അമ്മയെ വിമര്‍ശിച്ച് കൊല്ലം തുളസി..!! മഹാനടന്‍ ആയാല്‍ പോര, ഭരിക്കാന്‍ അറിയണം..!!

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് കൊല്ലം തുളസി.. കൂടുതലായും നെഗറ്റീവ് ഷെയ്ഡ് കഥാപാത്രങ്ങള്‍ അവതരിപ്പിച്ചാണ് ഈ കലാകാരന്‍ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയത്. ഇപ്പോഴിതാ മലയാള സിനിമാ രംഗത്തെ താരസംഘടനയായ അമ്മയെ…

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് കൊല്ലം തുളസി.. കൂടുതലായും നെഗറ്റീവ് ഷെയ്ഡ് കഥാപാത്രങ്ങള്‍ അവതരിപ്പിച്ചാണ് ഈ കലാകാരന്‍ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയത്. ഇപ്പോഴിതാ മലയാള സിനിമാ രംഗത്തെ താരസംഘടനയായ അമ്മയെ കുറിച്ച് നടന്‍ നടത്തിയ ചില പരാമര്‍ശങ്ങളും വിമര്‍ശനങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ ചില അപാകതകളുണ്ടെന്നാണ് കൊല്ലം തുളസി ചൂണ്ടിക്കാണിക്കുന്നത്.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…ഭരിക്കാന്‍ അറിയുന്നവര്‍ ആകണമെന്നില്ലല്ലോ അവിടെയിരിക്കുന്ന എല്ലാവരും. മഹാനടന്‍ ആണെന്ന് കരുതി ഭരിക്കാന്‍ അറിയണമെന്നില്ല. ഒരു ഭരണാധികാരി മികച്ച നടനുമാകില്ല. പ്രശസ്തിയ്ക്ക് വേണ്ടി മാത്രം വെറുതെ വച്ചിരിക്കുന്നവരും ഇതിലുണ്ട്. കഴിവുള്ള പിള്ളേര്‍ വരട്ടെ. അവരുടെ ചിന്തകളും ആലോചനകളും വരട്ടെ. ഒരു പടത്തില്‍ വന്നു അതിന് അവാര്‍ഡ് കിട്ടി എന്ന് പറഞ്ഞ് അയാളെ എടുക്കുന്ന നിലപാടാണ് ഇന്നുള്ളത്. അവാര്‍ഡ് കിട്ടാന്‍ യാതൊരു വിദ്യാഭ്യാസവും വേണമെന്നില്ല. മമ്മൂട്ടിയോ മോഹന്‍ലാലോ അല്ലാതെ വേറെ ആര്‍ക്കും ആ സ്ഥാനത്ത് ഇരിക്കാനാവുകയുമില്ല.

ഒരു പ്രശ്‌നം വരുമ്പോള്‍ അവരുടെ വാക്കുകള്‍ക്ക് വിലയുണ്ട്. ഒരു നിര്‍മ്മാതാവ് പണം കൊടുത്തില്ലെങ്കില്‍ അവരോട് പറയാന്‍ മമ്മൂട്ടിയ്‌ക്കോ മോഹന്‍ലാലിനോ പറ്റുകയുള്ളൂ. ഇടവേള ബാബുവിന്റെ കഴിവല്ല അത്. ഇടവേള ജനറല്‍ സെക്രട്ടറിയാകുന്നത് ഇപ്പുറത്ത് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന രണ്ട് മതിലുകള്‍ അവിടെയുള്ളത് കൊണ്ടാണ്. ആ മതിലുകളുടെ മുന്നില്‍ നിന്നാണ് ഇടവേള ബാബു കളിക്കുന്നത്. ഇടവേള ബാബുവിനെ തട്ടിയിട്ടാല്‍ അവിടെ ഈ മതിലുകളുണ്ടെന്ന് അറിയാം.

സുരേഷ് ഗോപി വരണം. അദ്ദേഹം എംപിയാണ്. സ്വന്തമായ പ്രിന്‍സിപ്പള്‍ ഉള്ള ആളാണ്. അതുപോലെ ആജ്ഞാ ശക്തിയുള്ളവര്‍ കമ്മിറ്റിയില്‍ വരണം’ എന്നാണ് കൊല്ലം തുളസി പറയുന്നത്. അതേസമയം, അച്ഛനും മക്കളും മലയാള സിനിമയില്‍ ഒരുപോലെ എത്തുന്നതിനെയും അദ്ദേഹം മുന്‍പ് വിമര്‍ശിച്ചിരുന്നു. മക്കള്‍ വന്നാല്‍ അച്ഛന്മാര്‍ ഒന്ന് അടങ്ങിക്കൊടുക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.