അയാള്‍ വന്ന് സല്‍വാര്‍ വലിച്ച് കീറി, ഓടിപ്പോയി പോലീസ് ജീപ്പില്‍ അഭയം തേടി! കോഴിക്കോട് വച്ചുണ്ടായ ദുരനുഭവം പറഞ്ഞ് മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ നടിയാണ് മീരാ നന്ദന്‍. വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളെങ്കിലും എന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളാണ് മീര ചെയ്തിരിക്കുന്നത്. ദിലീപ് നായകനായ മുല്ല ചിത്രത്തിലൂടെയാണ് മീരയുടെ സിനിമാ അരങ്ങേറ്റം. ശേഷം കരിയറിലെ നല്ല സമയത്ത്…

മലയാളത്തിന്റെ പ്രിയ നടിയാണ് മീരാ നന്ദന്‍. വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളെങ്കിലും എന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളാണ് മീര ചെയ്തിരിക്കുന്നത്. ദിലീപ് നായകനായ മുല്ല ചിത്രത്തിലൂടെയാണ് മീരയുടെ സിനിമാ അരങ്ങേറ്റം. ശേഷം കരിയറിലെ നല്ല സമയത്ത് തന്നെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.

നിലവില്‍ ദുബായില്‍ ഗോള്‍ എഫ്എമ്മില്‍ ആര്‍ജെ ആണ് മീര നന്ദന്‍. സോഷ്യല്‍മീഡിയയില്‍ താരം ഫോട്ടോകളെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മുന്‍പ് താരം പറഞ്ഞ ചില കാര്യങ്ങള്‍ ശ്രദ്ധേയമാകുന്നത്.

ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ ഉണ്ടായ ദുരനുഭവമാണ് അനുഭവമാണ് താരം പങ്കുവച്ചത്. കോഴിക്കോട് വച്ചാണ് സംഭവം. അച്ഛനൊപ്പം ആണ് കോഴിക്കോട് ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് പോയത്.

അവിടെ വലിയ ജനത്തിരക്ക് ആയിരുന്നു. സാധാരണ ഇങ്ങനത്തെ പരിപാടികള്‍ക്ക് സെക്യൂരിറ്റി ഒക്കെ ഉണ്ടാവാറുണ്ടെങ്കിലും അവിടെ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. മറ്റൊരു നടി കൂടി അവിടെ ഉണ്ടായിരുന്നു.

കാറിനു ചുറ്റും ആളുകള്‍ വളഞ്ഞതിനാല്‍ പുറത്തേക്ക് ഇറങ്ങാന്‍ സാധിച്ചില്ല.
ഇതോടെ അവരെ വിളിച്ച് ആളുകളെ മാറ്റിയാല്‍ മാത്രമേ ഇറങ്ങാന്‍ സാധിക്കു എന്ന് അറിയിച്ചു.

തങ്ങള്‍ ഇറങ്ങുന്നില്ല എന്ന് കണ്ടപ്പോള്‍ തന്നെ ആളുകള്‍ പതുക്കെ പിറകിലേക്ക് മാറി. എന്നാല്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ആളുകള്‍ വന്ന് തള്ളി. അതിനിടയില്‍ തനിക്ക് ഒരു ചെരുപ്പ് നഷ്ടപ്പെട്ടു. കഷ്ടപ്പെട്ട് ജ്വല്ലറിയുടെ ഉള്ളിലേക്ക് കയറി. കടുത്ത തിരക്കിനിടയില്‍ കൂടെയുണ്ടായിരുന്ന നടിയുടെ സാരി അഴിഞ്ഞു പോയി.

ഉദ്ഘാടനത്തിന് കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ ഞങ്ങളുടെ കാര്‍ അകത്തേക്ക് കയറ്റിയിട്ടുണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്ന പോലീസുകാരും ഞങ്ങളെ തള്ളുകയായിരുന്നു. അതിനിടെ ഒരാള്‍ വന്നു ഒരു ഇടിയിടിച്ച് തന്റെ സല്‍വാര്‍ വലിച്ച് കീറി. അങ്ങനെ ഓടിപ്പോയി പോലീസ് ജീപ്പില്‍ അഭയം തേടുകയായിരുന്നെന്ന് മീര പറയുന്നു.