പെടുത്തി ശരീരം നിലനിറുത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചു. ഇരുപതു മുതല്‍ 29 വയസു വരെ വളര്‍ച്ചയുടെ നല്ല കാലഘട്ടമാണ്. പിന്നെ ശരീരം ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നു വരില്ല. കഴിഞ്ഞ ജനുവരിയില്‍ വെയ്റ്റ് ലോസ് തുടങ്ങി. വണ്ണം കുറച്ചശേഷം എന്നെ കണ്ടപ്പോള്‍ നിങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാണ്, ഉലക്കയുടെ മൂടാണ് എന്നൊക്കെ കേട്ടു.
ആറ് ആഴ്ച ആയുര്‍വേദ യോഗ ചെയ്തു. അതിന്റെ പരിണിത ഫലമായി ഏഴുമാസം കൊണ്ട് 60 കിലോയില്‍ എത്തി. മുടിയും ശരീരവും സംരക്ഷിക്കണമെന്നും നായികയ്ക്ക് വണ്ണം പാടില്ലെന്നും എന്ന ധാരണ ഇപ്പോഴുമുണ്ട് എന്നാല്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു മറികടക്കുകയാണെങ്കില്‍ വണ്ണം വലിയ കാര്യമായി ആളുകള്‍ കാണില്ല. മാനസികവും ശാരീരികവുമായ ആരോഗ്യത്തില്‍ കഴിയാനാണ് ഇഷ്ടം. വണ്ണം കുറഞ്ഞപ്പോള്‍ ആളുകള്‍ക്ക് എന്നോട് സ് നേഹം കൂടിയിട്ടുണ്ട്. ആഹാരം കഴിക്കുന്നില്ലേ കണ്ടിട്ട് മനസിലായില്ല ഇപ്പോഴത്തെ കോലം കണ്ടില്ലേ. തിരികെ വന്ന കമന്റുകള്‍ ഇങ്ങനെ. വണ്ണം കൂടിയാലും കുറഞ്ഞാലും കുഴപ്പമാണ്.
നാടകത്തിലൂടെയാണ് അഭിനയത്തിലേയ്ക്ക് ചുവട് വയ്ക്കുന്നത്. രണ്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നത്. കറുപ്പ് ഷര്‍ട്ടും കറുപ്പ് പാന്റ്‌സും അണിഞ്ഞ് ഈവിള്‍ കഥാപാത്രത്തെ അവതരിപ്പിച്ചു. അരങ്ങ് അന്നുമുതല്‍ ഇഷ്ടമാണ്. ഗിരീഷ് കര്‍ണാടിന്റെ നാടകങ്ങള്‍ വരെ അവതരിപ്പിച്ചു. മുംബയില്‍ ന്യൂ തിയേറ്റര്‍ കമ്പനിയുടെ നിരവധി ഏകാങ്ക ഹിന്ദി നാടകങ്ങളില്‍ അഭിനയിച്ചു. ആദ്യവര്‍ഷം പഠിക്കുമ്പോഴാണ് കോളേജില്‍ മണ്ഡലി നാടക ഗ്രൂപ്പ് ആരംഭിച്ചത്. നാലുവര്‍ഷം മണ്ഡലിയുടെ ഭാഗമാവാന്‍ കഴിഞ്ഞു. അത് വേറൊരു ലോകം കലയെ പ്രോത്സാഹിപ്പിക്കുന്ന സ്‌നേഹിക്കുന്ന അച്ഛനെയും അമ്മയെയും ലഭിച്ചതാണ് ഭാഗ്യം. നാടകത്തിന്റെ ഭാഗമാകുന്ന എന്നെയാണ് അച്ഛന് ഇഷ്ടം. പാട്ടും നൃത്തവും ചേരുന്ന എന്നെയാണ് അമ്മയ്ക്ക് ഇഷ്ടം. കലയാണ് എന്നും എന്റെ മേഖല.
പണത്തിനും പ്രശസ്തിക്കുംവേണ്ടി മാത്രമല്ലാതെ എനിക്ക് വേണ്ടിയുള്ള ഇടം. വീണ്ടും നാടകത്തിന്റെ ഭാഗം ആകാന്‍ പോവുന്നു. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളെയും ക്രിയാത്മകമായി തിരിച്ചറിയാന്‍ സൃഷ്ടിയിലെ പഠനം കഴിഞ്ഞപ്പോള്‍ സാധിച്ചു. കാമറയുടെ പിന്നില്‍ നില്‍ക്കുന്നതും കല തന്നെയാണെന്ന് കരുതുന്നു.