അച്ഛനുണ്ട് കൂടെ കൊല്ലം സുധിയുടെ മുഖം ടാറ്റൂ ചെയ്ത് മകൻ

കോമഡി ആര്ടിസ്റ് കൊല്ലം സുധിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും ആരാധകരും പ്രിയപെട്ടവരും ഇതുവരെ മുക്തരായിട്ടില്ല. കഴിഞ്ഞ മാസം അഞ്ചിനാണ് സുധിയുടെ മരണത്തിന് കാരണമായ അപകടം ഉണ്ടായത്. കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്ന സുധിയുടെ വേർപാടിൽ നിന്നും ഭാര്യയും രണ്ടു മക്കളും കരകയറിയിട്ടില്ല. ഇപ്പോഴിതാ അച്ഛന്റെ മുഖം എന്നും കൂടെയുണ്ടാവണം എന്ന ആഗ്രഹം സുധിയുടെ മൂത്ത മകൻ രാഹുൽ നിറവേറ്റിയിരിക്കുകയാണ്.

അച്ഛന്റെ മുഖം സുധിയുടെ മകൻ കിച്ചു കയ്യിൽ ടാറ്റൂ ചെയ്തു. ദി ഡീപ് ഇങ്ക് ടാറ്റൂസ് ആണ് കിച്ചുവിന്റെ കയ്യിൽ സുധിയുടെ മുഖം ടാറ്റൂ ചെയ്ത് നൽകിയിരിക്കുന്നത്. സ്റ്റാർ മാജിക് വേദിയിൽ ഒരിക്കൽ സുധി താൻ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും അമ്മയില്ലാത്ത മൂത്തമകനെ വളർത്താൻ താൻ അനുഭവിച്ച യാതനകളെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു. സുധിയുടെ ഈ വാക്കുകൾ പശ്ചാത്തലത്തിൽ കേൾക്കാനാകും. അച്ഛൻ എപ്പോഴും കൂടെയുണ്ടെന്ന കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

 

പരിപാടിയ്ക്ക് പോകുന്ന സ്ഥലങ്ങളിൽ സ്റ്റേജിന് പുറത്ത് കുഞ്ഞിനെ ഉറക്കി കിടത്തിയിട്ടാണ് സുധി പരിപാടി അവതരിപ്പിച്ചിരുന്നത്. അഞ്ചു വയസൊക്കെ ആയപ്പോൾ മുതൽ അച്ഛനൊപ്പം സ്റ്റേജിൽ കയറുന്ന കിച്ചു കർട്ടൻ പിടിക്കാനൊക്കെ തുടങ്ങി എന്ന് സുധി പറഞ്ഞിട്ടുണ്ട്. അടുത്തിടെ സുധിയുടെ മരണവാർത്ത ഏൽപ്പിച്ച വേദനയിൽ നിന്നും മുക്തി നേടാനായി പോരാടുന്ന സുധിയുടെ ഭാര്യ രേണു പങ്കുവച്ചൊരു പോസ്റ്റ് ശ്രദ്ധ നേടി. സുധി മരിച്ച അധികമാകും മുന്നേ രേണു റീലിസ് ചെയ്തു നടക്കുന്നു എന്ന് കൂട്ടപ്പെടുത്തിക്കൊണ്ടുള്ളത് ചില പ്രചാരങ്ങൾ ഉണ്ടായിരുന്നു. അതിനെത്തുടർന്നാണ് രേണു ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കു വെച്ചത്. ജൂൺ അഞ്ചാം തീയതി പുലർച്ചെ നാലരയോടെയാണ് സ്റ്റേജ്‌ഷോയ്ക്കു ശേഷം വടകരയിൽനിന്ന് എറണാകുളത്തേക്കു മടങ്ങവെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനുമായി കൂട്ടിയിടിച്ചത്. തലയ്ക്ക് പരുക്കേറ്റ സുധിയെ പെട്ടെന്ന് തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് കുഞ്ഞുമോൻ എന്നിവർക്ക് പരുക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ മഹേഷ് കുഞ്ഞുമോൻ അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണ്.