വിനോദയാത്ര പോയ സംഘത്തിലെ മൂന്നു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് ഞെട്ടലോടെ നാം കേട്ടത്. കേരളത്തില്‍ ഇത്തരം അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി ദുരന്ത നിവാരണ വിദഗ്ദ്ധന്‍ മുരളി തുമ്മാരുകുടി എഴുതുന്നു. മുങ്ങി മരിക്കുന്നതില്‍ പകുതിയും യുവാക്കളാണ്. അതില്‍ തന്നെ ഏറെയും വിദ്യാര്‍ത്ഥികളും. അപകടം മറ്റുള്ളവര്‍ക്ക് മാത്രം സംഭവിക്കുന്നതാണെന്ന വിശ്വാസത്തില്‍ മറ്റുള്ളവര്‍ അപ്പോഴും പഴയത് പോലെ തന്നെ വിദ്യാഭ്യാസവും വിനോദവും സ്‌പോര്‍ട്‌സും നടത്തും. ഇത് മാറണം. ചുറ്റും നടക്കുന്ന അപകടങ്ങളില്‍ നിന്നും പാഠം പഠിക്കണമെന്ന് അദ്ദേഹം കുറിക്കുന്നു.
മുങ്ങി മരിക്കുന്ന വിദ്യാർഥികൾ