എല്ലാ കുറ്റങ്ങളും താന്‍ ഏറ്റെടുക്കുന്നു!! ലിയോ ട്രെയിലര്‍ വിവാദത്തില്‍ ലോകേഷ്

തെന്നിന്ത്യന്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയിയുടെ ലിയോ. വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രമെന്നത് ആരാധകരുടെ പ്രതീക്ഷ കൂട്ടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ട്രെയിലറിന് വന്‍ സ്വീകരണമാണ് ആരാധക ലോകം നല്‍കിയത്.…

തെന്നിന്ത്യന്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയിയുടെ ലിയോ. വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രമെന്നത് ആരാധകരുടെ പ്രതീക്ഷ കൂട്ടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ട്രെയിലറിന് വന്‍ സ്വീകരണമാണ് ആരാധക ലോകം നല്‍കിയത്. പുറത്തിറങ്ങി മിനുറ്റുകള്‍ക്കുള്ളില്‍ ട്രെയിലറിന് മില്യണ്‍ വ്യൂസാണ് ലഭിച്ചത്. നാല് കോടിയിലേറെ ആളുകളാണ് ലിയോയുടെ ട്രെയ്‌ലര്‍ കണ്ടത്.

തൃഷയാണ് ചിത്രത്തില്‍ നായികയാവുന്നത്. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് മറ്റ് പ്രധാനം വേഷങ്ങളിലെത്തുന്നത്. ഒക്ടോബര്‍ 19-നാണ് ലിയോ തിയ്യേറ്ററിലേക്ക് എത്തുന്നത്. തമിഴ്, തെലുങ്ക് കന്നട ഭാഷകളിലാണ് ട്രെയ്‌ലര്‍ എത്തിയത്.
ഇപ്പോഴിതാ ട്രെയിലറിന് പിന്നാലെയുണ്ടായ വിവാദത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ലോകേഷ്. വിവാദത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നെന്നും ലോകേഷ് പറഞ്ഞു.

ട്രെയ്‌ലറില്‍, പാര്‍ഥി എന്ന വിജയ്‌യുടെ കഥാപാത്രം തൃഷയോട് മോശം വാക്കുപയോഗിച്ചു എന്നതാണ് വിവാദമായത്. സ്ത്രീകളോട് മോശം വാക്കുകള്‍ പറയുന്നത് പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്തതാണെന്ന് പ്രേക്ഷകര്‍ കമന്റ് ചെയ്തിരുന്നു.

അതേസമയം, എല്ലാ കുറ്റങ്ങളും ഏറ്റുവാങ്ങാന്‍ താന്‍ തയ്യാറാണെന്ന് ലോകേഷ് പറഞ്ഞു. മോശം വാക്കുകളെ സിനിമയിലൂടെ പ്രോത്സാഹിപ്പിക്കുകയെന്നത് തന്റെ ഉദ്ദേശ്യമല്ലെന്നും എന്നാല്‍ ചിത്രത്തിലെ ആ പ്രത്യേക രംഗത്തില്‍ നടന്റെ വികാരം പ്രകടിപ്പിക്കാന്‍ അത് ആവശ്യമായിരുന്നുവെന്നും ലോകേഷ് വ്യക്തമാക്കി.

കഥാപാത്രത്തിന്റെ ദേഷ്യവും വികാരവും കാണിക്കാന്‍ വയലന്‍സിലൂടെ പറ്റില്ല പക്ഷെ വാക്കുകളിലൂടെ കഴിയും. മത്രമല്ല, ആ രംഗം ചിത്രീകരിക്കുന്നതിനിടെ ആ വാക്ക് ഉപയോഗിക്കുന്നത് ശരിയാണോ എന്നും അങ്ങനെ സംസാരിച്ചാല്‍ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്നും വിജയ് തന്നോട് ചോദിച്ചിരുന്നു. പക്ഷേ കഥാപാത്രത്തിന് അത് ആവശ്യമാണെന്നും ലോകേഷ് പറഞ്ഞു.