മാമുക്കോയയുടെ ആരോഗ്യ നിലയിൽ പുരോഗതി നടനെ കോഴിക്കോട്ട്  ആശുപത്രിയിലേക്ക് മാറ്റി 

കഴിഞ്ഞ ദിവസം കാളി കാവിൽ ഫുട്ബാൾ ടൂർണമെന്റ്  ഉത്‌ഘാടനത്തിനിടയിൽ നടൻ മാമുകോയക്ക് ഹൃദയാഘാതത്തെ തുടർന്ന് വണ്ടൂരിൽ ഒരു സ്വാകാര്യ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യ്തിരുന്നു, എന്നാൽ ഇപ്പോൾ താരത്തിന്റെ ആരോഗ്യ നിലയിൽ ഉണ്ടായ പുരോഗതിയെ തുടർന്ന്…

കഴിഞ്ഞ ദിവസം കാളി കാവിൽ ഫുട്ബാൾ ടൂർണമെന്റ്  ഉത്‌ഘാടനത്തിനിടയിൽ നടൻ മാമുകോയക്ക് ഹൃദയാഘാതത്തെ തുടർന്ന് വണ്ടൂരിൽ ഒരു സ്വാകാര്യ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യ്തിരുന്നു, എന്നാൽ ഇപ്പോൾ താരത്തിന്റെ ആരോഗ്യ നിലയിൽ ഉണ്ടായ പുരോഗതിയെ തുടർന്ന് കോഴിക്കോട്ട് സ്വകര്യ ആശുപത്രിയിലെ തീവ്രപരിചരണത്തിലേക്ക് മാറ്റി. താരത്തിന്റെ ആരോഗ്യ നിലയിലുണ്ടായ മാറ്റത്തെ  തുടർന്നാണ് വണ്ടൂരിലെ സ്വാകാര്യ ആശപത്രിയിൽ നിന്നും അദ്ദേഹത്തെ മെഡിക്കൽ ഐ സി യു ആംബുലൻസിൽ വെളുപ്പിനെ രണ്ടരയോടെ  കോഴിക്കോട്ട് സ്വകര്യ ആശുപത്രിയിൽ എത്തിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ആശുപത്രീയിൽ വെച്ച് ബി പി യു൦ , ഹൃദയമിടിപ്പും സാധാരണ രീതിയിൽ ആയതിനെ തുടർന്നാണ് അദ്ദേഹത്തെ കോഴിക്കോട്ടേക്ക് മാറ്റിയത്. ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെങ്കിലും 72 മണിക്കൂർ നിരീക്ഷണത്തിൽ തുടരേണ്ടി വരുമെന്ന് അദ്ദേഹത്തെ ചികൽസിച്ച ഡോക്ടർ അജ്മൽ നസീർ പറയുന്നു.

കഴിഞ്ഞ ദിവസം ഫുട്ബാൾ ടൂർണമെന്റ് ഉത്ഘാടന ചടങ്ങിനെത്തിയ നടനെ പരുപാടി തുടങ്ങുന്നതിനു മുൻപ് കുഴഞ്ഞു വീഴുക ആയിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ സമീപ ആശുപത്രിയായ വണ്ടൂരിൽ എത്തിക്കുവായിരുന്നു, അതിനു ശേഷം ബന്ധുക്കൾ വണ്ടൂരിലേക്ക് എത്തുക ആയിരുന്നു.