രതീഷ് ഡേറ്റ് ചോദിച്ചിട്ട് മമ്മൂട്ടി കൊടുത്തില്ല, വെളിപ്പെടുത്തി സുരേഷ് ബാബു

അകാലത്തില്‍ വിടപറഞ്ഞ നടനാണ് രതീഷ്. ഒരുപിടി ചിത്രങ്ങളില്‍ നായകനായും വില്ലനായും സഹനടനായുമൊക്കെ രതീഷ് തിളങ്ങി. പക്ഷെ, സിനിമാ നിര്‍മ്മാണ രംഗത്ത് തിരിച്ചടി നേരിട്ട രതീഷിന് കുറച്ച് പരാജയം നേരിട്ടിരുന്നു. തകര്‍ച്ചയില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി…

അകാലത്തില്‍ വിടപറഞ്ഞ നടനാണ് രതീഷ്. ഒരുപിടി ചിത്രങ്ങളില്‍ നായകനായും വില്ലനായും സഹനടനായുമൊക്കെ രതീഷ് തിളങ്ങി. പക്ഷെ,
സിനിമാ നിര്‍മ്മാണ രംഗത്ത് തിരിച്ചടി നേരിട്ട രതീഷിന് കുറച്ച് പരാജയം നേരിട്ടിരുന്നു. തകര്‍ച്ചയില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി രതീഷ് ഒരു സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. അതിനുവേണ്ടി മമ്മൂട്ടിയുടെ ഡേറ്റ് ചോദിച്ചിരുന്നു എന്നും പക്ഷെ നടന്‍ മമ്മൂട്ടി അന്ന് രതീഷിന് ഡേറ്റ് കൊടുത്തില്ല എന്നുമാണ് ഇരുവരും തമ്മിലുള്ള പിണക്കത്തിന് കാരണമായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പക്ഷെ, ഇപ്പോഴിതാ സംവിധായകന്‍ ടി എസ് സുരേഷ് ബാബു ഇക്കാര്യത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ്.

സുരേഷ് ബാബുവിന്റെ വാക്കുകള്‍ ഇങ്ങനെ:

ഈ പ്രചരിക്കുന്ന വാര്‍ത്തയില്‍ യാതൊരു സത്യവുമില്ല, അത് എനിക്ക് നന്നായി അറിയാം കാരണം ഈ സംഭവം നടക്കുന്ന സമയത്ത് ഞാന്‍ സാക്ഷിയാണ്. രതീഷും മമ്മൂക്കയും വളരെ അടുത്ത സുഹൃത്തുക്കള്‍ ആണ്. ഇരുവരും എടാ, പോടാ എന്നാണ് പരസ്പരം വിളിക്കുന്നത്.
അത് അവര്‍ ഇരുവരും തമ്മില്‍ തീരുമാനിച്ചിട്ടാണ് അങ്ങനെ വിളിച്ചിരുന്നത്. അതിന് താന്‍ സാക്ഷി ആണെന്നും സംവിധായകന്‍ പറയുന്നു. രതീഷിന് മമ്മൂക്കയോട് അത്രയും ഇഷ്ടമാണ്. രതീഷ് ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങിയാല്‍ മമ്മൂക്ക ഒരിക്കലും ഡേറ്റ് കൊടുക്കാതെ ഇരിക്കില്ല.
മമ്മൂക്ക തന്നെ തിരക്കഥയുടേയും മറ്റും കാര്യത്തില്‍ സഹായിക്കും. അന്ന് രതീഷ് എന്തുകൊണ്ടോ ആ പ്രോജക്ട് വേണ്ട എന്ന് വെക്കുക ആയിരുന്നു. അന്ന് അയാള്‍ അത് ഓക്കെ പറഞ്ഞാല്‍ ആ സിനിമ നടക്കുമായിരുന്നു. ഒരിക്കലും മമ്മൂക്ക രതീഷിന് ഡേറ്റ് കൊടുക്കാതിരിക്കില്ല.
നസീര്‍ സാറിനും മമ്മൂട്ടി ഡേറ്റ് നല്‍കിയതാണ്. നലികയില്ല എന്നതും വെറും ആരോപണം മാത്രമാണ്. ഇക്കാര്യങ്ങള്‍ക്ക് എല്ലാം താന്‍ സാക്ഷിയാണ്. അന്ന് സംഭവിച്ചത് ഇതാണ്, ഒരു ദിവസം മമ്മൂക്ക താമസിച്ച ഹോട്ടലിലേക്ക് ഒരു ഫോണ്‍ വന്നു. അത് മമ്മൂക്ക തന്നെയാണ് താഴേക്കിറങ്ങി വന്ന് ആ ഫോണ്‍ എടുത്തത്. ഫോണ്‍ വിളിച്ചയാള്‍ ഞാന്‍ ആണ് നസീര്‍ എന്ന് പറഞ്ഞപ്പോള്‍, ഏത് നസീര്‍ എന്ന് മമ്മൂക്ക തിരിച്ചു ചോദിച്ചത് സത്യമാണ്. അത് ആളെ അറിയാതെയാണ്, പ്രേം നസീര്‍ ആണെന്നറിഞ്ഞപ്പോള്‍, അയ്യോ എന്താ സാര്‍ എന്നായിരുന്നു മമ്മൂക്കയുടെ പ്രതികരണം. അദ്ദേഹം വിളിച്ചത് ഇക്കയുടെ ഡേറ്റിന് വേണ്ടിയാണ്. എപ്പോള്‍ വരണം എന്ന് നസീര്‍ സാര്‍ ചോദിച്ചപ്പോള്‍ അയ്യോ വേണ്ട സാര്‍ ഞാന്‍ അങ്ങോട്ട് വരാം എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അന്ന് ഓപ്പണ്‍ ഡേറ്റാണ് അന്ന് മമ്മൂക്ക നസീര്‍ സാറിന് കൊടുത്തത്.
ഏതു പടവും മാറ്റിവച്ച് ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. കൂടാതെ മോഹന്‍ലാലും അതില്‍ അഭിനയിക്കാന്‍ തയ്യാറായിരുന്നു. ശ്രീനിവാസനും ഡെന്നിസ് ജോസഫും തിരക്കഥ എഴുതാനും തയ്യാറായിരുന്നു. ബാക്കി പ്രചരണങ്ങളെല്ലാം തെറ്റാണെന്നും സുരേഷ ബാബു പറയുന്നു.